വിസ്മയ കേസിൽ തിങ്കളാഴ്ച വിധി
വിസ്മയ കേസിൽ തിങ്കളാഴ്ച വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസിൽ ഭർത്താവ് കിരൺ കുമാർ മാത്രമാണ് പ്രതി. വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആത്മഹത്യാ പ്രേരണയടക്കം ഒന്‍പത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂൺ 21നാണ് ശാസ്താംകോട്ടയിലെ ഭർതൃഗ്രഹത്തിൽ വിസ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കിരണിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.