വിശ്വമാനവികതയും വിശ്വസാഹോദര്യവും ഇസ്ലാമിക സാമൂഹിക കാഴ്ചപ്പാടിന്‍റെ മുഖമുദ്രയാണ് - അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍


കുവൈത്ത് : പ്രപഞ്ചം മുഴുവന്‍ ദൈവിക അടയാളങ്ങളാണെന്നും ഈ അടയാളങ്ങള്‍ യുക്തിപരവും വസ്തു നിഷ്ഠവുമായ അന്വേഷണത്തിലൂടെ മാത്രമേ വെളിവാക്കപ്പെടുകയുള്ളൂവെന്ന യാഥാര്‍ത്ഥ്യം ലോക സډാര്‍ഗ്ഗ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുവെന്ന് പ്രമുഖ പണ്ഡിതനും യുവ പ്രാസംഗികനുമായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ സൂചിപ്പിച്ചു. ''മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം'' എന്ന പ്രമേയവുമായി ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറം കൂരിയാടില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് ഒന്‍പതാമത് സംസ്ഥാന സമ്മേളനത്തിന്‍റെ കുവൈത്ത് പ്രചരണോദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുയായിരുന്നു അദ്ദേഹം. ശാസ്ത്രലോകം ഉന്നതികള്‍ താണ്ടിയെങ്കിലും നാം അറിഞ്ഞ് അനുഭവിച്ച് വിശ്വസിക്കുന്ന മനസ്സ്, ബുദ്ധി, ജീവന്‍ എന്നിവ എന്താണോവെന്ന് കണ്ടെത്താനോ വിശദീകരിക്കാനോ കഴിഞ്ഞിട്ടില്ല. ഈ ദൈവിക ദൃഷ്ടാന്തങ്ങളെ അഥവാ പ്രകൃതിയെപ്പറ്റി വ്യവസ്ഥാപിതമായി പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരുപാട് സൂക്തങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തിലുണ്ട്. ദൈവാസ്തിക്യത്തിന്‍റെ അടയാളങ്ങളായിട്ടാണ് പ്രകൃതിയെയും അതിന്‍റെ ജൈവ വൈവിധ്യത്തെയും ഖുര്‍ആന്‍ എടുത്ത് കാണിക്കുന്നത്. അദ്ദേഹം വിശദീകരിച്ചു.
മനുഷ്യനെ മനുഷ്യനായി കാണുകയും മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പിക്കുകയും ചെയ്തുകൊണ്ടാണ് ഇസ്ലാം രംഗപ്രവേശനം ചെയ്തത്. വിശ്വമാനവികതയും വിശ്വസാഹോദര്യവും ഇസ്ലാമിക സാമൂഹിക കാഴ്ചപ്പാടിന്‍റെ മുഖമുദ്രയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഇസ്ലാം അനുവദിക്കുന്നു. അവിടെയും സമൂഹ നډ ഒരു പ്രധാന ഘടകമായി കാണണം. അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു.
പ്രചരണോദ്ഘാടനം ഔക്കാഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് വി.എ മൊയ്തുണ്ണി കടവല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അരിപ്ര ആമുഖ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, സിദ്ധീഖ് മദനി, അലി മാത്ര, മുഹമ്മദ് റാഫി കതിരൂര്‍, സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, എന്‍.കെ റഹീം മാറഞ്ചേരി എന്നിവര്‍ പങ്കെടുത്തു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കലിനുള്ള ഐ.ഐ.സിയുടെ ഉപഹാരം ഇബ്രാഹിം കുട്ടി സലഫി കൈമാറി.

ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി സ്വാഗതവും സാല്‍മിയ യൂണിറ്റ് ജനറല്‍ സെക്രട്ടറി പി.സി.കെ അഹ്മദ് കുട്ടി നന്ദിയും പറഞ്ഞു. എന്‍ജി. സൈദ് മുഹമ്മദ് റഫീഖ് ഖിറാഅത്ത് നടത്തി.

You might also like

Most Viewed