ഊർ­ജ്ജോ­പയോ­ഗം കു­റയ്ക്കാൻ പ്രചാ­രണവു­മാ­യി­ ദീ­വ


ദു­ബൈ­ : വേ­നൽ­ക്കാ­ലത്ത് ഊർ­ജ്ജോ­പയോ­ഗം പരമാ­വധി­ കു­റയ്ക്കു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ 'പീ­ക്ക് ലോ­ഡ്' മണി­ക്കൂ­റു­കളിൽ വൈ­ദ്യു­തി­ ഉപയോ­ഗം പരമാ­വധി­ കു­റയ്ക്കാൻ ഉപയോ­ക്താ­ക്കൾ­ക്ക് ദു­ബൈ ഇലക്ട്രി­സി­റ്റി­ ആൻ­ഡ് വാ­ട്ടർ അതോ­റി­റ്റി­ (ദീ­വ) നി­ർ­ദ്ദേ­ശം നൽ­കി­. ഏറ്റവും കൂ­ടു­തൽ ഊർ­ജ്ജോ­പയോ­ഗം രേ­ഖപ്പെ­ടു­ത്തു­ന്ന ഉച്ചയ്ക്കു­ 12 മു­തൽ വൈ­കു­ന്നേ­രം ആറു­വരെ­യാ­ണു­ പീ­ക്ക് ലോഡ് സമയം.

'ഈ വേ­നൽ­ക്കാ­ലം ഹരി­താ­ഭമാ­ക്കാം' എന്ന ദീ­വയു­ടെ­ ക്യാ­ന്പയ്നി­ന്റെ­ ഭാ­ഗമാ­യാ­ണു­ നടപടി­. വാ­ട്ടർ ഹീ­റ്ററു­കൾ, ഇലക്ട്രിക് അവനു­കൾ, തേ­പ്പു­പെ­ട്ടി­ തു­ടങ്ങി­യവയു­ടെ­ ഉപയോ­ഗം രാ­വി­ലെ­യോ­ വൈ­കു­ന്നേ­രത്തി­നു­ശേ­ഷമോ­ ആക്കാൻ ദീ­വ നി­ർ­ദ്ദേ­ശം നൽ­കി­. ശു­ദ്ധഊർ­ജം, ഹരി­ത സന്പദ് വ്യവസ്ഥ എന്നി­വയു­ടെ­ രാ­ജ്യാ­ന്തര കേ­ന്ദ്രമാ­യി­ ദു­ബൈ­യി­യെ­ മാ­റ്റാ­നു­ള്ള ദു­ബൈ­ ക്ലീൻ എനർ­ജി­ പദ്ധതി­ 2050 ന്റെ­ ഭാ­ഗമാ­യാ­ണു­ നടപടി­കളെ­ന്ന് അധി­കൃ­തർ പറഞ്ഞു­. കാ­ർ­ബൺ പു­റന്തള്ളു­ന്നത് പരമാ­വധി­ ഒഴി­വാ­ക്കാ­നും വൈ­ദ്യു­തി­, ജല ഉപയോ­ഗം 2030ഓടെ­ മു­പ്പതു­ശതമാ­നം കു­റയ്ക്കാ­നു­മാ­ണു­ ലക്ഷ്യമി­ടു­ന്നത്.

പ്രകൃ­തി­ വി­ഭവങ്ങളു­ടെ­ സു­സ്ഥി­രത ഉറപ്പാ­ക്കാ­നും ഭാ­വി­ തലമു­റയ്ക്കാ­യി­ കരു­തു­ന്നതി­നു­മാ­യി­ ശ്രദ്ധയോ­ടെ­യു­ള്ള ജീ­വി­ത ശൈലി­ പ്രോ­ൽ­സാ­ഹി­പ്പി­ക്കാ­നാ­ണു­ പദ്ധതി­യെ­ന്ന് ദീ­വ സി­.ഇ.ഒയും എം.ഡി­യു­മാ­യ സഈദ് മു­ഹമ്മദ് അൽ താ­യർ പറഞ്ഞു­. പീ­ക്ക് ലോഡ് സമയങ്ങളിൽ കൂ­ടു­തൽ വൈ­ദ്യു­തി­ ഉപയോ­ഗം ഉണ്ടാ­കു­ന്നത് അനു­സരി­ച്ച് കൂ­ടു­തൽ വൈ­ദ്യു­തി­ ഉൽ­പ്പാ­ദി­പ്പി­ക്കു­ന്നതിന് ഇന്ധനം ഏറെ­ ചെ­ലവാ­ക്കു­ന്നു­ണ്ട്.

 ഇത് കാ­ർ­ബൺ പു­റംതള്ളു­ന്നതു­ വർദ്ധി­പ്പി­ക്കും. അതി­നാൽ ഉച്ചയ്ക്ക് 12 മു­തൽ വൈ­കു­ന്നേ­രം ആറു­വരെ­യു­ള്ള സമയങ്ങളിൽ കൂ­ടു­തൽ വൈ­ദ്യു­തി­ വേ­ണ്ടി­വരു­ന്ന ഉപകരണങ്ങൾ പ്രവർ­ത്തി­പ്പി­ക്കു­ന്നത് ഒഴി­വാ­ക്കണമെ­ന്നു­ ദീ­വ മാ­ർ­ക്കറ്റിംങ് ആൻ­ഡ് കോ­ർ­പ്പറേ­റ്റ് കമ്മ്യൂ­ണി­ക്കേ­ഷൻ­സ് വൈസ് പ്രസി­ഡണ്ട് അമൽ കോ­ശക് അഭ്യർ­ത്ഥി­ച്ചു­.

You might also like

  • Straight Forward

Most Viewed