സർ‍­ക്കാ­രി­ന്റെ­ പ്രവർ‍­ത്തനം തടയാൻ പ്രധാ­നമന്ത്രി­യു­ടെ­ ഓഫീസ് ശ്രമി­ക്കു­ന്നു­വെ­ന്ന് കേ­ജരി­വാൾ‍


ന്യൂ­ഡൽ­ഹി­ : ഡൽ­ഹി­ സർ­ക്കാ­രി­ന്റെ­ പ്രവർ­ത്തനങ്ങൾ തടസ്സപ്പെ­ടു­ത്താൻ പ്രധാ­നമന്ത്രി­യു­ടെ­ ഓഫീസ് ശ്രമി­ക്കു­ന്നു­വെ­ന്ന് ഡൽ­ഹി­ മു­ഖ്യമന്ത്രി­ അരവി­ന്ദ് കേ­ജരി­വാൾ‍. തന്റെ­ സർ­ക്കാ­രി­ന്റെ­ പ്രവർ­ത്തനങ്ങൾ തടസ്സപ്പെ­ടു­ത്താൻ ലഫ്റ്റനന്റ് ഗവർ­ണർ, ഐ.എ.എസ് ഓഫീ­സർ­മാർ, സി­ബി­ഐ, എൻ­ഫോ­ഴ്സ്മെ­ന്റ് ഉദ്യോ­ഗസ്ഥർ എന്നി­വരെ­യൊ­ക്കെ­ ഉപയോ­ഗി­ച്ച് കേ­ന്ദ്രസർ­ക്കാ­രും പ്രധാ­നമന്ത്രി­യു­ടെ­ ഓഫീ­സും പരി­ശ്രമി­ച്ച് കൊ­ണ്ടി­രി­ക്കു­കയാ­ണെ­ന്ന് കേ­ജരി­വാൾ വാ­ർ­ത്താ­സമ്മേ­ളനത്തിൽ ആരോ­പി­ച്ചു­. ചീഫ് സെ­ക്രട്ടറി­ അൻഷു­ പ്രകാ­ശി­നെ­ മർ­ദി­ച്ചു­വെ­ന്ന ആരോ­പണം വന്ന ശേ­ഷം മന്ത്രി­സഭാ­ യോ­ഗം ബഹി­ഷ്കരി­ച്ച് സമരം ചെ­യ്യു­ന്ന ഉദ്യോ­ഗസ്ഥരെ­ സമരം തു­ടരാ­നാ­യി­ കേ­ന്ദ്രസർ­ക്കാർ ഭീ­ഷണി­പ്പെ­ടു­ത്തു­കയാ­ണ്. പ്രധാ­നമന്ത്രി­യു­ടെ­ ഓഫീ­സി­ന്റെ­ ആസൂ­ത്രണത്തോ­ടെ­ ലഫ്റ്റനന്റ് ഗവർ­ണറാണ് സമരം ക്രോ­ഡീ­കരി­ക്കു­ന്നത്. എഎപി­ സർ­ക്കാർ അധി­കാ­രമേ­റ്റ ശേ­ഷം മന്ത്രി­മാ­ർ­ക്കെ­തി­രേ­യും അവരു­ടെ­ ബന്ധു­ക്കൾ­ക്കെ­തി­രേ­യും 14 കേ­സു­കളാണ് സി­ബി­ഐയും അഴി­മി­തി­ വി­രു­ദ്ധ വി­ഭാ­ഗവും ചു­മത്തി­യി­രി­ക്കു­ന്നത്. പക്ഷെ­ ഒന്നി­ലും അറസ്റ്റ് നടന്നി­ട്ടി­ല്ല. അപ്പോൾ ലക്ഷ്യം സർ­ക്കാർ പ്രവർ­ത്തനങ്ങളെ­ തടസ്സപ്പെ­ടു­ത്തു­ക എന്നത് മാ­ത്രമാ­ണ്. തനി­ക്കും, ഉപമു­ഖ്യമന്ത്രി­ മനീഷ് സി­സോ­ദി­യക്കു­മെ­തി­രേ­യും കേ­സു­കൾ ചമു­ത്തി­. ഈ കേ­സു­കൾ­ക്കെ­ല്ലാം എന്ത് സംഭവി­ച്ചു­വെ­ന്ന് തനി­ക്കറി­യണമെ­ന്നും എല്ലാ­ ദി­വസവും തനി­ക്കെ­തി­രേ­ പു­തി­യ കേ­സു­കൾ ചമു­ത്തി­ക്കൊ­ണ്ടി­രി­ക്കു­കയാ­ണെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed