'നു­വൈ­ദറാ­ത്തിൽ മാ­സത്തിൽ പകു­തി­യും കടകൾ അടഞ്ഞു തന്നെ': കാരണം


മനാമ : കരീ­മി­ റൗ­ണ്ട് എബൗ­ട്ടിന് സമീ­പപ്രദേ­ശമാ­യ നു­വൈ­ദറാ­ത്ത് അവന്യു­വിൽ പ്രക്ഷോ­ഭകാ­രി­കളു­ടെ­യും ചി­ല സാ­മൂ­ഹ്യ വി­രു­ദ്ധരു­ടെ­യും പ്രവർ­ത്തനങ്ങൾ മൂ­ലം മാ­സത്തിൽ പകു­തി­ ദി­വസവും കടകൾ അടുഞ്ഞു കിടക്കുന്നുവെന്ന് ഇവി­ടു­ത്തെ­ വ്യാ­പാ­രി­കൾ പറയു­ന്നു­. അത് കൊ­ണ്ട്തന്നെ­ വി­പണി­യിൽ കടു­ത്ത മാ­ന്ദ്യം അനു­ഭവപ്പെ­ടു­ന്നതാ­യും വ്യാപാരം തകർ­ച്ചയി­ലേ­യ്ക്ക് നീ­ങ്ങു­ന്നതാ­യും ഇവർ പറയു­ന്നു­. പ്രക്ഷോ­ഭകാ­രി­കളു­മാ­യി­ ബന്ധപ്പെ­ട്ട ഏത് പ്രശ്നമു­ണ്ടെ­ങ്കി­ലും ഈ പ്രദേ­ശത്തെ­ കടകൾ അടപ്പി­ക്കാ­നു­ള്ള നീ­ക്കമാണ് ആദ്യം നടക്കു­ന്നത്. കഴി­ഞ്ഞ ആറ് മാ­സക്കാ­ലമാ­യി­ ഇവി­ടു­ത്തെ­ അവസ്ഥ ഇത് തന്നെ­യാ­ണ്.
ഈ ഭാ­ഗത്തേ­യ്ക്ക് വരു­ന്ന റോ­ഡു­കളിൽ പലപ്പോ­ഴും ഇരു­ന്പു­ കന്പി­കളും കൂ­ർ­ത്ത അഗ്രങ്ങളു­ള്ള വസ്തു­ക്കൾ റോ­ഡിൽ സ്ഥാ­പി­ക്കു­കയും അതു­വഴി­ വാ­ഹനങ്ങളു­ടെ­ ടയറു­കൾ പഞ്ചറാ­വു­കയും ചെ­യ്യു­ന്നു­. അതോ­ടെ­ വാ­ഹനത്തി­ലെ­ത്തു­ന്ന ഉപഭോ­ക്താ­ക്കളു­ടെ­ എണ്ണം നന്നേ­ കു­റഞ്ഞി­രി­ക്കു­കയാ­ണ്. കോ­ൾ­ഡ് സ്റ്റോ­റു­കൾ, ടൈ­ലറിംഗ് ഷോ­പ്പു­കൾ, ലോ­ൺ­ഡ്രി­, സാ­ൻ­ഡ് വിച്‌ കടകൾ, ലഘു­ ഭക്ഷണ ശാ­ലകൾ, വർ­ക്ക്‌ ഷോ­പ്പു­കൾ, റി­പ്പയറിംഗ് കടകൾ തു­ടങ്ങി­ പ്രദേ­ശത്തെ­ ഉപഭോ­ക്താ­ക്കളെ­ കേ­ന്ദ്രീ­കരി­ച്ച് മാ­ത്രം നടത്തി­വരു­ന്ന നൂ­റോ­ളം സ്ഥാ­പനങ്ങൾ ഈ ഏരി­യയിൽ പ്രവർ­ത്തി­ക്കു­ന്നു­ണ്ട്. കോ­ൾ­ഡ് സ്റ്റോ­റു­കളിൽ മി­ക്കവയും മലയാ­ളി­കൾ അടക്കമു­ള്ളവരു­ടേ­താ­ണ്. നടന്നു­വരു­ന്നവരു­ടെ­ കാ­ലിൽ കന്പി­, ആണി­കൾ കു­പ്പി­ച്ചി­ല്ലു­കൾ എന്നി­വ തറഞ്ഞ് കയറു­കയും പരി­ക്കേ­ൽ­ക്കു­കയും ചെ­യ്യു­ന്നതാണ് ഈ ഭാ­ഗത്തേ­യ്ക്ക് ആളു­കൾ വരാ­തി­രി­ക്കു­ന്നതി­നു­ള്ള മറ്റൊ­രു­ കാ­രണം.
പ്രക്ഷോ­ഭകാ­രി­കളിൽ ഒരു­ യു­വാവ് കൊ­ല്ലപ്പെ­ട്ടതോ­ടെ­ എല്ലാ­ ദി­വസവും ഇവി­ടെ­ കടകളെല്ലാം അടഞ്ഞു തന്നെയാണെന്ന് ഇവി­ടു­ത്തെ­ വ്യാ­പാ­രി­കൾ പറഞ്ഞു­. കോ­ൾ­ഡ് സ്റ്റോ­റു­കളിൽ പാൽ, ബ്രഡ് തു­ടങ്ങി­യ രണ്ടോ­ മൂ­ന്നോ­ ദി­വസം മാ­ത്രം സൂ­ക്ഷി­ക്കാൻ കഴി­യു­ന്ന പല ഉൽ­പ്പന്നങ്ങളും വി­തരണം ചെ­യു­ന്ന കന്പനി­കൾ ഈ ഭാ­ഗത്ത് വി­തരണം ചെ­യ്യാൻ വരു­ന്നതും നാ­മമാ­ത്രമാ­യ ദി­വസങ്ങളി­ലാ­യി­. അതോ­ടെ­ അത്യാ­വശ്യം എത്തു­ന്ന ഉപഭോ­ക്താ­ക്കൾ­ക്ക് സാ­ധനകൾ നൽ­കാ­നും കഴി­യു­ന്നി­ല്ലെ­ന്നും വ്യാ­പാ­രി­കൾ പറഞ്ഞു­. കോ­ൾ­ഡ് സ്റ്റോ­റു­കളിൽ മാ­ത്രമല്ല ഇവി­ടത്തെ­ ചെ­റു­കി­ട കച്ചവട സ്ഥാ­പനങ്ങളി­ലെ­ല്ലാം ഇത് തന്നെ­യാണ് സ്‌ഥി­തി­. ഈ ഭാ­ഗത്തു­ താ­മസി­ക്കു­ന്ന പല കു­ടുംബങ്ങളും മറ്റ് പ്രദേ­ശങ്ങളി­ലേ­യ്ക്ക് താ­മസം മാ­റു­കയാ­ണ്. ഇതും വി­പണി­യെ­ സാ­രമാ­യി­ ബാ­ധി­ക്കു­ന്നു­.
ലോൺ എടു­ത്തും മറ്റു­ള്ളവരിൽ നി­ന്നും കടം വാ­ങ്ങി­യും ആരംഭി­ച്ച കച്ചവട സ്ഥാ­പനങ്ങൾ നടത്തു­ന്നവർ ഇപ്പോൾ തി­രി­ച്ചടവ് നടത്താൻ പോ­ലും കഴി­യാ­ത്ത അവസ്ഥയി­ലാ­ണ്‌. ഈ ഒരു­ സാ­ഹചര്യത്തിൽ നാ­ട്ടി­ലേ­യ്ക്ക് പോ­കു­വാ­നും കഴി­യി­ല്ല. സ്ഥാ­പനം വി­ൽ­ക്കാ­മെ­ന്ന് കരു­തി­യാൽ ആരും വാ­ങ്ങാ­നും തയ്യാ­റാ­കി­ല്ല. കഴി­ഞ്ഞ ദി­വസവും പ്രക്ഷോ­ഭകാ­രി­കളാ­യ യു­വാ­ക്കൾ എത്തി­ കട തു­റക്കരു­തെ­ന്ന് ആവശ്യപ്പെ­ട്ടതാ­യി­ ഈ ഭാ­ഗത്തു­ള്ള വ്യാ­പാ­രി­കൾ പറഞ്ഞു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed