മകന്റെ­ കാ­ഴ്ചശക്തി­ സംരക്ഷി­ക്കാൻ അവസാ­ന ശ്രമവു­മാ­യി­ പി­താവ്


മനാ­മ : മകന്റെ­ കാ­ഴ്ചശക്തി­ രക്ഷി­ക്കാ­നു­ള്ള അവസാ­ന ശ്രമവു­മാ­യി­ ഒരു­ ബഹ്റൈൻ പി­താ­വ്. കു­ട്ടി­യു­ടെ­ കാ­ഴ്ചശക്തി­ പൂ­ർണ്­ണമാ­യും നഷ്ടമാ­കാ­തി­രി­ക്കാൻ ഉടൻ ഓപ്പറേ­ഷന് വി­ധേ­യനാ­കണമെ­ന്ന് ഡോ­ക്ടർ­മാർ മു­ന്നറി­യി­പ്പ്­ നൽ­കി­യി­രു­ന്നു­. ഇതിന് 3,000 ബഹ്‌റൈൻ ദി­നാർ ചി­ലവ് വരും. മു­ഹമ്മദ് അലി­ എന്ന ബഹ്‌റൈൻ സ്വദേ­ശി­യാണ് മകൻ ഖാ­ലി­ദി­ന്റെ­ ചി­കി­ത്സക്കാ­യി­ സഹാ­യം തേ­ടു­ന്നത്. മൂ­ന്ന് വർ­ഷങ്ങൾ­ക്ക് മു­ൻ­പ് കളി­ക്കു­ന്നതി­നി­ടെ­യു­ണ്ടാ­യ അപകടത്തി­ലാണ് കു­ട്ടി­യു­ടെ­ കാ­ഴ്ച ഭാ­ഗി­ക വൈ­കല്യമു­ണ്ടാ­യത്. ആറ് വയസു­കാ­രനാ­യ ആൺ­കു­ട്ടി­ കളി­ക്കു­ന്നതി­നി­ടെ­ മറ്റൊ­രു­ കു­ട്ടി­ എറി­ഞ്ഞ കല്ല് കണ്ണിൽ കൊ­ണ്ടതി­നെ­ത്തു­ടർ­ന്നാണ് അപകടമു­ണ്ടാ­യത്. അനേ­കം ശസ്ത്രക്രി­യകൾ നടത്തി­യി­ട്ടും, കു­ഞ്ഞി­ന്റെ­ വലത്­ കണ്ണിന് കാ­ഴ്ച വൈ­കല്യം ഉണ്ടാ­കു­കയും, ക്രമേ­ണ ഇടത്തെ­ കണ്ണി­നെ­യും വൈ­കല്യം ബാ­ധി­ക്കു­കയാ­യി­രു­ന്നു­.

ഖാ­ലി­ദി­ന്റെ­ ചി­കി­ത്സയ്ക്ക് മേ­ൽ­നോ­ട്ടം വഹി­ക്കു­ന്ന ഒപ്താ­ൽ­മോ­ളജി­സ്റ്റു­കൾ കോ­ർ­ണി­യൽ ഇംപ്ലേ­ഷൻ ശസ്ത്രക്രി­യയ്ക്ക് വി­ധേ­യനാ­ക്കണമെ­ന്ന് നി­ർദ്­ദേ­ശി­ച്ചു­. അല്ലാ­ത്തപക്ഷം കാ­ഴ്ചവൈ­കല്യം കണ്ണു­കളെ­ ബാ­ധി­ച്ചു­ തു­ടങ്ങു­കയും ക്രമേ­ണ കാ­ഴ്ചശക്തി­ പൂ­ർ­ണ്ണമാ­യി­ നഷ്ടപ്പെ­ടു­കയും ചെ­യ്യും. കു­ട്ടി­യു­ടെ­ കണ്ണി­ന്റെ­ രക്തസമ്മർ­ദ്ദം സ്ഥി­രമല്ല. ചി­കി­ത്സയ്ക്കാ­യി­ മൂ­ന്ന്, നാല് ദി­വസം കൂ­ടു­ന്പോൾ ആശു­പത്രി­യിൽ പോ­കണം. സമ്മർ­ദ്ദം സു­സ്ഥി­രമാ­ക്കു­ന്നതിന് മരു­ന്നു­കളും തു­ള്ളി­ മരു­ന്നി­നേ­യു­മാണ് ഇപ്പോൾ കു­ട്ടി­ ആശ്രയി­ക്കു­ന്നത്. ഓപ്പറേ­ഷന് മു­ന്പ് സൈ­നി­ക ആശു­പത്രി­യി­ലെ­ ഒപ്താ­ൽ­മോ­ളജി­സ്റ്റു­മാ­യി­ ഒരു­ കൂ­ടി­ക്കാ­ഴ്ച കൂ­ടി­ നടത്തേ­ണ്ടതു­ണ്ടെ­ന്ന് പി­താവ് വ്യക്തമാ­ക്കി­. ആവശ്യമാ­യ തു­ക സ്വരൂ­പി­ക്കാ­നാ­യാൽ ഇന്ത്യയിൽ ശസ്ത്രക്രി­യ നടത്താ­നാണ് താ­ത്പര്യപ്പെ­ടു­ന്നതെ­ന്ന് മു­ഹമ്മദ് അലി­ വ്യക്തമാ­ക്കി­. ചാ­രി­റ്റി­ സംഘടനകൾ­ക്കും വാ­യനക്കാ­ർ­ക്കും അദ്ദേ­ഹം നന്ദി­ പറഞ്ഞു­. പലരും തന്നെ­ ബന്ധപ്പെ­ട്ടതാ­യും ഏകദേ­ശം പകു­തി­ തു­ക ശേ­ഖരി­ച്ചി­ട്ടു­ണ്ടെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

2015ൽ ഉണ്ടാ­യ അപകടത്തെ­ത്തു­ടർ­ന്ന് ഖാ­ലി­ദി­നെ­ നി­രവധി­ ശസ്ത്രക്രി­യകൾ­ക്ക് വി­ധേ­യനാ­ക്കി­യി­ട്ടു­ണ്ട്. ചി­കി­ത്സക്കാ­യി­ കു­റഞ്ഞത് 30,000 ബഹ്‌റൈൻ ദി­നാർ ഇതു­വരെ­ ചി­ലവാ­ക്കി­ക്കഴി­ഞ്ഞു­. തന്റെ­ സാ­ലറി­യു­ടെ­ അടി­സ്ഥാ­നത്തിൽ ബാ­ങ്കു­കൾ അനു­വദി­ക്കു­ന്ന വാ­യ്പാ­ പരി­ധി­ (27,000 ബഹ്‌റൈൻ ദി­നാ­ർ­) എത്തി­യതി­നാൽ കൂ­ടു­തൽ തു­ക നൽ­കാൻ ബാ­ങ്കു­കൾ തയ്യാ­റല്ലെ­ന്നും പി­താവ് വ്യക്തമാ­ക്കി­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed