സു­പ്രീംകോ­ടതി­ക്ക് തീ­രു­മാ­നി­ക്കാ­മെ­ന്ന് കേ­ന്ദ്രം


ന്യു­ഡൽ‍­ഹി ­: പ്രാ­യപൂ­ർ‍­ത്തി­യാ­യ രണ്ട് പേർ‍ ഉഭയ സമ്മതത്തോ­ടെ­ സ്വവർ­ഗരതി­യിൽ ഏർ‍­പ്പെ­ടു­ന്നത് കു­റ്റകരമല്ലാ­താ­ക്കു­മെ­ന്ന സൂ­ചന നൽ‍­കി­ സു­പ്രീംകോ­ടതി­. ഐ.പി­.സി­ സെ­ക്ഷൻ 377ന്റെ­ നി­യമ സാ­ധു­ത സംബന്ധി­ച്ച കേ­സിൽ‍ വാ­ദം തു­ടരവേ­യാണ് ഭരണഘടനാ­ബെ­ഞ്ചി­ന്റെ­ പരാ­മർ‍­ശം. 

അതേ­സമയം സ്വവർ‍­ഗരതി­ ക്രി­മി­നൽ കു­റ്റമാ­ക്കു­ന്ന 377ാം വകു­പ്പ് തു­ടരണോ­ വേ­ണ്ടയോ­ എന്നതിൽ കേ­ന്ദ്രസർ‍­ക്കാർ‍ മലക്കം മറി­ഞ്ഞു­. വ്യക്തമാ­യ നി­ലപാട് അറി­യി­ക്കാ­തെ­ കേ­ന്ദ്രസർ‍­ക്കാർ‍ തീ­രു­മാ­നം സു­പ്രീംകോ­ടതി­ക്ക് വി­ട്ടു­. സ്വവർ­ഗരതി­ നി­യമ വി­ധേ­യമാ­ക്കി­യാൽ അതി­നെ­ എതി­ർ­ക്കു­മെ­ന്നാ­യി­രു­ന്നു­ കേ­ന്ദ്രസർ­ക്കാർ ആദ്യം അറി­യി­ച്ചി­രു­ന്നത്.

സ്വവർ‍­ഗരതി­ കേ­സി­ലെ­ വി­ധി­ എന്താ­കു­മെ­ന്ന സൂ­ചനകൾ നൽ­കു­ന്ന പരാ­മർ‍­ശമാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനാ­യ അഞ്ചംഗ ഭരണഘടന ബെ­ഞ്ച് ഇന്ന് നടത്തി­യത്. സ്വവർ‍­ഗരതി­ ക്രി­മി­നൽ കു­റ്റമാ­ക്കു­ന്ന ഇന്ത്യൻ ശി­ക്ഷാ­നി­യമത്തി­ലെ­ 377 വകു­പ്പ് ഭരണഘടനയു­ടെ­ 15 -അനു­ച്ഛേ­ദത്തി­ന്‍റെ­ ലം
ഘനമാ­ണെ­ന്ന് കോ­ടതി­ പറഞ്ഞു­. 

ലിംഗഭേ­ദഗമി­ല്ലാ­തെ­ ഒരാ­ൾ­ക്ക് പങ്കാ­ളി­യെ­ തി­രഞ്ഞെ­ടു­ക്കാ­നു­ള്ള അവകാ­ശം ഭരണഘടന നൽ­കു­ന്നു­ണ്ട്. അതു­കൊ­ണ്ട് ഉഭയസമ്മതത്തോ­ടെ­ പ്രകൃ­തി­ വി­രു­ദ്ധ ലൈംഗി­ക ബന്ധത്തിൽ ഏർ‍­പ്പെ­ടു­ന്നത് നി­യമവി­രു­ദ്ധമെ­ന്ന് പറയാ­നാ­കി­ല്ല. ഈ രീതി­യിൽ സ്വവർ‍­ഗരതി­ കേ­സിൽ ഉത്തരവി­റക്കു­മെ­ന്ന പരാ­മർ‍­ശവും ഭരണഘടന ബെ­ഞ്ച് നടത്തി­. 

ചീഫ് ജസ്റ്റീസ് ദീ­പക് മി­ശ്ര അധ്യക്ഷനാ­യ അഞ്ചംഗ ഭരണഘടനാ­ ബെ­ഞ്ചാണ് ഹർ‍­ജി­ പരി­ഗണി­ക്കു­ന്നത്. സ്വവർ‍­ഗരതി­ ക്രി­മി­നൽ‍ കുറ്റമാ­ക്കു­ന്ന സെ­ക്ഷൻ 377 റദ്ദാ­ക്കണമെ­ന്ന് ആവശ്യപ്പെ­ട്ട് നർ‍­ത്തകനാ­യ നവ്‌തേജ് സിംഗ് ജോ­ഹാർ‍ ആണ് കോ­ടതി­യെ­ സമീ­പി­ച്ചത്.

You might also like

Most Viewed