കൈകുഞ്ഞിനെ വാഷിങ് മെഷീനിൽ ഇട്ടത് അമ്മ തന്നെ

കോഴിക്കോട്: അജ്ഞാതൻ കൈകുഞ്ഞിനെ വാഷിങ് മെഷീനിൽ ഇട്ടശേഷം മോഷണത്തിന് ശ്രമിച്ചുവെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്ന് പൊലീസ്. അമ്മ തന്നെയാണ് കുഞ്ഞിനെ വാഷിങ് മെഷീനിൽ ഇട്ടത്. മോഷ്ടാവ് കണ്ണിൽ മുളകുപൊടിയെറിഞ്ഞെന്ന കാര്യവും വ്യാജം. കോഴിക്കോട് മുക്കം കക്കാട് സ്വദേശിനി ഫസ്ന ഇക്കാര്യം സമ്മതിച്ചതായും പൊലീസ്. ഭർത്തൃമാതാവിനോടുള്ള ദേഷ്യമാണ് ഇതിനു പിന്നിലെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് കുഞ്ഞിനെയും അമ്മയെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിരന്തരം മൊഴി മാറ്റി പറഞ്ഞതോടെയാണ് യുവതിയെ ആശുപത്രിയിലെത്തി ചോദ്യം ചെയ്തത്.
പൊലീസ് വീട് സീല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഫൊറന്‍സിക് വിദഗ്ദരും വീട്ടില്‍ പരിശോധന നടത്തി.
വൈകീട്ട് അഞ്ചുമണിയോടെ അപരിചിതനായ ഒരാള്‍ വീട്ടിലേക്ക് കയറിവന്ന് തന്‍റെ മുഖത്തേക്ക് മുളക്പൊടിയെറിഞ്ഞു. 20 ദിവസം മാത്രം പ്രയാമായ കുഞ്ഞിനെ തട്ടിയെടുത്ത് വാഷിങ് മെഷീനിലിട്ടു. താന്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇങ്ങനെയായായിരുന്നു: ഫസ്നയുടെ മൊഴി.വന്നയാള്‍ ആരാണെന്നോ ഉദ്ദേശ്യമോ അറിയില്ലെന്നും ഫസ്ന പറയുന്നു.
എന്നാല്‍ മോഷണത്തിനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. മാത്രവുമല്ല ഇതേ വീട്ടിലെ മുളക് പൊടിയാണ് കണ്ണിലെറിയാന്‍ ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി.