പ്രവാചകനെ നിന്ദിച്ച് വിഡിയോ: ശ്രീനഗർ എൻ.ഐ.ടി അടച്ചു

ശ്രീനഗർ: പ്രവാചകനെ നിന്ദിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനു പിന്നാലെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതോടെ ശ്രീനഗർ എൻ.ഐ.ടി അടച്ചു. ശൈത്യകാല അവധിക്ക് പത്തുദിവസം മുമ്പേയാണ് കോളജ് അടച്ചത്. സംഘർഷം നിലനിൽക്കുന്നതിനാൽ വിദ്യാർഥികളോട് കാമ്പസും ഹോസ്റ്റലും വിട്ടുപോകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ ഒന്ന് 10 മണിക്കു മുമ്പ് വിദ്യാർഥികൾ കാമ്പസും ഹോസ്റ്റലും വിട്ടുപോകണമെന്നാണ് ആവശ്യം. കോളജ് മെസിൽ ഇന്ന് രാവിലേക്ക് മാത്രമാണ് ഭക്ഷണം തയാറാക്കിയിട്ടുള്ളത്. പ്രതിഷേധം ഭയന്ന് കശ്മീരിലെ മറ്റ് കോളജുകളിലെ പഠനവും ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് കശ്മീരിയല്ലാത്ത വിദ്യാർഥി പ്രവാചകനെ അവഹേളിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. തുടർന്ന് വിദ്യാർഥിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഒന്നടങ്കം പ്രതിഷേധിക്കുകയായിരുന്നു. ബുധനാഴ്ച പ്രതിഷേധം ശ്രീനഗറിലെ മറ്റ് കോളജുകളിലേക്കും നീണ്ടു. നിലവിൽ ശ്രീനഗറിലെ എൻ.ഐ.ടിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവാചകനെ അവഹേളിച്ച വിദ്യാര്‍ഥിക്കെതിരെ നടപടിയെടുക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവികള്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അയഞ്ഞത്. ഇയാള്‍ക്കെതിരെ എന്‍.ഐ.ടി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്യാര്‍ഥി ക്യാമ്പസ് വിട്ടതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. യൂട്യൂബില്‍ നിന്നുള്ള വീഡിയോയാണ് എന്‍.ഐ.ടി വിദ്യാര്‍ഥി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്.
XAAasasASa