അടി­ നൽ­കി­യത് സാ­ധാ­രണക്കാ­രൻ.


മറ്റെന്നാൾ ഭാ­രതീ­യ ജനതാ­ പാ­ർ­ട്ടി­യു­ടെ­ പരമാ­ദ്ധ്യക്ഷനാ­യ ശ്രീ­ അമിത് ഷാ­യു­ടെ­ മകന്റെ­ വി­വാ­ഹമാ­ണ്. തീ­ർ­ച്ചയാ­യും അതി­ന്റെ­ തി­രക്കു­കളി­ലാ­യി­രി­ക്കാം അദ്ദേ­ഹം. ഇതി­നി­ടയിൽ തന്റെ­ പാ­ർ­ട്ടി­ക്കും, പ്രധാ­നപ്പെ­ട്ട മറ്റൊ­രു­ ദേ­ശീ­യ പാ­ർ­ട്ടി­യാ­യ കോ­ൺ­ഗ്രസി­നും ഇന്നു കാ­ലത്ത് രാ­ജ്യതലസ്ഥാ­നത്ത് സംഭവി­ച്ച മാ­രകമാ­യ പ്രഹരത്തെ­ പറ്റി­ ചി­ന്തി­ക്കാൻ അദ്ദേഹത്തിന് സമയം കി­ട്ടു­മോ­ എന്നറി­യി­ല്ല. അങ്ങി­നെ­ സമയം ലഭി­ച്ചാൽ ഇരു­ന്ന് വാ­യി­ക്കേ­ണ്ടത് മാ­ൽ­കം ഗ്ലാഡ് വെൽ എഴു­തി­യ ഡേ­വിഡ് ആൻഡ് ഗോ­ലി­യാ­ത്ത് എന്ന പു­സ്തകമാ­ണ്. മഹാ­രഥൻ­മാ­രോട് പൊ­രു­തി­, ശക്തമാ­യ നീ­ക്കങ്ങൾ നടത്തി­ വി­ജയി­ക്കു­ന്ന ഇടത്തരക്കാ­രു­ടെ­ കഥയാ­ണത്. കാ­റ്റ് ആഞ്ഞു­വീ­ശി­യാൽ ഉയർ­ന്ന് നി­ൽ­ക്കു­ന്ന ദേ­വദാ­രു­ വൃ­ക്ഷങ്ങൾ കടപു­ഴകി­ വീ­ഴു­ന്പോ­ഴും, താ­ഴെ­യു­ള്ള പു­ൽ­ക്കൊ­ടി­ വലി­യ കേ­ടി­ല്ലാ­തെ­ രക്ഷപ്പെ­ടു­മെ­ന്ന പഴമൊ­ഴി­ ഈ നേ­രത്ത് അദ്ദേ­ഹത്തിന് ഓർ­ക്കാ­വു­ന്നതാ­ണ്. ഒപ്പം അതി­ശക്തന്­മാ­രെ­ ശക്തരാ­ക്കു­ന്ന അതേ­ കാ­രണങ്ങൾ തന്നെ­യാണ് പലപ്പോ­ഴും അവരെ­ ദു­ർ­ബ്ബലരാ­ക്കി­ മാ­റ്റു­ന്നത് എന്ന ചി­ന്തയും ഈ നേ­രത്ത് ഏറെ­ പ്രസക്തം തന്നെ­.

ഈ നേ­രത്ത് ഇന്ത്യൻ നാ­ഷണൽ കോ­ൺ­ഗ്രസ്സി­നെ­ ഉപദേ­ശി­ച്ചത് കൊ­ണ്ട് ഒരു­ കാ­ര്യവു­മു­ണ്ടെ­ന്ന് തോ­ന്നു­ന്നി­ല്ല. കാ­രണം തങ്ങൾ­ക്ക് ലഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന തി­രി­ച്ചടി­കളെ­ പോ­ലും തി­രി­ച്ചറി­യാ­നാ­കാ­തെ ഓർ­മ്മതെ­റ്റ് സംഭവി­ച്ച വാ­ർ­ദ്ധക്യത്തെ­ പോ­ലെ­യാ­യി­രി­ക്കു­ന്നു­ ആറു­ പതി­റ്റാ­ണ്ടോ­ളം നമ്മെ­ ഭരി­ച്ച ആ പാ­ർ­ട്ടി­യും അതി­ലെ­ നേ­താ­ക്കന്മാ­രും. ഇവരെ­ മടു­ത്ത് രാ­ജ്യം തി­രഞ്ഞെ­ടു­ത്ത ഭാ­രതീ­യ ജനതാ­ പാ­ർ­ട്ടി­ക്ക് പക്ഷെ­ ഏറെ­ പാ­ഠങ്ങൾ നൽ­കു­ന്നു­ണ്ട് ഡൽ­ഹി­യി­ലെ­ ഈ തി­രഞ്ഞെ­ടു­പ്പ് ഫലം.

ആദ്യം അവർ മനസ്സി­ലാ­ക്കേ­ണ്ടത് ഒരാൾ കല്ലു­മെ­ടു­ത്ത് യു­ദ്ധത്തി­നി­റങ്ങു­ന്പോൾ അവരെ­ നേ­രി­ടേ­ണ്ടത് മി­സൈ­ലു­കൾ ഉപയോ­ഗി­ച്ചാ­യി­രു­ന്നി­ല്ല എന്നാ­ണ്. ചാ­നലു­കളി­ലും, പ്രചരണ യോ­ഗങ്ങളി­ലും ബി­.ജെ­.പി­ തു­ടക്കം മു­തൽ ഉപയോ­ഗി­ച്ചത് പ്രധാ­നമന്ത്രി­ നരേ­ന്ദ്ര മോ­ഡി­ മു­തൽ­ക്കു­ള്ള നേ­താ­ക്കളെ­യാ­ണ്. ഇത് തന്നെ­ രാ­ജ്യമൊ­ട്ടാ­കെ­ പടർ­ന്നു­ പി­ടി­ച്ച് ദേ­ശീ­യ പാ­ർ­ട്ടി­യെ­ന്നവകാ­ശപ്പെ­ടു­ന്ന ബി­.ജെ­.പി­ക്ക് സമാ­നമാ­യി­ അരവി­ന്ദ് കേജരി­വാൾ എന്ന സാ­ധാ­രണക്കാ­രനാ­യ മുൻ ഇൻ­കം ടാ­ക്സ് ഓഫീ­സർ നയി­ച്ച ആം ആദ്മി­ പാ­ർ­ട്ടി­യെ­ വളർ­ത്തി­. കേജരിവാ­ളി­ലെ­ സാ­ധാ­രണക്കാ­രനെ­ ജനങ്ങൾ ഇഷ്ടപ്പെ­ട്ടപ്പോൾ, അമേ­രി­ക്കൻ പ്രസി­ഡണ്ടി­നൊ­പ്പം ചാ­യകു­ടി­ക്കു­ന്ന, സ്വന്തം പേര് തയ്പി­ച്ച് കു­പ്പാ­യമി­ടു­ന്ന മോ­ഡി­യെ­ന്ന വി.വി­.ഐ.പി­ നേ­താവ് ജനങ്ങളിൽ നി­ന്ന് ഏറെ­ അകലെ­ നി­ൽ­ക്കു­ന്ന നേ­താ­വാ­യി­ മാ­റി­. ബി­.ജെ­.പി­യു­ടെ­ മു­ഖ്യമന്ത്രി­ സ്ഥാ­നാ­ർ­ത്ഥി­യാ­യ കി­രൺ ബേ­ദി­യും, പ്രാ­ദേ­ശി­ക നേ­താ­ക്കളും തങ്ങളു­ടെ­ മനസ് ഒന്നാ­ക്കാൻ ദയനീ­യമാ­യി­ പരാ­ജയപ്പെ­ട്ടു­. ആപ്പിൽ നി­ന്നും തങ്ങൾ­ക്ക് ആപ്പ് വെ­ക്കാൻ കെ­ട്ടി­യി­റങ്ങി­യ നേ­താ­വാണ് ബേ­ദി­യെ­ന്ന് പ്രാ­ദേ­ശി­ക ബി­.ജെ­.പി­ നേ­താ­ക്കൾ മു­റു­മു­റു­ത്തു­. യഥാ­ർ­ത്ഥത്തിൽ ആപ്പി­ന്റെ­ വി­ജയത്തിന് കാ­രണക്കാ­രാ­യവർ മധ്യവർ­ഗത്തിൽ പെ­ട്ട ജനങ്ങളാണ് എന്ന് അനു­മാ­നി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു­. ഇവർ കേജരിവാ­ളി­നെ­ വെ­റു­മൊ­രു­ അരാ­ജ­കവാ­ദി­യാ­യി­ കാ­ണു­മെ­ന്ന തെ­റ്റി­ദ്ധാ­രണയാണ് ബി­.ജെ­.പി­ ദേ­ശീ­യ നേ­തൃ­ത്വത്തെ­ മു­ന്പോ­ട്ട് നയി­ച്ചത്. എന്നാൽ ജനാ­ധി­പത്യത്തി­ലും മതേ­തരത്വത്തി­ലും വി­ശ്വസി­ക്കു­ന്ന, ഇന്നി­ന്റെ­ തങ്ങളു­ടെ­ ആവശ്യങ്ങൾ പൂ­ർ­ത്തി­ക്കരി­ക്കാൻ കഷ്ടപ്പെ­ടു­ന്ന മധ്യവർ­ഗം കേജരിവാ­ളി­നൊ­പ്പം നി­ന്നു­. കഴി­ഞ്ഞ മെയ് മാ­സം മു­തൽ തി­രഞ്ഞെ­ടു­പ്പ് പ്രഖ്യാ­പി­ക്കു­ന്നത് വരെ­ കേജരിവാൾ താ­രതമ്യേ­ന നി­ശബ്ദനാ­യി­രു­ന്നു­. ജീ­വി­തത്തി­ലും രാ­ഷ്ട്രീ­യത്തി­ലും അവസരങ്ങൾ­ക്കാ­യി­ കാ­ത്തി­രി­ക്കേ­ണ്ടതു­ണ്ടെ­ന്ന് അദ്ദേ­ഹത്തി­ലെ­ രാ­ഷ്ട്രീ­യക്കാ­രൻ ഈ നേ­രം കൊ­ണ്ട് മനസ്സി­ലാ­ക്കി­, തന്റെ­ വീ­ഴ്ചകളെ­ ഏറ്റു­ പറഞ്ഞ് കൊ­ണ്ടാ­യി­രു­ന്നു­ അദ്ദേ­ഹത്തി­ന്റെ­ ഓരോ­ നീ­ക്കവും.

ദേ­ശീ­യ തി­ര‍ഞ്ഞെ­ടു­പ്പ് വന്നപ്പോൾ കോ­ൺ­ഗ്രസ്സ് നേ­താ­വാ­യി­രു­ന്ന രാ­ഹു­ൽ­ഗാ­ന്ധി­യാ­യി­രു­ന്നു­ യു­വാ­വെ­ങ്കി­ലും നരേ­ന്ദ്ര മോ­ഡി­യെ­ ആണ് ജനം യു­വാ­വാ­യി­ കണ്ടത്. കാ­രണം അദ്ദേ­ഹം അന്ന് സംസാ­രി­ച്ചത് യു­വാ­ക്കളു­ടെ­ ഭാ­ഷയാ­യി­രു­ന്നു­. അത് പ്രതീ­ക്ഷകളു­ടെ­യും, സ്വപ്നങ്ങളു­ടെ­യും, വി­കസനത്തി­ന്റെ­യും ഭാ­ഷയാ­യിരുന്നു. എന്നാൽ ദി­ല്ലി­ തി­രഞ്ഞെ­ടു­പ്പിൽ ഈ ഭാ­ഷ ഉപയോ­ഗി­ച്ചത് കേജരിവാ­ളാ­യി­രു­ന്നു­. അതി­ന്റെ­ ഫലം അദ്ദേ­ഹത്തിന് കി­ട്ടു­കയും ചെ­യ്തു­. പു­തി­യ കോ­ളേ­ജു­കൾ നി­ർ­മ്മി­ക്കാ­നും, സ്കൂൾ ഫീസ് നി­യന്ത്രി­ക്കാ­നും, സ്ത്രീ­ ശാ­ക്തീ­കരണവും, സു­രക്ഷ വർ­ദ്ധി­പ്പി­ക്കാ­നും താൻ നടപടി­കൾ എടു­ക്കു­െ­മന്ന് കേജരിവാൾ പറഞ്ഞപ്പോൾ അത് ജനം ഏറ്റെ­ടു­ത്തു­. ഒരു­ കാ­ര്യം കൂ­ടി­ ബി­.ജെ­.പി­ മനസ്സി­ലാ­ക്കേ­ണ്ടതു­ണ്ട്. എന്നും , എപ്പോ­ഴും നരേ­ന്ദ്ര ദാസ് ദാ­മോ­ദർ മോ­ഡി­ എന്ന ഒരു­ വ്യക്തി­യെ­ ആശ്രയി­ച്ച് എല്ലാ­ തി­രഞ്ഞെ­ടു­പ്പു­കളും വി­ജയി­ക്കാൻ സാ­ധി­ക്കി­ല്ല. പ്രധാ­നമന്ത്രി­യെ­ തിര‍ഞ്ഞെ­ടു­ത്തി­രി­ക്കു­ന്നത് രാ­ജ്യത്തെ­ നല്ല നി­ലയിൽ ഭരി­ക്കാ­നാ­ണ്. മറി­ച്ച് ജനങ്ങളെ­ ക്യാ­ൻ­വാസ് ചെ­യ്യാ­നല്ല. തലസ്ഥാ­നമാ­ണെ­ങ്കി­ലും ഒരു­ സംസ്ഥാ­നം പോ­ലു­മല്ലാ­ത്ത, കേ­ന്ദ്രത്തി­ന്റെ­ ഒരു­ പി­ടി­ എന്നും ഉണ്ടാ­കു­ന്ന കേ­ന്ദ്രഭരണ പ്രദേ­ശമാണ് ദി­ല്ലി­. അവി­ടെ­ കണ്ണി­ലെ­ കരട് പോ­ലെ­ കേജരിവാ­ളും, സംഘവും കയറി­യി­രി­ക്കു­ന്പോൾ വരുംകാ­ലങ്ങളിൽ ഇവി­ടു­ത്തെ­ ഭരണം ഏത് രീ­തി­യിൽ പോ­കു­മെ­ന്ന് കണ്ട് തന്നെ­ അറി­യണം എന്നത് സത്യം തന്നെ­. പക്ഷെ­ ഇതി­നി­ടയി­ലും ഭാ­രതം എന്ന നമ്മു­ടെ­ രാ­ജ്യം നി­ലനി­ൽ­ക്കു­ന്നത് തന്നെ­ ജനാ­ധി­പത്യം, മതേ­തരത്വം, സോ­ഷ്യലി­സം, സ്വാ­തന്ത്ര്യം തു­ടങ്ങി­യ അടി­സ്ഥാ­ന മൂ­ല്യങ്ങൾ കൊ­ണ്ട് തന്നെ­യാ­ണെ­ന്ന കാ­ര്യം മറന്നു­കൊ­ണ്ടാ­കരുത് ഒരു­ രാ­ഷ്ട്രീ­യ പ്രവർ­ത്തനവും മു­ന്പോ­ട്ട് പോ­കേ­ണ്ടത്. അതിന് തീ­ർ­ച്ചയാ­യും വി­ജയമു­ണ്ടാ­കി­ല്ല എന്നുറപ്പ്.

pradeeppuravankara@gmail.com

www.pradeeppuravankara.com

 

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed