ലഹരി പിടിപ്പിക്കാത്ത യാഥാർത്ഥ്യങ്ങൾ


എന്നാ­ലും അയാ­ളെ­ന്തി­നാണ് ഇത് ചെ­യ്തത്. ചോ­ദ്യത്തിന് മു­ന്പിൽ ആ സു­ഹൃ­ത്ത് ആദ്യമൊ­ന്നും മനസ് തു­റന്നി­ല്ല. പി­ന്നെ­യും പി­ന്നെ­യും ചോ­ദി­ച്ചു­ നോ­ക്കി­യപ്പോൾ കാ­ര്യങ്ങൾ വ്യക്തമാ­യി­ തു­ടങ്ങി­. പ്രവാ­സ ഭൂ­മി­യി­ലു­ണ്ടാ­യി­രു­ന്ന ഒരാൾ ആത്മഹത്യ ചെ­യ്തതാ­യി­രു­ന്നു­ ഞങ്ങളു­ടെ­ വി­ഷയം. മകനും, മകളും ഭാ­ര്യയു­മാ­യി­ നി­രവധി­ വർ­ഷത്തോ­ളമാ­യി­ ഇവി­ടെ­ താ­മസി­ച്ചു­ വരി­കയാ­യി­രു­ന്നു­ ബി­സി­നസ്സു­കാ­രാ­നാ­യ അദ്ദേ­ഹം. ഇടയ്ക്കി­ടെ­ നാ­ട്ടിൽ പോ­കേ­ണ്ടി­ വരു­ന്ന ഒരാ­ളാ­യി­രു­ന്നു­ അദ്ദേ­ഹമെ­ന്ന് സു­ഹൃ­ത്തി­ലൂ­ടെ­ ഞാ­നറി­ഞ്ഞി­രു­ന്നു­. വലി­യ പ്രശ്നങ്ങളി­ല്ലാ­തെ­ ജീ­വി­തം നയി­ക്കു­ന്ന മധ്യവയസ്കനാ­യ ഒരു­ ബി­സി­നസ്സു­കാ­രൻ. അതാണ് അദ്ദേ­ഹത്തെ­ പറ്റി­ എനി­ക്കു­ണ്ടാ­യി­രു­ന്ന ധാ­രണ. അദ്ദേ­ഹമാണ് കു­റച്ചു­ ദി­വസങ്ങൾ­ക്ക് മു­ന്പ് ഒരു മുഴം കയറിൽ ജീ­വൻ ഒടുക്കിയത്.

സു­ഹൃ­ത്ത് പറഞ്ഞു­തു­ടങ്ങി­. മരണപ്പെ­ട്ട വ്യക്തി­യു­ടെ­ മകനും മകളും ഇവി­ടെ­ തന്നെ­യാണ് പഠി­ച്ചത്. രണ്ടു­ പേ­രും പണത്തി­ന്റെ­ ധാ­രാ­ളി­ത്തം കണ്ടു­കൊ­ണ്ട് തന്നെ­യാണ് വളർ­ന്നതെ­ങ്കി­ലും അതി­ന്റെ­ ഒരു­ ദു­ർ­ഗു­ണവും കാ­ണി­ച്ചി­രു­ന്നി­ല്ല. നല്ല രീ­തി­യിൽ പെ­രു­മാ­റു­ന്ന, ദൈ­വഭയമു­ണ്ടാ­യി­രു­ന്ന കു­ട്ടി­കളാ­യി­രു­ന്നു­ അവർ. മകൾ പന്ത്രണ്ടാം തരം കഴി­ഞ്ഞപ്പോൾ ഉന്നതവി­ദ്യാ­ഭ്യാ­സത്തി­നാ­യി­ ബാംഗ്ലൂ­രി­ലെ­ വളരെ­ പ്രശസ്തമാ­യ കോ­ളേ­ജിൽ തന്നെ­ പഠി­ക്കാ­നു­ള്ള ഏർ­പ്പാ­ടു­കൾ ചെ­യ്തു­. ഇങ്ങി­നെ­യി­രി­ക്കെ­ ഇദ്ദേ­ഹം ഇതി­നി­ടെ­ മൈ­സൂ­രി­ലേ­യ്ക്ക് ഒരു­ ബി­സി­നസ് യാ­ത്ര നടത്തി­. ഇവി­ടെ­ അദ്ദേ­ഹത്തിന് ചി­ല സു­ഹൃ­ത്തു­ക്കളു­ണ്ടാ­യി­രു­ന്നു­. ഇവി­ടെ­ വെ­ച്ചാണ് ഇതു­ വരെ­ നമ്മൾ പറഞ്ഞ മാ­ന്യദേ­ഹത്തി­ന്റെ­ ശരി­യാ­യ രൂ­പം പു­റത്ത് വരു­ന്നത്.

ബി­സി­നസ് യാ­ത്രകൾ എന്നു­ പറഞ്ഞു­ള്ള തന്റെ­ സഞ്ചാ­രപഥത്തി­നി­ടയിൽ ഇദ്ദേ­ഹത്തി­ന്റെ­ വഴി­കൾ തെ­റ്റി­ തു­ടങ്ങി­യി­രു­ന്നു­വത്രെ­. പു­തി­യ ബന്ധങ്ങളും, സു­ഹൃ­ത്തു­ക്കളും കു­ടുംബസ്ഥനാ­യ അദ്ദേ­ഹത്തി­ന്റെ­ ജീ­വി­തത്തിൽ പു­തി­യ പല അനു­ഭവങ്ങളും സമ്മാ­നി­ച്ചു­ കൊ­ണ്ടി­രു­ന്നു­.  ഓരോ­ യാ­ത്രയി­ലും അദ്ദേ­ഹം പു­തി­യ യൗ­വ്വനങ്ങളെ­, ശരീ­രങ്ങളെ­ തേ­ടി­ കൊ­ണ്ടി­രു­ന്നു­. മൈ­സൂർ യാ­ത്രയും ഇതിൽ നി­ന്ന് വ്യത്യസ്തമാ­യി­രു­ന്നി­ല്ല. പറഞ്ഞു­റപ്പി­ച്ചതും, കാശ് നൽ­കി­യതു­മൊ­ക്കെ­ ഓൺ­ലൈ­നി­ലൂ­ടെ­യാ­യി­രു­ന്നു­. ഒന്നു­ രണ്ട് സു­ഹൃ­ത്തു­ക്കളും ഇദ്ദേ­ഹത്തോ­ടൊ­പ്പം ഒത്തു­ കൂ­ടി­. ഒടു­വിൽ താൻ ആഗ്രഹി­ച്ച ശരീ­രം മു­ന്പിൽ വന്നപ്പോ­ഴാണ് അദ്ദേ­ഹം ഞെ­ട്ടി­ത്തരി­ച്ചത്. എത്രയോ­ കി­ലോ­മീ­റ്ററു­കൾ­ക്കി­പ്പറത്ത് ബാംഗ്ലൂ­രിൽ പഠി­ക്കു­ന്ന തന്റെ­ അരു­മയാ­യ മകളാ­യി­രു­ന്നു­ അദ്ദേ­ഹത്തി­ന്റെ­ മു­ന്പി­ലേ­യ്ക്ക് അന്ന് എത്തി­യത്. ഈ ഷോക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ആത്മഹത്യയിലായിരുന്നു. ഒരു­ കാ­ര്യം മാ­ത്രം ഓർ­മ്മി­പ്പി­ക്കട്ടെ­, ഇത് ഒരു­ സി­നി­മ കഥയല്ല. നടന്ന സംഭവം മാ­ത്രം.

നമു­ക്ക് ഒരു­ കു­ഞ്ഞു­ ജനി­ക്കു­ന്പോൾ, ആ കു­ഞ്ഞ് കൊ­ച്ച­രി­ പല്ല് കാ­ണി­ച്ച് ചി­രി­ക്കു­ന്നത് മു­തൽ, കൊ­ഞ്ചി­ കു­ഴഞ്ഞാ­ടു­ന്പോൾ മു­തൽ, കവി­ളത്ത് ഓരോ­ തവണയും മു­ത്തം തരു­ന്നത് മു­തൽ , പി­ഞ്ചു­ കാ­ലടി­കൾ പി­ച്ച വെ­ക്കു­ന്നത് മു­തൽ നമ്മൾ പു­തി­യൊ­രാ­ളാ­യി­ മാ­റു­കയാ­ണ്. അതു­ വരെ­യു­ണ്ടാ­യ ജീ­വി­ത വീ­ക്ഷണങ്ങളൊ­ക്കെ­ മാ­റ്റി­ വെ­ച്ച് തന്റെ­ ജീ­വി­തത്തിന് ഒരു­ അർ­ത്ഥമു­ണ്ടെ­ന്ന അവസ്ഥയി­ലേ­യ്ക്കാണ് ഓരോ­ മാ­താ­പി­താ­ക്കളും ഈ അവസ്ഥയിൽ മാ­റ്റി­ മറി­ക്കപ്പെ­ടു­ന്നത്. ഇങ്ങി­നെ­ മാ­റാൻ കഴി­യാ­ത്ത നി­രവധി­ പേർ നമ്മു­ടെ­ ഇടയിൽ ഉണ്ട്. മധ്യവയസ്സ് കഴി­ഞ്ഞി­ട്ടും പഞ്ചാ­രകു­ട്ടപ്പന്മാ­രാ­യി­ നടക്കു­ന്നവർ. കൊ­ച്ചു­മക്കളെ­ കളി­പ്പി­ച്ചു­ നടക്കേ­ണ്ട പ്രാ­യത്തിൽ, നീ­ല ക്ലി­പ്പി­ംഗു­കളും, ചി­ത്രങ്ങളും വാ­ട്സ് ആപ്പി­ലൂ­ടെ­ പങ്ക് വെ­ച്ച് രസം കൊ­ള്ളു­ന്നവരും, സ്കൂ­ളിൽ പോ­കു­ന്ന കു­ട്ടി­യോ­ടു­ വരെ­ ഇക്കി­ളി­പ്പെ­ടു­ത്തു­ന്ന ചാ­റ്റി­ംഗ് ചെ­യ്ത് സ്വയം രസി­ക്കു­ന്നവരും നമ്മു­ടെ­ ഇടയിൽ ഏറി­വരി­കയാ­ണ്. ഇവർ­ക്ക് വേ­ണ്ടത് നല്ല നാ­ടൻ ചൂ­രൽ പ്രയോ­ഗമാ­ണ്. നമ്മൾ മനു­ഷ്യർ അതു ചെ­യ്തി­ല്ലെ­ങ്കിൽ കാ­ലം അവർ­ക്കു­ള്ള സമ്മാ­നം ഒരു­ക്കു­ന്നു­ണ്ടാ­കു­മെ­ന്നത് തീ­ർ­ച്ചയാ­ണ്.

കഴി­ഞ‍്ഞ ദി­വസം കൊ­ച്ചി­യിൽ നടന്ന ലഹരി­ മരു­ന്നു­വേ­ട്ടയും, ബംഗളൂ­രു­ പോ­ലു­ള്ള നഗരങ്ങളിൽ വളരെ­ പതി­വാ­യി­ നടക്കു­ന്ന പെ­ൺ­വാ­ണി­ഭ റാ­ക്കറ്റു­കളും, ഓൺ­ലൈൻ വാ­ണി­ഭങ്ങളുമൊക്കെ­ നമ്മോട് വി­ളി­ച്ചു­ പറയു­ന്നത് നമ്മു­ടെ­ ചെ­റി­യ ലോ­കം എത്ര മാ­ത്രം കലു­ഷി­തമാ­യി­കൊ­ണ്ടി­രി­ക്കു­ന്നു­ എന്നു­ തന്നെ­യാ­ണ്. ഓരോ­ തവണയും ഇത്തരം വാ­ർ­ത്തകൾ പു­റത്ത് വരു­ന്പോൾ പ്രവാ­സലോ­കത്തു­ള്ള എത്രയോ­ മാ­താ­പി­താ­ക്കളു­ടെ­ ഹൃ­ദയമി­ടി­പ്പാണ് കൂ­ടു­ന്നത്. തങ്ങൾ പോ­റ്റി­വളർ­ത്തി­യ കു­ഞ്ഞു­മക്കൾ ഇതിൽ പെ­ട്ടി­ട്ടു­ണ്ടോ­ എന്ന ചി­ന്തയാണ് അവരെ­ ഭയപ്പെ­ടു­ത്തു­ന്നത്. ചോ­ദി­ക്കു­ന്പോൾ ഫോ­ണും, ബൈ­ക്കും, കാ­റു­മൊ­ക്കെ­ വാ­ങ്ങി­ കൊ­ടു­ത്തി­ട്ടും എന്തീ­നീ­ മക്കൾ കൊ­ക്കെ­യി­ന്റെ­യും, മറ്റ് മയക്കു­മരു­ന്നി­ന്റെ­യും പി­ന്നാ­ലെ­ പോ­കു­ന്നു­ എന്നു­ വി­ലപി­ക്കാ­നേ­ ഇവർ­ക്ക് പറ്റു­ന്നു­ളളൂ­. പോ­ക്കറ്റ് മണി­ വേ­ണമെ­ങ്കിൽ ശരീ­രം വി­റ്റി­ട്ടു­ തന്നെ വേ­ണോ­ എന്നും ഇവർ ആവലാ­തി­പ്പെ­ടു­ന്നു­.

ഇന്നത്തെ­ കാ­ലത്ത് മക്കളെ­ നല്ല രീ­തി­യിൽ വളർ­ത്തി­യാൽ മാ­ത്രം പോ­രാ­ മറി­ച്ച് അവരു­ടെ­ ജീ­വി­തവഴി­ത്താ­രകളി­ലൊ­ക്കെ­ ഒട്ടി­പി­ടി­ച്ചു­ നി­ൽ­ക്കേ­ണ്ട അവസ്ഥ കൂ­ടി­ മാ­താ­പി­താ­ക്കൾ­ക്ക് വന്നു­ചേ­രു­കയാ­ണ്. അണു­കു­ടുംബത്തി­ന്റെ­ ഇട്ടാ­വെ­ട്ടത്തിൽ വളർ­ത്തി­ കൊ­ണ്ടു­വരു­ന്ന മക്കളിൽ ഒന്നെ­ങ്കി­ലും നഷ്ടമാ­യാൽ അത് താ­ങ്ങാ­നു­ള്ള കഴി­വൊ­ന്നും ഇന്നി­ന്റെ­ നമു­ക്കി­ല്ലെ­ന്നതാണ് യാ­ഥാ­ർ­ത്ഥ്യം. അത് മനസ്സിലാക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ എന്നു മാത്രമാണ് പ്രാർത്ഥന !!

പ്രദീപ് പുറവങ്കര

pradeeppuravankara@gmail.com

www.pradeeppuravankara.com

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed