ഒമാനിൽ മാതൃ-ശിശു മരണ നിരക്കിൽ വൻ കുറവ്

മസ്്ക്കറ്റ് : ഒമാനിൽ ശിശുക്കളുടെയും അമ്മമാരുടെയും മരണ നിരക്കിൽ വൻ കുറവ്. ജനങ്ങൾക്ക് ആരോഗ്യ സുരക്ഷയും വിദ്യാഭ്യാസവും നൽകുന്നതിൽ ഒമാന് എടുത്തു പറയാൻ പറ്റുന്ന ഉദാഹരണമാണിതെന്ന് യൂനിസെഫ് ഒമാൻ പ്രതിനിധി പറഞ്ഞു.
യുനിസെഫിന്റെ തുറന്ന ആശയ വിനിമയ പദ്ധതിയുടെ ഭാഗമായി ഒമാെന്റ ആരോഗ്യ, വിദ്യാഭ്യാസ മേഖലയെ കുറിച്ച് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഒമാൻ പ്രതിനിധിയായ ലാനാ റൈക്കറ്റ്.
കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി രാജ്യം സാന്പത്തിക സ്ഥിരതയും വരുമാന വളർച്ചയും നേടുകയായിരുന്നു. കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെപ്പിലും എല്ലാവർക്കും പ്രാഥമിക വിദ്യഭ്യാസം എന്ന യൂനിസെഫ് നയം നടപ്പാക്കുന്നതിലും ഒമാൻ മുൻപന്തിയിലാണെന്ന് റൈക്കറ്റ് പറഞ്ഞു.
ഓൺലൈനിൽ പതിയിരിക്കുന്ന അപകടങ്ങളെ പറ്റി കുട്ടികളെ ബോധവന്മാരാക്കണം. സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയവുമായി സഹകരിച്ച് കുഞ്ഞുങ്ങൾക്കായി ഉയർന്ന ഗുണനിലവാരമുള്ള പരിപാടികൾ നടപ്പാക്കും. കുട്ടികളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളും യുനിസഫ് പഠിക്കുകയും വിശകലനം ചെയ്തുവരുന്നതായും ലാനാ റൈക്കറ്റ് പറഞ്ഞു.-