റമദാൻ അവസാ­ന പത്തി­ൽ : മക്കയി­ലും മദീ­നയി­ലും സു­രക്ഷാ­ പരി­ശോ­ധന ശക്തം


റിയാദ് : റമദാൻ അവസാ­ന പത്തി­ലെ­ തി­രക്ക് വർ­ദ്ധി­ച്ചതോ­ടെ­ മക്കയി­ലും മദീ­നയി­ലും കർ­ശന സു­രക്ഷയൊ­രു­ക്കി­. മക്കയും മദീ­നയും ലക്ഷക്കണക്കിന് തീ­ർ‍­ത്ഥാ­ടകരെ­യാണ് അവസാ­ന പത്തിൽ‍ വഹി­ക്കു­ന്നത്. റമദാ­നി­ലെ­ നി­രീ­ക്ഷണ പദ്ധതി­കൾ മു­ൻ­കൂ­ട്ടി­ നി­ശ്ചയി­ച്ചതു­പോ­െ­ല തന്നെ­ പു­രോ­ഗമി­ക്കു­കയാ­ണെ­ന്ന് ഏവി­യേ­ഷൻ സെ­ക്യൂ­രി­റ്റി­ ജനറൽ കമാ­ൻ­ഡർ ബ്രി­ഗേ­ഡി­യർ ജനറൽ ഹസൽ അൽ­ബസ്സാം അറി­യി­ച്ചു­. ഹറമി­ലെ­ത്തു­ന്ന വി­ശ്വാ­സി­കളുടെ­ സു­രക്ഷയ്ക്കും സമാ­ധാ­നത്തി­നു­മാണ് പ്രധാ­ന പരി­ഗണന നൽ­കു­ന്നത്. ഹറം പരി­ധി­യി­ലേ­ക്ക് പ്രവേ­ശി­ക്കു­ന്നത് മു­തൽ‍ കനത്ത സു­രക്ഷാ­ വലയമാ­ണ്. ഹറം പരി­ധി­യിൽ ആകാ­ശം മു­തൽ‍ ഭൂ­മി­ വരെ­ നി­രീ­ക്ഷണത്തി­ലാണ്. 24 മണി­ക്കൂ­റും ക്യാ­മറാ­ പരി­ശോ­ധനയും ആകാ­ശ നി­രീ­ക്ഷണവു­മു­ണ്ട്. വ്യോ­മ നി­രീ­ക്ഷണത്തിന് സദാ­ ജാ­ഗ്രതയി­ലാണ് സു­രക്ഷാ­ വി­ഭാ­ഗം. തി­ങ്ങി­ നി­റഞ്ഞ ഹറമും പു­ണ്യ കേ­ന്ദ്രങ്ങളും തത്സമയ ക്യാ­മറയിൽ‍ നി­രീ­ക്ഷി­ക്കാൻ നൂ­റ്­ കണക്കിന് സു­രക്ഷാ­ ഉദ്യോ­ഗസ്ഥർ‍ ഷി­ഫ്‍റ്റ് അടി­സ്ഥാ­നത്തി­ലു­ണ്ട്. പു­റമെ­ പ്രത്യേ­ക സൈ­നി­ക വി­ഭാ­ഗവും സി­വിൽ‍ ഡി­ഫൻസും വളണ്ടി­യേ­ഴ്സും. അവസാ­ന പത്തിൽ നഗരത്തിൽ വി­ശ്വാ­സി­കൾ വർദ്­ധി­ക്കു­ന്പോൾ ഒാ­രോ­ ദി­വസവും പ്രത്യേ­ക തരം നി­രീ­ക്ഷണ സംവി­ധാ­നങ്ങളാണ് തയ്യാ­റാ­ക്കി­യി­ട്ടു­ള്ളത്.

24 മണി­ക്കൂ­റും ആകാ­ശത്ത് നി­രീ­ക്ഷണ ഹെ­ലി­കോ­പ്റ്ററു­കൾ ഉണ്ടാ­കും. സെ­ൻ­ട്രൽ ഡി­സ്ട്രി­ക്ടും അതി­ലേ­ക്കു­ള്ള പാ­തകളി­ലെ­യും ഒാ­രോ­ ഇഞ്ചും നി­രീ­ക്ഷണത്തിന് കീ­ഴി­ലാ­കും. അത്യാ­ധു­നി­ക നി­രീ­ക്ഷണ സംവി­ധാ­നങ്ങൾ, റഡാ­റു­കൾ എന്നി­വ ഇൗ­ ഹെ­ലി­കോ­പ്റ്ററു­കളിൽ സജ്ജീ­കരി­ച്ചി­ട്ടു­ണ്ട്. സു­രക്ഷ, നി­രീ­ക്ഷണ ദൗ­ത്യങ്ങൾ­ക്കൊ­പ്പം മറ്റ് അടി­യന്തി­ര സേ­വനങ്ങൾ­ക്കും സംവി­ധാനമൊ­രു­ക്കി­യി­ട്ടു­ണ്ട്. വി­വി­ധ റോ­ഡു­കളി­ലെ­ ഗതാ­ഗത കു­രു­ക്കു­കൾ സംബന്ധി­ച്ച നി­രീ­ക്ഷണം നടത്തു­കയും ആവശ്യമാ­യ നി­ർദ്­ദേ­ശങ്ങൾ നൽ­കു­കയും ചെ­യ്യു­ന്നു­ണ്ട്.

You might also like

  • Straight Forward

Most Viewed