ജന്മംകൊണ്ട് കിട്ടുന്ന പൗരത്വം അവസാനിപ്പിക്കുന്ന ട്രംപിന്റെ ഉത്തരവ് യു.എസ്. സുപ്രീംകോടതി പരിഗണിക്കും
ഷീബ വിജയ൯
വാഷിങ്ടൺ: വ്യാപകമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കിടെ, ജനനത്തിലൂടെ ലഭിക്കുന്ന പൗരത്വം അവസാനിപ്പിക്കാനുള്ള മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തിന്റെ നിയമസാധുതയിൽ തീരുമാനമെടുക്കാമെന്ന് യാഥാസ്ഥിതിക ആധിപത്യമുള്ള യു.എസ്. സുപ്രീംകോടതി സമ്മതിച്ചു. ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നിരവധി കീഴ്‌ക്കോടതികൾ തടഞ്ഞ ഈ വിഷയത്തിൽ സുപ്രീംകോടതി ജൂണിൽ വിധി പറയും. അതിന്റെ മുന്നോടിയായി വാക്കാലുള്ള വാദം കേൾക്കും. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഏതൊരാളും സ്വാഭാവികമായി അമേരിക്കൻ പൗരന്മാരാണെന്ന് പ്രസ്താവിക്കുന്ന നിയമത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമത്തെ കീഴ്‌ക്കോടതികൾ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ച് തടഞ്ഞിരുന്നു. അധികാരമേറ്റ ആദ്യ ദിവസം തന്നെ ഇതിനെതിരിലുള്ള ഒരു എക്സിക്യൂട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. യു.എസിൽ നിയമവിരുദ്ധമായോ താൽക്കാലിക വിസകളിലോ ഉള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾ സ്വാഭാവികമായി യു.എസ്. പൗരന്മാരാകില്ലെന്ന് ഉത്തരവിൽ പറയുന്നു. 14-ാം ഭേദഗതിയുടെ ലംഘനമാണ് ട്രംപിന്റെ ഉത്തരവ് എന്ന് കീഴ്‌ക്കോടതികൾ വിധിച്ചു. എന്നാൽ, 14-ാം ഭേദഗതി രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയോ താൽക്കാലിക യു.എസ്. സന്ദർശകരുടെയോ കുട്ടികളുടെ അവകാശങ്ങളെയല്ല മറിച്ച് മുൻ അടിമകളുടെ അവകാശങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് ട്രംപ് ഭരണകൂടം വാദിച്ചു. നിയമവിരുദ്ധരായ വിദേശികളുടെ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം തെറ്റായി നീട്ടിയത് അമേരിക്കക്ക് കാര്യമായ ദോഷം വരുത്തിയിട്ടുണ്ട് എന്ന് ട്രംപിന്റെ സോളിസിറ്റർ ജനറൽ കോടതിയിൽ സമർപ്പിച്ച വിശദീകരണത്തിൽ വാദിച്ചു.
dsdse
dsdse
