ബിഎസ്പി തമിഴ്‌നാട് അധ്യക്ഷന്റെ കൊല; പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ച് തമിഴ്‌നാട് പൊലീസ്


തമിഴ്‌നാട്ടിലെ ബിഎസ്പി നേതാവ് ആംസ്‌ട്രോങിന്റെ കൊലപാതകക്കേസ് പ്രതിയെ തമിഴ്‌നാട് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഗുണ്ടാനേതാവ് തിരുവെങ്കിടത്തിനെയാണ് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്‌ക്കേണ്ടി വന്നുവെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം തിരുവെങ്കിടം ഉള്‍പ്പെടെയുള്ള 4 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആംസ്‌ട്രോങിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്ന് തെളിവെടുപ്പ് പുരോഗമിക്കുകയായിരുന്നു. ചെന്നൈ മാധാവരത്ത് വച്ചാണ് പൊലീസ് തിരുവെങ്കിടത്തിന് നേരെ വെടിയുതിര്‍ത്തത്. മാധാവരത്ത് വച്ച് ഇയാള്‍ ഓടിരക്ഷപ്പെട്ടപ്പോഴാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു.
ചെന്നൈ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ച് കുറച്ച് ദിവസം മുന്‍പാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. വെട്ടേറ്റ് ചോരവാര്‍ന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

article-image

DWQQWEEQWWERERW

You might also like

  • Straight Forward

Most Viewed