ആത്മഹത്യ ചെ­യ്ത റെ­സ്റ്റോ­റന്റ് ജീ­വനക്കാ­രി­യു­ടെ­ വീട് സു­ബൈർ‍ കണ്ണൂർ‍ സന്ദർ‍­ശി­ച്ചു­


മനാ­മ: ബഹ്റൈ­നിൽ‍ ഒരു­ ഫസ്റ്റ് ക്ലാസ് റെ­സ്റ്റോ­റന്റിൽ‍ ജോ­ലി­ ചെ­യ്തു­ വരി­കാ­യാ­യി­രു­ന്ന തൃ­ശ്ശൂർ കൊ­ടു­ങ്ങല്ലൂ­രി­നടു­ത്ത ചേ­ന്പാ­റ സ്വദേ­ശി­നി­യാ­യ ജി­നി­ ആന്റണി­യു­ടെ­ വീട് പ്രവാ­സി­ കമ്മീ­ഷൻ അംഗം സു­ബൈർ‍ കണ്ണൂർ‍ സന്ദർ‍­ശി­ച്ചു­. സന്ദർ‍­ശനവേ­ളയിൽ‍ വളരെ­ വേ­ദന നി­റഞ്ഞ അനു­ഭവമാണ് ജി­നി­ ആന്റണി­യു­ടെ­ മാ­താ­പി­താ­ക്കളിൽ നി­ന്ന് അറി­യാൻ കഴി­ഞ്ഞതെ­ന്നും, നാല് മക്കളു­ള്ള ജി­നി­യെ­ 200 ദി­നാർ ശന്പളത്തിൽ ബ്യൂ­ട്ടി­ഷൻ ജോ­ലി­ എന്ന മോ­ഹന വാ­ഗ്ദാ­നം നൽ­കി­യാണ് മി­നി­ എന്ന ഏജന്റ് കൊ­ണ്ടു­വന്നതെ­ന്നും, രണ്ട് ലക്ഷം രൂ­പ ഇതി­നാ­യി­ അവർ‍ വാ­ങ്ങി­യതാ­യി­ അറി­യാൻ സാ­ധി­ച്ചു­വെ­ന്നും സു­ബൈർ‍ കണ്ണൂർ‍ പറഞ്ഞു­. ബഹ്റൈ­നി­ലെ­ത്തി­ച്ച ശേ­ഷം നി­രന്തരമാ­യി­ മാ­നസി­കമാ­യി­ പീ­ഢി­പ്പി­ക്കു­കയും, അനാ­ശാ­സ്യ പ്രവർ­ത്തനത്തിന് നി­രന്തരമാ­യി­ നി­ർ­ബന്ധി­ക്കു­കയും ചെ­യ്യു­ന്നു­ണ്ടെ­ന്ന് പറഞ്ഞ് ജി­നി­ കരഞ്ഞ് കൊ­ണ്ട് അമ്മയ്ക്ക് ഫോൺ ചെ­യ്യു­മാ­യി­രു­ന്നു­വത്രെ­. നാ­ട്ടി­ലേ­യ്ക്ക് ഫോൺ ചെ­യ്യുന്പോൾ ഇയർ­ഫോ­ണി­ന്റെ­ മറ്റൊ­രണ്ണം മി­നി­ എന്ന സ്ത്രീ­ ചെ­വി­യിൽ വെ­ക്കു­മെ­ന്നും ജി­നി­യു­ടെ­ മാ­താവ് സു­ബൈർ‍ കണ്ണൂ­രി­നോട് പറഞ്ഞു­.
ജി­നി­യു­ടെ­ മരണാ­നന്തരം ബഹ്റൈ­നി­ലെ­ സാ­മൂ­ഹി­ക പ്രവർ­ത്തകരു­ടെ­ ഇടപെ­ടലു­കൾ ഉണ്ടാ­യി­ല്ല എന്ന് പറഞ്ഞ് കൊ­ണ്ടാണ് മി­നി­ എന്ന സ്ത്രീ­ മൃ­തദേ­ഹത്തി­നൊ­പ്പം നാ­ട്ടി­ലേ­യ്ക്ക് വന്നത്. എന്നാൽ‍ ഇതിൽ‍ യാ­തൊ­രു­ വാ­സ്തവവു­മി­ല്ലെ­ന്നും, ബഹ്റൈ­നി­ലെ­ സാ­മൂ­ഹി­ക പ്രവർ­ത്തകരു­ടെ­ ഇടപെ­ടലു­കൾ ആ കു­ടുംബം വളരെ­ സന്തോ­ഷത്തോ­ടെ­യാണ് കാ­ണു­ന്നതെ­ന്നും സു­ബൈർ‍ കണ്ണൂർ‍ അറി­യി­ച്ചു­. സാ­മൂ­ഹ്യപ്രവർ‍­ത്തകരു­ടെ­ ഇടപെ­ടൽ‍ കാ­രണം തന്നെ­യാണ് ഇപ്പോൾ‍ മി­നി­യെ­ന്ന മാ­ള സ്വദേ­ശി­നി­യെ­ പോ­ലീസ് അറസ്റ്റ് ചെ­യ്ത് ജയി­ലാ­ക്കി­യി­രി­ക്കു­ന്നത്. ഇത്തരം മഹാ­വി­പത്തിൽ നി­ന്നും ഒരോ­രു­ത്തരേ­യും രക്ഷപെ­ടു­ത്തേ­ണ്ടത് ഓരോ­ സാ­മൂ­ഹി­ക പ്രവർ­ത്തകന്റെ­യും കടമയാ­ണെ­ന്ന് മനസ്സി­ലാ­ക്കു­ന്നവരാണ് ബഹ്റൈ­നി­ലു­ള്ളതെ­ന്ന് അഭി­പ്രാ­യപ്പെ­ട്ട സു­ബൈർ‍ കണ്ണൂർ‍, ഈ വരു­ന്ന 11ന് നടക്കു­ന്ന പ്രവാ­സി­ കമ്മീ­ഷന്റെ­ മീ­റ്റിംഗിൽ ഇത്തരം റാ­ക്കറ്റു­കളെ­ നി­രീ­ക്ഷി­ച്ച് അവരെ­ ഇല്ലാ­യ്മ ചെ­യ്യു­ന്നതി­നു­ള്ള സംവി­ധാ­നം ഒരു­ക്കു­വാ­നും, ജി­നി­യു­ടെ­ കു­ടുംബത്തിന് പരമാ­വധി­ നീ­തി­ ലഭ്യമാ­ക്കാ­ൻ ശ്രമി­ക്കു­മെ­ന്നും അറി­യി­ച്ചു­.
സു­ബൈർ‍ കണ്ണൂ­രി­നൊ­പ്പം ബഹ്റൈ­നി­ലെ­ സാ­മൂ­ഹി­ക ജീ­വകാ­രു­ണ്യ പ്രവർ­ത്തകനാ­യ ഷി­ബു­ ചെ­റു­തു­രു­ത്തി­യും ചെ­റു­തു­രു­ത്തി­യി­ലെ­ പ്രധാ­ന സാ­മൂ­ഹി­ക പ്രവർ­ത്തകനാ­യ ഷൈ­ക്ക് അബ്ദുൾ കാ­ദർ, സജീ­വൻ തേ­നാ­നി­ എന്നി­വരു­മു­ണ്ടാ­യി­രു­ന്നു­.

You might also like

Most Viewed