കാ­വ്യഭാ­വനകൾ വി­രി­യു­ന്പോ­ൾ‍...


പ്രദീപ് പു­റവങ്കര

മലയാ­ളി­ കു­റച്ച് ദി­വസമാ­യി­ തളയ്ക്കപ്പെ­ട്ടി­രി­ക്കു­ന്നത് സു­നി­യി­ലും പനി­യി­ലു­മാ­ണ്. ഒരു­ ഭാ­ഗത്ത് കൊ­തുക് കു­ത്തി­ ജീ­വൻ‍ നഷ്ടപ്പെ­ട്ടി­രി­ക്കു­ന്ന മു­ന്നൂ­റോ­ളം പേ­ർ‍. മറ്റൊ­രു­ ഭാ­ഗത്ത് ജീ­വന്റെ­ ജീ­വനാ­യി­ ആരാ­ധക ലക്ഷങ്ങൾ നോ­ക്കി­ കാ­ണു­ന്ന താ­രങ്ങളു­ടെ­ ഇനി­യു­ള്ള ജീ­വി­തം വെ­ള്ളി­വെ­ളി­ച്ചത്തി­ലോ­ അതോ­ ജയി­ലി­ന്റെ­ ഇരു­ട്ടി­ലോ­ എന്ന ആശങ്ക. ഇതി­ലേ­തി­നാണ് പ്രാ­മു­ഖ്യം എന്നു­ പോ­ലും തി­രി­ച്ചറി­യാൻ‍ സാ­ധി­ക്കാ­തെ­ നമ്മളൊ­ക്കെ­ വാ­ർ‍ത്തകളു­ടെ­ പി­ന്നാ­ന്പു­റ വി­ശേ­ഷങ്ങളി­ലേ­യ്ക്ക് ഊളി­യി­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നു­.

സി­നി­മ എന്ന കലാ­രൂ­പം മലയാ­ളി­യെ­ ഏറെ­ സ്വാ­ധീ­നി­ക്കു­ന്ന ഒന്നാ­ണ്. അതോ­ടൊ­പ്പം എത്രയോ­ പേ­ർ‍ക്ക് ജോ­ലി­ ലഭി­ക്കു­ന്ന മേ­ഖലയും, ഏറ്റവു­മധി­കം വരു­മാ­നം ഉണ്ടാ­ക്കു­ന്ന ഒരു­ വലി­യ ഒരു­ വ്യവസാ­യമാണ് ഈ ഒരു­ കലാ­രൂ­പം. അതി­ന്റെ­ പ്രധാ­ന ഘടകങ്ങളാണ് അഭി­നയി­ക്കു­ന്ന നടീ­നടന്‍മാ­ർ‍. അവരാണ് സി­നി­മകളു­ടെ­ മു­ഖങ്ങൾ. അവരെ­ കാ­ണു­ന്പോ­ഴാണ് നമ്മൾ ആർ‍ത്തു­ വി­ളി­ക്കു­ന്നതും, പാ­ലഭി­ഷേ­കം വരെ­ നടത്തു­ന്നതും. പലപ്പോ­ഴും സി­നി­മകളിൽ‍ അവർ‍ അഭി­നയി­ച്ച് ഫലി­പ്പി­ക്കു­ന്ന അതി­ മാ­നു­ഷി­ക വേ­ഷങ്ങൾ കാ­രണം അവരെ­ മനു­ഷ്യരാ­യി­ പോ­ലും കാ­ണാൻ‍ സാ­ധി­ക്കാ­ത്ത ഒരവസ്ഥയി­ലേ­യ്ക്ക് സാ­ധാ­രണക്കാ­രനാ­യ ആരാ­ധകൻ‍ താ­ഴ്ത്തപ്പെ­ടു­കയോ­ ഉയർ‍ത്തപ്പെ­ടു­കയോ­ ചെ­യ്യു­ന്നു­ണ്ട്. ഇത്തരം കാ­രണങ്ങൾ കൊ­ണ്ട് തന്നെ­ മലയാ­ളത്തിൽ‍ എന്ന് സി­നി­മകൾ ഉണ്ടാ­യി­ തു­ടങ്ങി­യോ­ അന്നു­ മു­തൽ‍ താ­രവി­ശേ­ഷങ്ങൾ സ്വന്തം വീ­ട്ടി­ലെ­ വി­ശേ­ഷങ്ങൾ പോ­ലെ­ കൊ­ണ്ടാ­ടു­ന്നവരാണ് ഭൂ­രി­ഭാ­ഗം മലയാ­ളി­കളും.

ഇതു­വരെ­ നമ്മൾ കണ്ടതും കേ­ട്ടതു­മാ­യ കഥ ഇങ്ങി­നെ­യാ­ണ്..

ഒരു­ നടി­യെ­ കു­റച്ച് പേർ‍ ചേ­ർ‍ന്ന് തട്ടി­കൊ­ണ്ടു­പോ­കു­ന്നു­. കേ­രളത്തി­ലെ­ ഏറ്റവും പ്രധാ­നപ്പെ­ട്ട ഒരു­ നഗരത്തി­ലെ­ പ്രധാ­ന പാ­തകളി­ലൂ­ടെ­ സഞ്ചരി­ക്കു­ന്ന ഒരു­ വാ­ഹനത്തിൽ‍ വെ­ച്ച് ആ നടി­യെ­ പീ­ഢി­പ്പി­ക്കു­ന്നു­. പീ­ഢനത്തിന് ശേ­ഷം അവരെ­ ഒരു­ സി­നി­മാ­ സംവി­ധാ­യകന്റെ­ വീ­ട്ടി­ലെ­ത്തി­ച്ചതിന് ശേ­ഷം പി­ന്നീട് പോ­ലീസ് േസ്റ്റഷനിൽ‍ പരാ­തി­യു­മാ­യി­ എത്തു­കയും ചെ­യ്യു­ന്നു­. ആ രാവ് പു­ലരു­ന്പോ­ഴേ­ക്കും വാ­ർ‍ത്ത കാ­ട്ടു­തീ­ പോ­ലെ­ പടരു­ന്നു­. എല്ലാ­വരും ആ നടി­യു­ടെ­ ദു­രി­ത പർ‍വ്വത്തിൽ‍ ആത്മാ­ർ‍ത്ഥമാ­യും, അല്ലാ­തെ­യും വേ­ദന രേ­ഖപ്പെ­ടു­ത്തു­ന്നു­. അന്ന് തന്നെ­ വൈ­കു­ന്നേ­രം താ­രങ്ങളൊ­ക്കെ­ ഭൂ­മി­യി­ലേ­യ്ക്ക് ഇറങ്ങി­ വന്ന് അവരു­ടെ­ ഞെ­ട്ടലും, സങ്കടവും പങ്കി­ടു­ന്നു­. പ്രതി­യെ­ പി­ടി­കൂ­ടു­ന്നത് വരെ­ ഒരു­ പ്രമു­ഖ നടനാണ് ഇതി­ന്റെ­ പി­ന്നി­ല്ലെ­ന്ന വാ­ർ‍ത്തയും പങ്കി­ട്ട് തു­ടങ്ങു­ന്നു­. ഒടു­വിൽ‍ പ്രതി­യെ­ പി­ടി­കൂ­ടി­യതിന് ശേ­ഷം വാ­ർ‍ത്തകൾ‍ക്ക് താ­ത്കാ­ലി­ക വി­രാ­മം. അതി­നി­ടയിൽ‍ നടി­ വി­വാ­ഹം കഴി­ക്കാൻ‍ തീ­രു­മാ­നി­ച്ചതും, നടൻ‍ വി­വാ­ഹം കഴി­ച്ചതിന് ശേ­ഷം അമേ­രി­ക്കയടക്കമു­ള്ള സ്ഥലങ്ങളിൽ‍ പരി­പാ­ടി­കൾ അവതരി­പ്പി­ക്കാൻ‍ പോ­യതു­മൊ­ക്കെ­ വാ­ർ‍ത്തകളിൽ‍ നി­റയു­ന്നു­. നടി­യാ­ണെ­ങ്കിൽ‍ വനി­താ­ മാ­സി­കളിൽ‍ വളരെ­ ബോ­ൾ‍ഡാ­യി­ അഭി­മു­ഖങ്ങളും നൽ‍കു­ന്നു­. ഇതിന് ശേ­ഷം മാ­സങ്ങൾ കഴി­ഞ്ഞപ്പോ­ൾ, ജയി­ലി­ലാ­യ പ്രതി­ തന്നെ­ ബ്ലാ­ക്ക് മെ­യിൽ‍ ചെ­യ്യു­ന്നതാ­യി­ നേ­രത്തേ­ കു­റ്റമാ­രോ­പ്പി­ക്കപ്പെ­ട്ട നടൻ‍ പോ­ലീ­സിന് പരാ­തി­ നൽ‍കു­ന്നു­. വീ­ണ്ടും വാ­ർ‍ത്തകളിൽ‍ പ്രമു­ഖപേ­രു­കൾ തെ­ളി­ഞ്ഞു­ വരു­ന്നു­. ഒടു­വിൽ‍ പരാ­തി­ നൽ‍കി­യ നടനെ­ 13 മണി­ക്കൂ­റോ­ളം പോ­ലീസ് ചോ­ദ്യം ചെ­യ്തോ മൊ­ഴി­ എടു­ത്തോ­ ഉറക്കം നഷ്ടപ്പെ­ടു­ത്തു­ന്നു­. പി­റ്റേ­ന്ന് എല്ലാ­ താ­രങ്ങളും കൂ­ടി­ നക്ഷത്ര ഹൊ­ട്ടലിൽ‍ എത്തി­ ഈ സംഭവങ്ങളൊ­ന്നും ചർ‍ച്ച ചെ­യ്യാ­തെ­ ചാ­യ കു­ടി­ച്ച് പി­രി­യാൻ‍ തീ­രു­മാ­നി­ക്കു­ന്നു­. ഇതി­നെ­ ചോ­ദ്യം ചെ­യ്യാൻ‍ ശ്രമി­ച്ച മാ­ധ്യമപ്രവർ‍ത്തകർ‍ക്ക് വയറ് നി­റച്ച് എംഎൽ‍എ താ­രങ്ങളു­ടെ­ വക നന്നാ­യി­ തന്നെ­ ലഭി­ച്ചതോ­ടെ­ ന്യൂസ് ഹവറു­കാ­ർ‍ക്ക് അത് പ്രധാ­ന വാ­ർ‍ത്തയു­മാ­യി­. ഇപ്പോൾ ഏകദേ­ശം ഈ കഥയു­ടെ­ ക്ലൈ­മാ­ക്സി­ലേ­യ്ക്കാണ് കാ­ര്യങ്ങൾ പോ­കു­ന്നതെ­ന്ന് തോ­ന്നു­ന്നു­. എന്താ­യാ­ലും കാ­വ്യഭാ­വനകൾ നി­റഞ്ഞാ­ടു­ന്ന ഈ തി­രക്കഥയി­ലെ­ അവസാ­ന കൈ­യടി­ കേ­രള പോ­ലീ­സിന് ലഭി­ക്കു­മെ­ന്ന പ്രതീ­ക്ഷയി­ലാണ് ഏവരും.

അതോ­ടൊ­പ്പം കേ­രളത്തി­നെ­ മൊ­ത്തത്തിൽ‍ എല്ലാ­വരും കൂ­ടി­ ശരി­യാ­ക്കി­ വരു­ന്നതി­നി­ടി­യിൽ‍ ശരി­യാ­ക്കാൻ‍ വി­ട്ടു­പോ­യ കൊ­തു­കു­കളു­ടെ­ ആക്രമണത്തിൽ‍ ജീ­വി­തം തന്നെ­ ഇല്ലാ­താ­യ പാ­വപ്പെ­ട്ട രോ­ഗി­കളു­ടെ­ ആത്മാ­വിന് നി­ത്യശാ­ന്തി­യും നേ­രു­ന്നു­...

You might also like

  • Straight Forward

Most Viewed