ഭരതസ്പർശം


പി.പി

 

ന്ന് ജൂ­ലൈ­ മു­പ്പത്. ഭരതൻ എന്ന അതു­ല്യ പ്രതി­ഭ നമ്മിൽ നി­ന്നും വേ­ർ­പി­രി­ഞ്‍ഞി­ട്ട് ഇരുപത് വർ­ഷമാ­കു­ന്നു­. വർ­ഷങ്ങൾ ഇങ്ങി­നെ­ കൊ­ഴി­ഞ്ഞു­ വീ­ണി­ട്ടും ഭരതൻ എന്ന സംവി­ധാ­യകൻ ജി­വി­ച്ചി­രി­ക്കു­ന്നി­ല്ലെ­ന്ന് വി­ശ്വസി­ക്കു­വാൻ ചലചി­ത്രാ­സ്വദകരാ­യ മലയാ­ളി­കൾ ഇന്നും ആഗ്രഹി­ക്കു­ന്നി­ല്ല. അദ്ദേ­ഹത്തി­ന്റെ­ സി­നി­മകൾ ടെ­ലി­വി­ഷനിൽ വരു­ന്പോ­ഴൊ­ക്കെ­ ഗൃ­ഹാ­തു­രമാ­യ മനസ്സോ­ടു­കൂ­ടി­ അവ ഏറ്റു­വാ­ങ്ങു­ന്നു­. വൈ­ശാ­ലി­യും, അമരവും, വെ­ങ്കലവും, തകരയും, ചാ­മരവും, താ­ഴ്്വാ­രവും സൃ­ഷ്ടി­ച്ച ഈ പ്രതി­ഭ നമ്മു­ടെ­ മനസ്സിൽ നി­ന്ന് അല്ലെ­ങ്കി­ലും എങ്ങി­നെ­ മറയാ­നാ­ണ്.

കണ്ണി­നു­ മു­ന്പി­ലെ­ ഓരോ­ ദൃ­ശ്യവും ഓരോ­ ജീ­വി­തമാ­ണെ­ന്ന് ചി­ന്തി­ക്കു­കയും അത്തരം ചി­ന്തകളി­ലൂ­ടെ­ മലയാ­ളി­കൾ­ക്ക് ജീ­വി­ത ഗന്ധി­യാ­യ ഒട്ടേ­റെ­ നല്ല ചി­ത്രങ്ങൾ കാ­ഴ്ചവെ­ക്കു­കയും ചെ­യ്തി­ട്ടു­ള്ള മലയാ­ളത്തി­ലെ­ ചു­രു­ക്കം ചി­ല സംവി­ധാ­യകരിൽ ഒരാ­ളാണ് ഭരതൻ. അതു­കൊ­ണ്ട് തന്നെ­ അദ്ദേ­ഹം നമ്മിൽ കോ­റി­യി­ട്ട ഓർ­മ്മകൾ­ക്ക് മരണമി­ല്ല. ചി­ത്രകാ­രനാ­യി­രു­ന്നു­ മലയാ­ളത്തി­ന്റെ­ സ്വന്തം ഭരതൻ. അഭ്രപാ­ളി­യിൽ മി­ഴി­വാ­ർ­ന്ന ചി­ത്രങ്ങൾ വരച്ചി­ട്ട മാ­ന്ത്രി­കനാ­യ ചി­ത്രകാ­രൻ. ഓരോ­ ഫ്രെ­യി­മി­നും സൗ­ന്ദര്യത്തി­ന്റെ­ നി­റക്കൂ­ട്ട് ചാ­ർ­ത്തി­ച്ച കലാ­കാ­രൻ. സ്നേ­ഹവും പകയും കാ­മവും കാ­രു­ണ്യവു­മെ­ല്ലാം ഒരു­ ചി­ത്രം പോ­ലെ­ ഭരതൻ സി­നി­മകൾ പ്രേ­ക്ഷകമനസ്സിൽ കോ­റി­യി­ട്ടു­. ഭരതന്റെ­ നാ­യി­കമാർ ഫ്രയി­മി­ന്റെ­ പു­റത്ത് ഉള്ളതി­നേ­ക്കാൾ സു­ന്ദരി­മാ­രാ­യി­ സ്ക്രീ­നിൽ തി­ളങ്ങി­. തകരയി­ലെ­ നാ­യി­കയ്ക്ക് ഭരതന്റെ­ കാ­മറയിൽ ലഭി­ച്ച സൗ­ന്ദര്യം തന്നെ­ ഉദാ­ഹരണം. സ്ത്രീ­ സൗ­ന്ദര്യത്തി­ന്റെ­ അഭൗ­മഭാ­വങ്ങൾ ഭരതൻ സി­നി­മകളിൽ നി­റഞ്ഞു­ നി­ന്നു­ എന്നാൽ ഭരതന്റെ­ സി­നി­മയിൽ രതി­ കഥയു­ടെ­ ഭാ­ഗമാ­യി­രു­ന്നു­. ജീ­വി­തത്തി­ലെ­ മറ്റെ­ല്ലാ­ വി­കാ­രങ്ങളേ­യും പോ­ലെ­ രതി­യും സ്വാ­ഭാ­വി­കമാ­യി­ കടന്നു­വന്നു­. ഒരി­ക്കലും അശ്ലീ­ലമാ­യതൊ­ന്നും അവി­ടെ­ കണ്ടി­ല്ല. നി­റക്കൂ­ട്ടു­കൾ­ക്ക് സംഗീ­തവും ഒരു­ പക്ഷെ­ ഗന്ധവു­മു­ണ്ടെ­ന്ന് നാം തി­രി­ച്ചറി­യു­ന്നത് ഭരതൻ ചി­ത്രങ്ങളി­ലൂ­ടെ­യാ­ണ്. പെ­യി­ന്റിംഗു­കളും ശി­ൽ­പങ്ങളും തീ­ർ­ക്കു­ന്ന അതേ­ ഏകാ­ഗ്രതയോ­ടെ­യാണ് ഭരതൻ തന്റെ­ ഓരോ­ സി­നി­മകളും ഒരു­ക്കി­യത്. സി­നി­മ എന്ന മാ­ധ്യമത്തി­ന്റെ­ കരു­ത്തും വശ്യതയും സൗ­ന്ദര്യവും ലയി­പ്പി­ച്ച ചി­ത്രങ്ങളാ­യി­രു­ന്നു­ ഭരതൻ സൃ­ഷ്ടി­ച്ചത്.

1946 നവംബർ 14ന് വടക്കാ­ഞ്ചേ­രി­യി­ലാ­യി­രു­ന്നു­ ഭരതന്റെ­ ജനനം. അച്ഛൻ വടക്കാ­ഞ്ചേ­രി­ എങ്കക്കാട് പാ­ലി­ശ്ശേ­രി­ പരമേ­ശ്വരൻ നാ­യർ. അമ്മ കാ­ർ­ത്ത്യാ­യനി­യമ്മ. ഭരതന്റെ­ ഓരോ­ ഫ്രെ­യി­മും പോ­ലെ­ ഏറെ­ മനോ­ഹരമാണ് ഭരതന്റെ­ ജന്മഗ്രാ­മവും. അടി­സ്ഥാ­നപരമാ­യി­ ചി­ത്രകാ­രാ­യി­രു­ന്നു­ ഭരതൻ. ബാ­ല്യം മു­തൽ വരകളു­ടേ­യും വർ­ണ്ണങ്ങളു­ടേ­യും ലോ­കമാ­യി­രു­ന്നു­ ഭരതന്റേ­ത്. അതു­തന്നെ­യാണ് മനു­ഷ്യബന്ധങ്ങളു­ടെ­ ചാ­യക്കൂ­ട്ടു­കൾ കൊ­ണ്ട് സെ­ല്ലു­ലോ­യ്ഡി­ന്റെ­ ക്യാ­ൻ­വാ­സിൽ ജീ­വി­ത ചരി­ത്രങ്ങൾ വരയ്ക്കാൻ ഭരതനെ­ പ്രേ­രി­പ്പി­ച്ചതും.

സി­നി­മയു­മാ­യു­ള്ള ബന്ധം തു­ടങ്ങു­ന്നത് അച്ഛന്റെ­ സഹോ­ദരൻ പി­.എൻ മേ­നോ­നിൽ നി­ന്നാ­ണ്. തൃ­ശ്ശൂർ ഫൈൻ ആർ­ട്ട് ഇൻ­സ്റ്റി­റ്റ്യൂ­ട്ടി­ലെ­ വി­ദ്യാ­ഭ്യാ­സത്തിന് ശേ­ഷം അദ്ദേ­ഹത്തി­ന്റേ­യും കലാ­ സംവി­ധാ­യകൻ എസ്കെ­ പാ­ലി­ശ്ശേ­രി­യു­ടേ­യും സഹാ­യി­യാ­യി­ പരസ്യകലയി­ലും കലാ­സംവി­ധാ­നത്തി­ലും പരി­ചയി­ച്ച ശേ­ഷമാണ് ഭരതന്റെ­ സി­നി­മയി­ലേ­യ്ക്കു­ള്ള വഴി­ തു­റന്നത്. ഗന്ധർ­വ്വ ക്ഷേ­ത്രത്തി­ന്റെ­ കലാ­സംവി­ധാ­യകനാ­യി­ സി­നി­മാ­ ലോ­കത്തെ­ത്തി­യതോ­ടെ­ ആഴത്തിൽ സൗ­ന്ദര്യബോ­ധമു­ള്ള ഒരു­ ചലച്ചി­ത്രകാ­രൻ ജനി­ക്കു­കയാ­യി­രു­ന്നു­. ചി­ത്രംവരയും പോ­സ്റ്ററെ­ഴു­ത്തു­മാ­യി­ കഴി­യാ­നാ­യി­രു­ന്നു­ ഭരതനി­ഷ്ടം. നടൻ കു­ഞ്ചനും സു­ധീ­റു­മൊ­ത്ത് ഹോ­ട്ടൽ മു­റി­ പങ്കി­ട്ടു­ താ­മസം. കു­ഞ്ചനും സു­ധീ­റു­മൊ­ക്കെ­ ശ്രദ്ധി­ക്കപ്പെ­ട്ടപ്പോൾ ഭരതന് അഷ്ടി­ക്കു­ ബു­ദ്ധി­മു­ട്ടി­ല്ലാ­തെ­യാ­യി­. തു­ടർ­ന്ന് പത്മരാ­ജന്റെ­ രചനയിൽ പ്രയാ­ണം എന്ന ചി­ത്രത്തി­ലൂ­ടെ­ സംവി­ധാ­യകനാ­യി­. പി­ന്നീട് അന്പതോ­ളം ചി­ത്രങ്ങൾ ഭരതൻ സംവി­ധാ­നം ചെ­യ്തു­. തമി­ഴി­ലും തെ­ലു­ങ്കി­ലും കന്നഡയി­ലു­മെ­ല്ലാം ഭരതൻ സ്പർ­ശമു­ള്ള ചി­ത്രങ്ങളു­ണ്ടാ­യി­. കമലഹാ­സനും ശി­വാ­ജി­ ഗണേ­ശനും തകർ­ത്തഭി­നയി­ച്ച തേ­വർ മകനും, തകരയു­ടെ­ റി­മേ­ക്കാ­യ ആവാ­രം പൂ­വു­മെ­ല്ലാം ഭരതൻ തമി­ഴകത്തിന് നൽ­കി­യ ചലചി­ത്ര കാ­വ്യങ്ങളാ­ണ്. തന്റെ­ ചി­ത്രങ്ങൾ­ക്കും മറ്റു­ ചി­ത്രങ്ങൾ­ക്കും ഭരതൻ ചെ­യ്ത പോ­സ്റ്ററു­കൾ ഒരു­ തരത്തി­ലല്ലെ­ങ്കിൽ മറ്റൊ­രു­ തരത്തിൽ മലയാ­ള സി­നി­മാ­ പരസ്യരംഗത്ത് മാ­റ്റങ്ങളു­ടെ­ കേ­ളകൊ­ട്ടാ­യി­. വൈ­ശാ­ലി­, താ­ഴ്്വാ­രം, ചു­രം, ചാ­ട്ട, വെ­ങ്കലം, സന്ധ്യമയങ്ങും നേ­രം, കാ­റ്റത്തെ­ കി­ളി­ക്കൂ­ട്, കേ­ളി­ തു­ടങ്ങി­യവയു­ടെ­ ശീ­ർ­ഷകങ്ങൾ രൂ­പകല്പ്പനയിൽ പു­തി­യ വി­കാ­രവും വി­ചാ­രവും വ്യക്തമാ­ക്കു­ന്നവയാ­യി­രു­ന്നു­.

തി­രു­വനന്തപു­രത്തു­ ബു­ദ്ധി­ജീ­വി­കളു­ടെ­ കേ­ദാ­രമാ­യി­രു­ന്നു­ ടാ­ഗോർ തീ­യറ്ററി­നടു­ത്തു­ള്ള നി­കു­ഞ്ജം ഹോ­ട്ടൽ. അവി­ടു­ത്തെ­ സാ­യാ­ഹ്ന ചർ­ച്ചകളിൽ ആ കാ­ലത്ത് തലസ്ഥാ­നത്ത് തന്പടി­ച്ച ഭരതനും പത്മരാ­ജനും നെ­ടു­മു­ടി­യും അരവി­ന്ദനു­മൊ­ക്കെ­ പങ്കെ­ടു­ത്തി­രു­ന്നു­.

കന്പോ­ള സി­നി­മയു­ടെ­ വർ­ണ്ണപ്പകി­ട്ടി­ഴി­വാ­ക്കി­ ജീ­വി­തഗന്ധി­കളാ­യ കഥകൾ, പച്ചമനു­ഷ്യരു­ടേ­യും പ്രകൃ­തി­യു­ടേ­യും കഥകൾ വളച്ചു­കെ­ട്ടി­ല്ലാ­തെ­ അഭ്രപാ­ളി­കളി­ലാ­വി­ഷ്കരി­ക്കാ­നാ­യി­രു­ന്നു­ ഭരതനി­ഷ്ടം. അതിൽ സെ­ക്സി­നും വയലൻ­സി­നും അമി­ത പ്രാ­ധാ­ന്യം നൽ­കു­ന്നു­വെ­ന്ന് വി­മർ­ശകർ ദോ­ഷം കണ്ടെ­ത്തി­. പക്ഷേ­ മറ്റു­ള്ളവർ തൊ­ടാൻ മടി­ച്ച വി­ഷയങ്ങൾ അസാ­മാ­ന്യ കയ്യൊ­തു­ക്കത്തോ­ടെ­ സധൈ­ര്യം വെ­ള്ളി­ത്തി­രയി­ലെ­ത്തി­ക്കാൻ ഭരതനെ­ കഴി­ഞ്ഞേ­ ഒരു­ സംവി­ധാ­യകനു­ള്ളു­വെ­ന്ന് ഈ നി­രൂ­പകർ പോ­ലും സമ്മതി­ച്ചു­. ഭരതൻ പത്മരാ­ജൻ കൂ­ട്ടു­കെ­ട്ടിൽ പു­റത്തു­വന്ന രതി­നി­ർ­വ്വേ­ദം, തകര, തു­ടങ്ങി­യ ചി­ത്രങ്ങൾ കന്പോ­ളവി­ജയവും കലാ­മു­ല്യവും ഒരു­മി­ച്ച് ഉരപ്പു­വരു­ത്തി­. കാ­ക്കനാ­ടന്റെ­ പറങ്കി­മല, അടി­യറവ് തു­ടങ്ങി­യ കഥകളും നാ­ഥന്റെ­ ചാ­ട്ട, വി­ജയൻ കാ­രോ­ട്ടി­ന്റെ­ മർ­മ്മരം, ജോൺ പോ­ളി­ന്റെ­ ചാ­മരം, മി­ന്നാ­മി­നു­ങ്ങി­ന്റെ­ നു­റു­ങ്ങു­വട്ടം, സന്ധ്യമയങ്ങു­ നേ­രം, തി­ക്കോ­ടി­യന്റെ­ ഇത്തി­രി­പ്പൂ­വേ­ ചു­വന്നപൂ­വേ­, ലോ­ഹി­ദാ­സി­ന്റെ­ പാ­ഥേ­യം, വെ­ങ്കലം, അമരം തു­ടങ്ങി­യ സി­നി­മകൾ­ക്ക് പ്രത്യേ­ക സ്ഥാ­നം ഇന്നും പ്രേ­ക്ഷക മനസ്സി­ലു­ണ്ടെ­ങ്കിൽ അതിന് ഭരതനോട് നാം കടപ്പെ­ട്ടി­രി­ക്കു­ന്നു­.

മലയാ­ളത്തി­ന്റെ­ മാ­സ്റ്റർ ക്രാ­ഫ്റ്റ്സ്മാൻ എം.ടി­ വാ­സു­ദേ­വൻ നാ­യരു­ടെ­ രണ്ടു­ തി­രക്കഥകൾ, വൈ­ശാ­ലി­യും, താ­ഴ്്വാ­രവും സി­നി­മയാ­ക്കി­യപ്പോ­ഴും നി­രൂ­പകർ വാ­ഴ്ത്തു­ന്ന ഭരതൻ സ്പർ­ശം അവയ്ക്കു­ നൽ­കി­ പു­തു­മയു­ള്ള ദൃ­ശ്യാ­നു­ഭൂ­തി­യാ­ക്കി­ മാ­റ്റാൻ ഭരതനു­ കഴി­ഞ്ഞു­. ഗ്രാ­മീ­ണനാ­യ ഭരതന്റെ­ മനസ്സു­ നി­റയെ­ ഗ്രാ­മങ്ങളാ­യി­രു­ന്നു­. ചി­ത്രങ്ങളി­ലെ­ല്ലാം ആ ഗ്രാ­മീ­ണന്റെ­ വീ­ക്ഷണം തെ­ളി­ഞ്ഞു­. ഭരതൻ ചി­ത്രങ്ങളി­ലാണ് ഭരത് ഗോ­പി­യും നെ­ടു­മു­ടി­വേ­ണു­വും തി­ളങ്ങു­ന്ന പ്രകടനം കാ­ഴ്ചവെ­ച്ചത്. മർ­മ്മരവും ഓർ­മ്മയ്ക്കാ­യും വൈ­ശാ­ലി­യും ഒക്കെ­ അംഗീ­കാ­രങ്ങൾ വാ­രി­ക്കൂ­ട്ടി­.

ഭരതൻ ചി­ത്രങ്ങളി­ലെ­ ഓരോ­ ഫ്രെ­യി­മി­ലും ചി­ത്രകാ­രന്റെ­ കരസ്പർ­ശം തെ­ളി­ഞ്ഞു­ നി­ന്നു­. വൈ­ശാ­ലി­യും പ്രയാ­ണവു­മടക്കം പല ചി­ത്രങ്ങളു­ടേ­യും തി­രക്കഥ പൂ­ർ­ണ്ണമാ­യും പെ­യി­ന്റിംഗു­കളാ­ക്കി­ മു­ൻ­കൂ­ട്ടി­ വരച്ചു­. മലയാ­ളത്തിൽ ഒട്ടേ­റെ­ കഴി­വു­റ്റ നടീ­നടൻ­മാ­രെ­ അവതരി­പ്പി­ച്ചതി­നു­ള്ള ക്രെ­ഡി­റ്റും ഭരതനു­തന്നെ­. അരവി­ന്ദന്റെ­ തന്പി­ലൂ­ടെ­ രംഗത്തു­വന്ന നെ­ടു­മു­ടി­വേ­ണു­വി­ന്റെ­ അഭി­നയനൈ­പു­ണ്യം നാം അനു­ഭവി­ച്ചറി­ഞ്ഞത് ആരവം, ആരോ­ഹണം, തു­ടങ്ങി­യ ഭരതൻ ചി­ത്രങ്ങളി­ലൂ­ടെ­യാ­ണ്. ഒരു­ മി­ന്നാ­മി­നു­ങ്ങി­ന്റെ­ നു­റു­ങ്ങു­വെ­ട്ടത്തി­ലെ­ അഭി­നയത്തിന് നെ­ടു­മു­ടി­ വേ­ണു­ ദേ­ശീ­യ തലത്തിൽ മി­കച്ച നടനു­ള്ള അവാ­ർ­ഡിന് അവസാ­നവട്ടം വരെ­ മത്സരി­ച്ചു­. ഭരത് ഗോ­പി­ക്ക് അവാ­ർ­ഡു­കൾ നേ­ടി­കൊ­ടു­ത്ത കാ­റ്റത്തെ­ കി­ളി­ക്കൂ­ട്, മർ­മ്മരം, ഓർ­മ്മയ്ക്കാ­യി­, സന്ധ്യമയങ്ങും നേ­രം തു­ടങ്ങി­യവയും ഭരതന്റേ­തു­ തന്നെ­. മമ്മൂ­ട്ടി­ എന്ന നടന്റെ­ നടനവൈ­ഭവം മു­ഴു­വൻ അമരം, പാ­ഥേ­യം, കാ­തോ­ടു­കാ­തോ­രം, ഇത്തി­രി­പ്പൂ­വെ­ ചു­വന്ന പൂ­വെ­ തു­ടങ്ങി­യ ചി­ത്രങ്ങളി­ലൂ­ടെ­ പു­റത്തു­കൊ­ണ്ടു­വന്ന ഭരതൻ കാ­റ്റത്തെ­ കി­ളി­ക്കൂ­ട്, താ­ഴ്്വാ­രം എന്നീ­ ചി­ത്രങ്ങളി­ലൂ­ടെ­ മോ­ഹൻ­ലാൽ എന്ന നടന്റെ­ തീ­ർ­ത്തും വ്യത്യസ്ത മു­ഖങ്ങളും കാ­ണി­ച്ചു­ തന്നു­.

ലോ­റി­യി­ലൂ­ടെ­ ഭരതൻ അവതരി­പ്പി­ച്ച പു­തു­മു­ഖമാണ് പി­ന്നീട് ശ്രദ്ധേ­യനാ­യ അച്ചൻ­കു­ഞ്ഞ്. പറങ്കി­മലയി­ലൂ­ടെ­ നടി­ സൂ­ര്യയേ­യും ലോ­റി­യി­ലൂ­ടെ­ നി­ത്യയേ­യും അവതരി­പ്പി­ച്ചു­. നി­ദ്രയി­ലൂ­ടെ­ ശാ­ന്തി­കൃ­ഷ്ണ, വി­ജയ് മേ­നോൻ, തകരി­യി­ലൂ­ടെ­ സു­രേ­ഖ, പ്രതാപ് പോ­ത്തൻ, കെ­ജി­ മേ­നോൻ, രതി­നി­ർ­വ്വേ­ദത്തി­ലൂ­ടെ­ കൃ­ഷ്ണചന്ദ്രൻ, കാ­റ്റത്തെ­ കി­ളി­ക്കൂ­ടി­ലൂ­ടെ­ രേ­വതി­, ചി­ലന്പി­ലൂ­ടെ­ ബാ­ബു­ആന്റണി­, വൈ­ശാ­ലി­യി­ലൂ­ടെ­ സഞ്ജയ്, സു­പർ­ണ, ഓർ­മ്മയ്ക്കാ­യി­ലൂ­ടെ­ നടൻ രാ­മു­, താ­ഴ്്വാ­രത്തി­ലൂ­ടെ­ സലീം ഗൗ­സ്, പാ­ർ­വ്വതി­യി­ലൂ­ടെ­ തമിഴ് നടി­ ലത, നീ­ലക്കു­റി­ഞ്ഞി­ പൂ­ത്തപ്പോൾ എന്ന ചി­ത്രത്തി­ലൂ­ടെ­ ഗി­രീഷ് കർ­ണാ­ഡ്, മാ­ളൂ­ട്ടി­യി­ലൂ­ടെ­ ബേ­ബി­ ശ്യാ­മി­ലി­, പാ­ഥേ­യത്തി­ലൂ­ടെ­ ചി­പ്പി­ എന്നി­വരെ­യെ­ല്ലാം മലയാ­ളത്തിൽ അവതരി­പ്പി­ച്ചത് ഭരതനാ­ണ്. ഒഴി­വു­കാ­ലം എന്ന ചി­ത്രത്തിൽ പു­ത്രി­ ശ്രീ­കു­ട്ടി­യേ­യും ഭരതൻ അഭി­നയി­പ്പി­ച്ചു­.

കലാ­സംവി­ധാ­യകനാ­യി പ്രവർത്തിക്കുന്ന സമയത്തു തന്നെ പി­ന്നീട് ഭാ­ര്യയാ­യ കെ­പി­എസി­ ലളി­തയ്ക്കു­ ഭരതനെ­ പരി­ചയമു­ണ്ട്. ഒരി­ക്കൽ നെ­ല്ലി­യാ­ന്പതി­യിൽ ഭരതന്റെ­ ചി­ത്രത്തി­ലഭി­നയി­ക്കാ­നെ­ത്തി­യ ലളി­തയോട് ഭരതൻ ചോ­ദി­ച്ചു­ “നമ്മളെ­ ചേ­ർ­ത്ത് എല്ലാ­വരും കഥ മെ­നയു­ന്നു­ എന്നാൽ പി­ന്നെ­ നമു­ക്കങ്ങ് പ്രേ­മി­ച്ചാ­ലോ­” അങ്ങി­നെ­ കു­ടുംബങ്ങൾ തമ്മിൽ ആലോ­ചി­ച്ച് ഇവർ തമ്മി­ലു­ള്ള വി­വാ­ഹം നടക്കു­കയും ലളി­ത ഭരതന്റെ­ ജി­വി­ത സഖി­യാ­കു­കയു­മാ­യി­രു­ന്നു­.

ചി­ത്രകാ­രനെ­ന്ന പോ­ലെ­ നല്ലൊ­രു­ സംഗീ­തജ്ഞനു­മാ­യി­രു­ന്നു­ ഭരതൻ. ഈണം എന്ന സ്വന്തം ചി­ത്രത്തി­നാണ് ഭരതൻ ആദ്യമാ­യി­ സംഗീ­തം പകർ­ന്നത്. തു­ടർ­ന്ന് കാ­തോട് കാ­തോ­രത്തി­ലൂ­ടെ­ വയലി­നി­സ്റ്റാ­യി­രു­ന്ന ഒൗ­സേ­പ്പച്ചനു­മാ­യി­ ചേ­ർ­ന്ന് പാ­ട്ടു­കൾ ചി­ട്ടപ്പെ­ടു­ത്തി­. ചി­ലന്പ് തു­ടങ്ങി­ കു­റേ­ ചി­ത്രങ്ങൾ­ക്ക് ഈ കൂ­ട്ടു­കെ­ട്ട് ഈണം നൽ­കി­യി­ട്ടു­ണ്ട്. സംഗീ­ത സംവി­ധാ­യകൻ ജോ­ൺ­സനെ­ പരി­ചയപ്പെ­ടു­ത്തി­യതും ഭരതൻ തന്നെ­. കേ­ളയി­ലെ­ “താ­രം വാ­ൽ­ക്കണ്ണാ­ടി­ നോ­ക്കി­” എന്ന ഗാ­നം ഭരതന്റെ­ സംഗീ­ത സ്പർ­ശത്തിൽ പു­റത്തു­വന്നതാ­ണ്.

കു­ഞ്ചൻ നന്പ്യാർ എന്ന ഇതി­ഹാ­സം എന്നും ഭരതനെ­ മോ­ഹി­പ്പി­ച്ചി­രു­ന്നു­. നന്പ്യാ­രു­ടെ­ ജി­വി­തകഥ സി­നി­മയു­ടെ­ കാ­ൻ­വാ­സി­ലേ­യ്ക്ക് പകർ­ത്തു­വാൻ അദ്ദേ­ഹം ആഗ്രഹി­ച്ചു­. പക്ഷേ­ ആ മോ­ഹം ബാ­ക്കി­യാ­ക്കി­യാണ് ഭരതൻ വി­ടപറഞ്ഞത്. 1998 ജൂ­ലൈ­ 30നാണ് ഭരതൻ മരണത്തിന് കാ­ൻ­വാസ് സമർ­പ്പി­ച്ച് മടങ്ങി­യത്. പക്ഷേ­ നമ്മു­ടെ­യൊ­ക്കെ­ മനസ്സിൽ ആ പ്രതി­ഭയു­ടെ­ മി­ന്നലാ­ട്ടങ്ങൾ അണഞ്ഞു­പോ­കി­ല്ല. കാ­രണം അമരത്വം നേ­ടി­യ ഭരതൻ ചി­ത്രങ്ങളും, ഭരതൻ സി­നി­മാ­വേ­ദി­ക്കു­ സമ്മാ­നി­ച്ച ഒരു­പറ്റം കഴി­വു­റ്റ സി­നി­മാ­ക്കാ­രും ഇവി­ടെ­യു­ണ്ട്. ചലചി­ത്രരംഗത്തു­ള്ള അവരു­ടെ­ ഓരോ­ ശ്രമങ്ങളും ഭരതനു­ള്ള അഞ്ജലി­യാ­ണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed