ജനി­മൃ­തി­കൾ­ക്കി­ടയി­ലെ­ അല്പനേ­രം


ഇസ്മായിൽ പതിയാരക്കര

പി­തൃ­സഹോ­ദരന്റെ­ മകന്റെ­ പു­ത്രി­യു­ടെ­ വി­വാ­ഹക്കാ­ര്യവു­മാ­യി­ ബന്ധപ്പെ­ട്ട് നാ­ട്ടിൽ നി­ന്ന് വന്ന ഫോൺ കോൾ മനസി­ലേയ്­ക്ക് പറത്തി­വി­ട്ടത് അപ്പൂ­പ്പൻ താ­ടി­പോ­ലെ­ ഒരു­പാട് ചി­ന്തകളാ­യി­രു­ന്നു­.

പത്തൊ­ന്പത് വർ­ഷം മു­ന്പെ­ ആശു­പത്രി­ വരാ­ന്തയിൽ വെ­ച്ച് ഞങ്ങളു­ടെ­ വലി­യ കു­ടുംബത്തി­ലേ­യ്ക്ക് ഒരു­ കു‍­‍ട്ടി­ പി­റന്നു­ എന്ന സന്തോ­ഷവാ­ർ­ത്ത ഇന്നലെ­ കേ­ട്ട പോ­ലെ­ കാ­തിൻ തു­ന്പത്ത് പറ്റി­പ്പി­ടി­ച്ചു­ നി­ൽ‍­ക്കു­ന്നു­.

നീ­ണ്ട വർ­ഷങ്ങൾ എത്ര പെ­ട്ടെ­ന്നാണ് കടന്നു­ കളഞ്ഞതെ­ന്നാ­ലോ­ചി­ച്ചി­രു­ന്നപ്പോൾ ഏതു­ ‘മാ­പി­നി­’ ഉപയോ­ഗി­ച്ചാണ് നാ­മീ­ പ്രതി­ഭാ­സത്തി­ന്റെ­ വേ­ഗത അളക്കു­ക എന്നു­ വെ­റു­തെ­ സന്ദേ­ഹി­ച്ചു­ പോ­യി­.

ശ്വാ­സത്തി­ന്റെ­യും ഇച്ഛ്വാ­സത്തി­ന്റെ­യും നേ­രി­യ ഇടവേ­ളകളി­ലെ­ മരണമെ­ന്ന കാ­റ്റു­ വീ­ശി­യാൽ അണഞ്ഞു­ പോ­കാൻ മാ­ത്രം നി­സാ­രവും ഒപ്പം തന്നെ­ ദൈ­വം എഴു­തി­ വെ­ച്ച തി­രക്കഥക്കനു­സരി­ച്ച് നീ­ങ്ങു­ന്ന. അടു­ത്ത രംഗം ഏതാ­ണെ­ന്നു­ പോ­ലു­മറി­യാ­ത്ത മനു­ഷ്യജീ­വി­തം എന്ന സമസ്യയി­ലേ­ക്ക് ചി­ന്തകൾ പടർ­ന്നു­ കയറി­.
നന്മകളു­ടെ­ വെ­ളി­ച്ചം അണയാൻ തു­ടങ്ങു­ന്ന തി­ന്മകളു­ടെ­ ഇരു­ട്ടു­ പടരാൻ പതു­ങ്ങി­ നി­ൽ­ക്കു­ന്ന ഇക്കാ­ലത്ത് നാം എന്ന നി­സാ­രതയെ­ മറന്നതല്ല യഥാ­ർ­ത്ഥമാ­യും എല്ലാ­ പ്രതി­സന്ധി­കളു­ടെ­യും കാ­തൽ. അപരന് അർ­ഹതപ്പെ­ട്ടത് അപഹരി­ക്കപ്പെ­ടു­ന്പോൾ അന്യാ­യമാ­യി­ മറ്റൊ­രാ­ളെ­ മരണത്തി­നു­ കൂ­ട്ടി­ക്കൊ­ടു­ക്കു­ന്പോൾ പി­ഞ്ചു­ ബാ­ലി­കമാ­രെ­ പി­ച്ചി­ച്ചീ­ന്തി­യെ­റി­യു­ന്പോൾ, ജനങ്ങൾ­ക്ക് മു­ഴു­വനാ­യും അവകാ­ശപ്പെ­ട്ട മു­തലു­കൾ അഴി­മതി­യെ­ന്ന പേ­രിൽ അന്യാ­യമാ­യി­ തട്ടി­പ്പറി­ക്കു­ന്പോൾ, അങ്ങനെ­ എണ്ണി­യാ­ലൊ­ടു­ങ്ങാ­ത്ത തി­ന്മകളു­ടെ­ കു­ടെ­പ്പി­റപ്പു­കളാ­യി­ മാ­റി­പ്പോ­കു­ന്ന മനു­ഷ്യൻ ഇതൊ­ക്കെ­യും ചെ­യ്തു­ പോ­കു­ന്നത് അവന് അവനെ­പ്പറ്റി­യു­ള്ള ബോ­ധം നഷ്ടപ്പെ­ട്ടു­ പോ­കു­ന്നതു­ കൊ­ണ്ടാ­ണ്.

ഏതു­ സമയവും ദേ­ഹി­യെ­ ദൈ­വത്തി­നും ദേ­ഹത്തെ­ മണ്ണി­നും, സന്പത്തി­നെ­ മറ്റാ­ർ­ക്കെ­ങ്കി­ലും പകു­ത്തു­ വെ­ച്ച് പടി­യി­റങ്ങി­പ്പോ­കേ­ണ്ടതാ­ണെ­ന്ന ചി­ന്ത ചി­തലരി­ച്ചു­ പോ­യതാണ് ഭൂ­മി­യി­ലെ­ കു­ഴപ്പങ്ങൾ­ക്കെ­യും കാ­രണമെ­ന്നതാണ് എന്റെ­യൊ­രു­ കാ­ഴ്ചപ്പാ­ട്.

തി­ന്മകളു­ടെ­ അവതാ­രങ്ങളാ­യി­ തി­മി‍­‍ർ­ത്താ­ടി­ അവസാ­നം സകല മനു­ഷ്യരെ­ക്കൊ­ണ്ടും പ്രാ­കി­ച്ചു­ കടന്നു­പോ­കു­ന്നതി­നെ­ക്കാൾ എന്തു­കൊ­ണ്ടും നല്ലതല്ലെ­ മറ്റു­ള്ളവരു­ടെ­ മനസു­കളിൽ നന്മയു­ടെ­ നി­നവാ­ർ­ന്ന ചി­ത്രമാ­യി­ തൂ­ങ്ങി­ക്കി­ടക്കാൻ കഴി­യു­ന്നത്. ഒരു­ സു­ഖമു­ള്ള നൊ­ന്പരമാ­യി­ ആരു­ടെ­യെ­ങ്കി­ലും മനസകങ്ങളിൽ കു­ടി­കൊ­ള്ളാൻ കഴി­യു­ന്നതല്ലെ­ ഏറ്റവും വലി­യ ജന്മസു­കൃ­തം.

സമീ­പകാ­ലത്താ­യി­ നമ്മൾ കണ്ടു­വരു­ന്ന ഒരു­ കാ­ര്യം തി­ന്മകളു­ടെ­ സ്ഥാ­നത്ത് നി­ലയു­റപ്പി­ച്ച പ്രതി­ നാ­യകന്മാർ വാ­ർ­ത്തകളാൽ ആഘോ­ഷി­ക്കപ്പെ­ടു­ന്നു­ എന്നതാണ് ഗോ­വി­ന്ദച്ചാ­മി­യും അമീ­റുൽ ഇസ്ലാ­മു­മൊ­ക്കെ­ കേ­രളത്തി­ലെ­ കൊ­ച്ചു­ കു­ട്ടി­കൾ­ക്കു­ പോ­ലും പരി­ചി­തരാ­യത് അവർ ചെ­യ്ത ധീ­രകൃ­ത്യങ്ങൾ കൊ­ണ്ടല്ല മറി­ച്ച്, മനസു­ മരവി­ച്ച തി­ന്മകൾ കൊ­ണ്ടാ­ണ്. ഇതേ­പോ­ലെ­ ഓരോ­ ദി­വസത്തെ­ ക്രൂ­രതകളും കൊ­ലപാ­തകങ്ങളും ഒന്നി­ച്ച് അരമണി­ക്കൂർ നേ­രം വീ­ട്ടകങ്ങളിൽ വി­ളന്പി­ക്കൊ­ടു­ക്കു­ന്ന ചാ­നൽ സംസ്കാ­രം ഉയർ­ത്തു­ന്ന ചോ­ദ്യവും വി­ശകലന വി­ധേ­യമാ­ക്കപ്പടേ­ണ്ടതാ­ണ്.

രണ്ടു­ പേർ തമ്മിൽ ശണ്ധ കൂ­ടു­ന്നത് വാ­യും പൊ­ളി­ച്ച് നോ­ക്കി­ നി­ൽ­ക്കാ­നും അവരു­ടെ­ വാ­യിൽ നി­ന്നു­ നി­ർ­ഗളി­ക്കു­ന്ന അസഭ്യവാ­ക്കു­കൾ ആസ്വദി­ക്കാ­നു­മു­ള്ള മലയാ­ളി­യു­ടെ­ ഉള്ളി­ന്റെ­ ഉള്ളിൽ ഒളി­ഞ്ഞു­ കി­ടക്കു­ന്ന ത്വരയെ­ ത്വരി­തപ്പെ­ടു­ത്തു­ക എന്നതല്ലാ­തെ­ പ്രൈംടൈം ചർ­ച്ചകളി­ലെ­ വാ­ഗ്വാ­ദങ്ങൾ കൊ­ണ്ട് കേ­രള സംസ്ഥാ­നത്തി­ന്റെ­ ഏതെ­ങ്കി­ലും മേ­ഖലക്ക് എന്ത് ഗു­ണമാണ് ഉണ്ടാ­യി­ട്ടു­ള്ളതെ­ന്ന് കൂ­ടി­ ഓർ­ക്കു­ക.

പണ്ട് കാ­ലത്ത് രാ­ഷ്ട്രീ­യ സാ­മൂ­ഹി­ക സാംസ്കാ­രി­ക രംഗത്തെ­ സംശു­ദ്ധ വ്യക്തി­ത്വങ്ങളാണ് നമ്മു­ടെ­ വാ­ർ­ത്താ­ പ്രഭാ­തങ്ങളെ­ പരി­പോ­ഷി­പ്പി­ച്ചി­രു­ന്നതെ­ങ്കിൽ ഇന്ന് ആ സ്ഥാ­നം പൾ­സർ സു­നി­യെ­പ്പോ­ലു­ള്ള ഗു­ണ്ടകൾ ഏറ്റെ­ടു­ത്തി­രി­ക്കു­ന്നു­ എന്നു­ വേ­ണം അനു­മാ­നി­ക്കാൻ.

മനസിൽ തങ്ക വി­ഗ്രഹങ്ങളാ­യി­ പ്രതി­ഷ്ഠി­ച്ചി­രു­ന്ന പല പേ­രു­കളും വെ­റും മു­ക്കു­പണ്ടങ്ങൾ മാ­ത്രമാ­യി­രു­ന്നു­വെ­ന്ന തി­രി­ച്ചറി­വിൽ നി­ന്നും പു­തി­യൊ­രു­ ലോ­കം ഞാ­നു­ൾ­പ്പെ­ടെ­യു­ള്ള മലയാ­ളി­ സമൂ­ഹത്തിന് സാ­ധ്യമാ­യി­ത്തീ­രട്ടെ­ എന്ന പ്രത്യാ­ശയോ­ടെ­.

‘ഭൂ­മി­യാ­കു­ന്ന വലി­യ മരക്കൊ­ന്പിൽ അൽ­പനേ­രം വന്നി­രു­ന്ന് വി­ശ്രമി­ച്ച് മറ്റൊ­രി­ടത്തേ­ക്ക് പറന്നു­പോ­കു­ന്ന പക്ഷി­ക്ക് സമാ­നമാണ് ഇവി­ടു­ത്തെ­ മനു­ഷ്യജീ­വി­തം.’− അല്ലാ­മാ­ ഇഖ്ബാ­ൽ

You might also like

  • Straight Forward

Most Viewed