പൊതുയിടങ്ങൾ തുറന്നാൽ.... മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന


കോവിഡ് വ്യാപിക്കുന്ന രാജ്യങ്ങൾ, വൈറസിനെ നിയന്ത്രണത്തിലാക്കാതെ പൊതുയിടങ്ങള്‍ തുറക്കുന്നത് ദുരന്തത്തിനുള്ള പാചകക്കുറിപ്പായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പലരും നിയന്ത്രണങ്ങളിൽ മടുക്കുകയും സാധാരണ നിലയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

'കുട്ടികൾ സ്കൂളിലേക്ക് മടങ്ങിവരുന്നതും ആളുകൾ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തുന്നതും കാണാൻ ഞങ്ങളും ആഗ്രഹിക്കുന്നു. പക്ഷേ അത് സുരക്ഷിതമായി നടക്കാനാണ് ആഗ്രഹിക്കുന്നത്'', ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ''മഹാമാരി അവസാനിച്ചതായി നടിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല. ഈ വൈറസ് എളുപ്പത്തിൽ പടരുന്നു എന്നതാണ് യാഥാർത്ഥ്യം. നിയന്ത്രണമില്ലാതെ തുറക്കുന്നത് ദുരന്തത്തിനുള്ള ഒരു പാചകക്കുറിപ്പാണ്. സ്റ്റേഡിയങ്ങൾ, നൈറ്റ്ക്ലബ്ബുകൾ, ആരാധനാലയങ്ങൾ, മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ആളുകളുടെ ഒത്തുചേരല്‍ സ്ഫോടനാത്മകമായ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ടിരിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്ങനെ, എപ്പോൾ ആളുകള്‍ക്ക് ഒത്തുചേരാം എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ അപകടസാധ്യത കൂടി കണക്കിലെടുത്ത് കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed