ബഹ്റൈൻ കടന്നുപോയത് 1902ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ജൂലൈ മാസത്തിലൂടെ
മനാമ: 1902ന് ശേഷം രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ ജൂലൈ മാസമാണ് കഴിഞ്ഞുപോയതെന്ന് കാലവാസ്ഥ കേന്ദ്രങ്ങൾ അറിയിച്ചു. ഈ മാസം 23 ദിവസവും താപനില 40 ഡിഗ്രിയുടെ മുകളിലായിരുന്നു രേഖപ്പെടുത്തിയത്. ജൂലൈ അഞ്ചിന് ബഹ്റൈൻ അന്താരാഷ്ട്ര സർക്ക്യട്ടിൽ 47.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം രാജ്യത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ടെന്നും മാംസാഹാരം കഴിക്കുന്നത് കുറയ്ക്കണമെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.




