ഹംബൻ­ടോ­ട്ട തു­റമു­ഖം ചൈ­നയ്ക്ക് കൈ­മാ­റി­


കൊളംബോ : തന്ത്രപ്രധാനമായ ഹംബൻടോട്ട തുറമുഖം ശ്രീലങ്ക ഇന്നലെ ഔദ്യോഗികമായി ചൈനയ്ക്ക് 99 വർഷത്തേക്ക് പാട്ടത്തിന് കൈമാറി. ആദ്യഘട്ട വികസനത്തിന്റെ 85 ശതമാനം പണവും ചൈനയാണ് മുടക്കിയത്. തുറമുഖത്തിനും അനുബന്ധ പദ്ധതികൾക്കുമായി ആകെ 50,000 കോടി രൂപ ചൈന വായ്പ നൽകും. അതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിലുള്ള തുറമുഖത്തിന്റെ 70 ശതമാനം ഓഹരികൾ ചൈനയ്ക്ക് ലഭിക്കും.

ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന തുറമുഖമായി ഹംബൻടോട്ടയെ മാറ്റുമെന്ന് പാർലമെന്‍റിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. ഇന്ത്യക്ക് വലിയ ആശങ്ക ഉള്ള ചൈനീസ് പദ്ധതിയാണിത്. കൊളംബോയ്ക്ക് ശേഷം ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമായി ഹംബൻടോട്ട മാറുന്നത് ഇന്ത്യയിലെ തുറമുഖങ്ങൾക്ക് ഭീഷണിയാകും. ഇവിടത്തെ ചൈനയുടെ സ്വാധീനം ഇന്ത്യയുടെ പ്രതിരോധവകുപ്പിനും തലവേദനയാകും. ഹംബൻടോട്ടയെ ചൈനീസ് നാവിക ആസ്ഥാനമാക്കില്ലെന്ന് വിക്രമസിംഗെ നേരത്തേ പറഞ്ഞിരുന്നു.

അതേ സമയം തുറമുഖം ചൈനയ്ക്ക് കൈമാറിയത് ദേശീയസ്വത്ത് വിറ്റഴിക്കുന്നതിന് തുല്യമാണെന്ന് ശ്രീലങ്കയിലെ പ്രതിപക്ഷവും തൊഴിലാളി സംഘടനകളും ആരോപിച്ചു.

You might also like

Most Viewed