ഇസ്രായേൽ- ഇറാൻ സംഘർഷം അടിയന്തര ചർച്ചകൾക്ക് വഴിയൊരുക്കണമെന്ന് ബഹ്റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര

മനാമ: ഇസ്രായേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്നും അതിനുള്ള അടിയന്തര ചർച്ചകൾക്ക് വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ട് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗസ്സയിലെ അടിയന്തര വെടിനിർത്തൽ, മാനുഷിക സഹായം ലഭ്യമാക്കൽ, ബന്ദികളെ മോചിപ്പിക്കൽ എന്നിവക്കുള്ള ആഹ്വാനങ്ങളും ഇരുവരും പങ്ക് വെച്ചു. കിരീടാവകാശിയുടെ ഔദ്യോഗിക യു.കെ സന്ദർശന വേളയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഉഭയകക്ഷി സഹകരണം വിശാലമാക്കുന്നതിനുള്ള വഴികൾ, പരസ്പര താൽപര്യമുള്ള കാര്യങ്ങൾ, ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവയെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.

കൂടിക്കാഴ്ചക്കിടെ ഇരുവരുടെയും സാന്നിധ്യത്തിൽ രണ്ട് പ്രധാന കരാറുകളിൽ ബഹ്റൈനും-യു.കെയും ഒപ്പുവെച്ചു. നിക്ഷേപ സഹകരണ പങ്കാളിത്ത കരാറിൽ ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും യു.കെ ട്രഷറി ചാൻസലർ റേച്ചൽ റീവ്സും തമ്മിലാണ് കരാറൊപ്പിട്ടത്.

ബഹ്റൈനിലെ സ്വകാര്യ മേഖലയിൽ നിന്ന് രണ്ട് മില്യൺ പൗണ്ട് യു.കെയിൽ കരാറിന്‍റെ ഭാഗമായി നിക്ഷേപിക്കും. കൂടാതെ ബഹ്റൈൻ പ്രതിരോധ മന്ത്രി ലെഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമിയും യു.കെ പ്രതിരോധ സെക്രട്ടറി ആർ.ടി ജോൺ ഹീലിയും പ്രതിരോധ സഹകരണ കരാറിലും ഒപ്പുവെച്ചു.

ബഹ്റൈൻ നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ്, ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ഹുമൈദാൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

article-image

േ്ിേ്ി

You might also like

Most Viewed