ലക്ഷ്മിയുടെ ഫ്‌ളാറ്റിന് മുകളില്‍ ആത്മഹത്യാഭീഷണി


തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പാൾ ലക്ഷ്മി നായരുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിന് മുകളില്‍ കയറി പ്രതിഷേധക്കാർ ആത്മഹത്യാഭീഷണി മുഴക്കി. എബിവിപി പ്രവര്‍ത്തകരാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. അപ്രതീക്ഷിതമായി ഫ്‌ളാറ്റില്‍ എത്തിയ പ്രവര്‍ത്തകരാണ് കെട്ടിടത്തിന്റെ മുകളില്‍ കയറിയത്. പൊലീസ് എത്തി ഇവരെ ബലംപ്രയോഗിച്ച് നീക്കി.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി സമരം പതിനേഴ് ദിവസം പിന്നിട്ടു. വിദ്യാര്‍ഥികളോട് അനുഭാവം പ്രകടപ്പിച്ച് കോളേജ് കവാടത്തില്‍ ബിജെപി നേതാവ് വി.മുരളീധരന്‍ നടത്തുന്ന ഉപവാസ സമരം തുടരുകയാണ്.

മാന്യമല്ലാത്ത പെരുമാറ്റം, ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിലെ ക്രമക്കേട്, ഭൂമി ദുരുപയോഗം, ജാതി പറഞ്ഞുള്ള ധിക്ഷേപം തുടങ്ങിയവയാണ് ലക്ഷ്മി നായർക്കെതിരെ വിദ്യാർഥികൾ ഉയർത്തുന്ന ആരോപണങ്ങൾ. കൂടാതെ വിദ്യാര്‍ഥികളെകൊണ്ട് പ്രിന്‍സിപ്പലിന്റെ ഹോട്ടലില്‍ ജോലി ചെയ്യിച്ചതായും, വനിതാ ഹോസ്റ്റലില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതായും ആരോപണങ്ങളുണ്ട്.

ഇതിനിടെ ഒരു വിദ്യാർത്ഥിയോട് ലക്ഷ്മി നായർ മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തു വന്നിരുന്നു.

You might also like

  • Straight Forward

Most Viewed