അമരത്ത് വീ­ണ്ടും പ്രിൻ‍സ്


മനാ­മ: ഇന്ത്യൻ സ്‌കൂളിന്റെ 2017−20 കാ­ലയളവി­ലേ­യ്ക്കു­ള്ള വാ­ശി­യേ­റി­യ ഭരണ സമി­തി­ തി­ര­ഞ്ഞെ­ടു­പ്പിൽ ആറ് സീ­റ്റു­കൾ നേ­ടി­ നി­ലവി­ലെ­ സ്‌കൂൾ ചെ­യർ­മാൻ പ്രി­ൻ­സ് നടരാ­ജൻ നയി­ക്കു­ന്ന പ്രോ­ഗ്രസ്സീവ് പാ­നൽ അലയൻ­സ് തി­രഞ്ഞെ­ടു­ക്കപ്പെ­ട്ടു­. ഏഴാം സ്ഥാ­നം യു­ണൈറ്റഡ്‌ പാ­രന്റ്സ് പാ­നലി­ന്റെ­ ചെ­യർ‍മാൻ‍ സ്ഥാ­നാ­ർ‍ത്ഥി­ അജയ് കൃ­ഷ്ണനാണ് ലഭി­ച്ചത്. വോ­ട്ടെ­ണ്ണലി­ന്റെ­ തു­ടക്കം മു­തൽ തന്നെ­ ലീഡ് നി­ലനി­ർ­ത്തി­യ പി­പി­എയു­ടെ­ ചെ­യർ­മാൻ സ്‌ഥാ­നാ­ർത്­ഥി­ കൂ­ടി­യാ­യ പ്രി­ൻ­സ് നടരാ­ജൻ തന്നെ­യാണ് 2143 വോ­ട്ടു­കൾ നേ­ടി­ ഏറ്റവും മുന്പിൽ എത്തി­യത്. പി­പി­എയു­ടെ­ സജി­ ആന്റണി­ (1810), പ്രേ­മലത എൻഎസ് (1704), ബി­നു­ മണ്ണിൽ (1698), രാ­ജേഷ് എംഎൻ‍ (1679), ജയഫർ മൈ­ദാ­നി­ (1669) എന്നി­വരും ഏഴാം സ്‌ഥാ­നം യു­പി­പി­യു­ടെ­ അജയ് കൃ­ഷ്ണനും (1597) നേ­ടി­. പി­പി­എയു­ടെ­ തന്നെ­ സ്‌ഥാ­നാ­ർ­ഥി­ മു­ഹമ്മദ് അർ­ഷാ­ദി­നെ­ക്കാൾ 41 വോ­ട്ടു­കൾ നേ­ടി­യാണ് അജയ്കൃ­ഷ്ണൻ ഭരണ സമി­തി­യി­ലെ­ ഏഴാം സ്ഥാ­നക്കാ­രനാ­യത്. ഏഴു­ സ്ഥാ­നങ്ങളി­ലേ­യ്ക്ക് ജനാ­ധി­പത്യരീ­തി­യിൽ നടക്കു­ന്ന വോ­ട്ടെ­ടു­പ്പിൽ ഇത്തവണ 32 സ്ഥാ­നാ­ർ­ഥി­കൾ ആയി­രു­ന്നു­ മത്സരി­ച്ചത്. ഇന്നലെ­ രാ­വി­ലെ­ മു­തൽ ആരംഭി­ച്ച തി­ര­ഞ്ഞെ­ടു­പ്പ് പ്രക്രി­യ ഇന്ന് രാ­വി­ലെ­യാണ് അവസാ­നി­ച്ചത്. അത്യന്തം വാ­ശി­യേ­റി­യതും ആവേ­ശകരവു­മാ­യ തി­രഞ്ഞെ­ടു­പ്പാ­യി­രു­ന്നു­ ഇത്തവണ നടന്നത്. നി­ലവി­ലെ­ ഭരണ സമി­തി­ക്കെ­തി­രെ­ കടു­ത്ത ആരോ­പണങ്ങളാണ് പ്രതി­പക്ഷ പാ­നലു­കൾ നടത്തി­യത്.
ആകെ­ 6 പെ­ട്ടി­കളിൽ ആയി­രു­ന്നു­ വോ­ട്ട് ചെ­യ്ത ബാ­ലറ്റ് പേ­പ്പറു­കൾ ഉണ്ടാ­യി­രു­ന്നത്. ആദ്യ ആറ് സ്ഥാ­നക്കാ­രും ലീഡ് നി­ലനി­ർ‍ത്തി­യപ്പോൾ ഏഴാം സ്‌ഥാ­നത്തു­ വന്നി­ട്ടു­ള്ള അജയ് കൃ­ഷ്ണന്റെ­ ലീഡ് മാ­ത്രമാണ് ഇടയ്ക്കു­ കൂ­ടി­യും കു­റഞ്ഞു­മി­രു­ന്നത്. എന്നാൽ, അവസാ­ന നാല് റൗ­ണ്ട് എണ്ണി­ക്കഴി­ഞ്ഞപ്പോ­ഴേ­ക്കും അജയ് കൃ­ഷ്ണൻ തൊ­ട്ടെ­തി­രാ­ളി­യെ­ക്കാൾ 41 വോ­ട്ടി­ന്റെ­ ലീഡ് നി­ലനി­ർ­ത്തി­. കേ­രളീ­യ സമാ­ജത്തി­ന്റെ­ നി­ലവി­ലെ­ ഭരണസമി­തി­യു­ടെ­ പി­ന്തു­ണയോ­ടെ­ മത്സരി­ച്ച യു­പി­എ ചെ­യർ‍മാൻ‍ സ്ഥാ­നാ­ർ‍ത്ഥി­യാ­യ ഫ്രാൻ‍സിസ് കൈ­താ­രത്ത് 1446 വോ­ട്ട് നേ­ടി­ ഒന്പതാ­മത്തെ­ സ്ഥാ­നത്താണ് എത്തി­യത്.

സുതാര്യത, സാന്പത്തിക അച്ചടക്കം, അക്കാദമിക് മികവ് എന്നിവയുടെ വിജയമെന്ന് പ്രിൻസ്

മനാമ: ബഹ്‌റൈനിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അസോസിയേഷനുകളും ജാതി, മത, പ്രസ്ഥാനങ്ങളും, മലയാളികളുടെ സംഘടനകൾ, കൂട്ടായ്മകൾ   അടക്കം ചില പാനലുകളെ  പരസ്യമായി പിന്തുണച്ചപ്പോൾ ഇതിനെല്ലാം അതീതമായി സ്‌കൂളിന്റെ സുതാര്യ ഭരണത്തിനും, സാന്പത്തിക അച്ചടക്കത്തിനും, അക്കാദമിക് മികവിനും രക്ഷിതാക്കൾ മുൻഗണന നൽകി എന്നതാണ് തന്റെ പാനലിന്റെ വിജയത്തിന് കാരണമെന്ന് പ്രിൻസ് നടരാജൻ പറഞ്ഞു. മറ്റു പാനലുകൾ അഴിച്ചുവിട്ട വ്യാജ പ്രചാരണങ്ങളും കുതന്ത്രങ്ങളും രക്ഷിതാക്കൾ മുഖവിലയ്‌ക്കെടുത്തില്ലെന്നു മാത്രമല്ല, സോഷ്യൽ മീഡിയ വഴിയും വാർത്താ സമ്മേളനങ്ങൾ മുഖേനയും തെളിവോ അടിസ്ഥാനങ്ങളോ ഇല്ലാത്ത ആരോപണങ്ങൾ ആര് പ്രചരിപ്പിച്ചാലും അതൊന്നും വിലപ്പോവില്ലെന്ന സത്യമാണ്  ഈ തിരഞ്ഞെടുപ്പിലൂടെ മനസ്സിലാകുന്നത്. ഇത് രക്ഷിതാക്കളുടെയും പാരന്റ്സ് പാനൽ അലയൻസിന്റെയും  വിജയമാണെന്നും ഇന്ത്യൻ സ്‌കൂളിന്റെ അക്കാദമിക് നിലവാരവും സുതാര്യതയും അംഗീകരിക്കപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതെന്നും പ്രിൻസ് പറഞ്ഞു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി എല്ലാ രക്ഷിതാക്കളും സഹകരിക്കണമെന്നും  ഇനിയുള്ള ദിവസങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുവാനുള്ള ഊർജ്ജവും ശക്തിയും ഈ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചുവെന്നും പ്രിൻസ് വ്യക്തമാക്കി.

ജനാ­ധി­പത്യത്തി­ന്­ ഇത്തവണ കാ­വൽ മലയാ­ളി­കൾ, വോ­ട്ടു­കൾ പാ­നലി­നു­ തന്നെ­ 

മനാമ: ജനാധിപത്യ പ്രക്രിയയിൽ വിശ്വസിക്കുകയും ജനാധിപത്യം സംരക്ഷിക്കപ്പെടുകയും ചെയ്യണമെങ്കിൽ പാനലുകളെ വിജയിപ്പിക്കണമെന്നുള്ള രക്ഷിതാക്കളുടെ ചിന്ത ശരിവെയ്ക്കുന്നതാണ് ഇന്ത്യൻ സ്‌കൂളിലെ തിരഞ്ഞെടുപ്പുഫലം. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ രക്ഷിതാക്കൾ വ്യക്തികളെയല്ല മറിച്ച് അവർ ഉൾപ്പെടുന്ന പാനലുകൾക്കു തന്നെ വോട്ടു ചെയ്യുന്നത് എന്നതാണ് ഓരോ റൗണ്ടിലെയും ലീഡുകൾ വ്യക്തമാക്കുന്നത്. പ്രിൻസ് നടരാജന്റെ പാനലിലെ എല്ലാവർക്കും രക്ഷിതാക്കൾ വോട്ട് ചെയ്തപ്പോൾ മലയാളി അല്ലാത്ത മുഹമ്മദ് ഹർഷാദ് ഹുസൈന് മാത്രം 41 വോട്ട് കുറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്‌കൂളിലെ അടുത്ത ഭരണ സമിതി അംഗങ്ങൾ പൂർണ്ണമായും മലയാളികളായി മാറി. പോയ 20 വർഷത്തെ ചരിത്രം എടുത്തു പരിശോധിച്ചാലും ഇന്ത്യൻ സ്‌കൂളിന്റെ ഭരണ സാരഥ്യം എന്നും മലയാളികൾക്കാണെന്നുള്ളതാണ് യാഥാർഥ്യം. മലയാളികൾ ആയ മിക്കവാറും എല്ലാ രക്ഷിതാക്കളും വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ പലരും തിരഞ്ഞെടുപ്പിനോട് മുഖം തിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും വ്യക്തം. ഒന്പതിനായിരത്തോളം വരുന്ന രക്ഷിതാക്കളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത് പകുതിയോളം പേർ മാത്രമായിരുന്നു.

 

 

 

You might also like

Most Viewed