സ്നേ­ഹമി­ല്ലാ­ത്ത മൃ­ഗം


ബഹ്റിൻ കേ­രളീ­യ സമാ­ജത്തിൽ ഹരീഷ് മേ­നോ­നൊ­രു­ക്കി­യ മത്താ­യി­യു­ടെ­ മരണം എന്ന നാ­ടകത്തി­ലെ­ മത്താ­യി­ക്കാ­യി­ മന:പാ­ഠമാ­ക്കി­യ ഒരു­ സംഭാ­ഷണ ശകലം ആവർ­ത്തി­ക്കട്ടെ­. “ ഈ ഭൂ­മി­യിൽ സ്നേ­ഹി­ക്കാ­നും വി­ശ്വസി­ക്കാ­നും കൊ­ള്ളാ­ത്ത ഏക ജീ­വി­ മനു­ഷ്യനാ­ “. മനു­ഷ്യകു­ലത്തെ­ അടച്ചു­ അധി­ക്ഷേ­പി­ക്കാൻ ഉദ്ദേ­ശി­ച്ചല്ല ഇങ്ങനെ­ പറയു­ന്നത് എന്ന മു­ൻ‌­കൂർ ജാ­മ്യത്തോ­ടെ­ നമു­ക്കൊ­ന്നു­ ചു­റ്റും നോ­ക്കാം. മനു­ഷ്യ സ്നേ­ഹത്തെ­ അത്ഭു­തപ്പെ­ടു­ത്തു­ന്ന സ്നേ­ഹത്തി­ന്റെ­യും നന്ദി­യു­ടെ­യും ഒക്കെ­ കാ­ഴ്ചകൾ മൃ­ഗ ലോ­കത്തു­ നി­ന്നും നമു­ക്കു­ കാ­ണാൻ കഴി­യും. മൃ­ഗ സ്വഭാ­വം പ്രവചനാ­തീ­തമാണ് എന്നാ­ണ്­ പൊ­തു­വെ­ പറയു­ന്നത്. എന്നാൽ ആ വാ­ദം പൊ­ളി­ച്ചടു­ക്കു­ന്ന എണ്ണമി­ല്ലാ­ത്ത മൃ­ഗ സ്നേ­ഹ ഗാ­ഥകളും നമ്മൾ കേ­ട്ടി­ട്ടു­ണ്ട്.

സ്വന്തം കൂ­ടെ­പ്പി­റപ്പു­കളെ­യോ­ മക്കളെ­യോ­ എന്ന പോ­ലെ­ ആഫ്രി­ക്കൻ വനാ­ന്തരങ്ങളി­ലെ­ സിംഹ രാ­ജാ­ക്കന്മാ­രു­മാ­യി­ ഇടപഴകു­ന്ന കെ­വിൻ റി­ച്ചാ­ർ­ഡ്സണി‍ന്റെ­ കഥ ഇതിൽ ഒന്നാ­ണ്. സിംഹങ്ങളോ­ടു­ മന്ത്രി­ക്കാൻ ശേ­ഷി­യു­ള്ളവൻ (The lion whisperer)  എന്നാ­ണ് കെ­വി­ന്റെ­ വി­ശേ­ഷണം തന്നെ­. കെ­വി­ന്റെ­ ഈ സി­ദ്ധി­ക്ക് പി­ന്നി­ലെ­ രഹസ്യം എന്താ­ണെ­ന്നതി­നു­ വി­ശദീ­കരണം ഒന്നു­മി­ല്ല. അമേ­രി­ക്കയി­ലെ­ കാലി­ഫോ­ർ­ണി­യയിൽ നി­ന്നു­ള്ള റോ­ബർ­ട്ട്‌ ബി­ഗ്സി­ന്റെ­ കഥയാണ്‌ മറ്റൊ­ന്ന്. വനയാ­ത്രകൾ ലഹരി­യാണ് ബി­ഗ്സി­ന്. കാട് രണ്ടാം വീ­ടു­ തന്നെ­യു­മാ­ണ്. അങ്ങനെ­യൊ­രു­ ദി­വസം വനയാ­ത്ര നടത്തു­ന്നതി­നി­ടെ­ ഒരു­ അമേ­രി­ക്കൻ പർ­വ്വത സിംഹം ബി­ഗ്സി­നു­ മേൽ  ചാ­ടി­വീ­ണു­. പെ­ട്ടെ­ന്ന് ഒരു­ കൂ­റ്റൻ തള്ളക്കരടി­ ആ സിംഹത്തെ­ ആക്രമി­ക്കു­കയും തു­രത്തി­യോ­ടി­ക്കു­കയും ചെ­യ്തു­. വർ­ഷങ്ങൾ­ക്കു­ മു­ന്പ് താൻ രക്ഷി­ച്ച കരടി­യാ­യി­രു­ന്നു­ സിംഹം ആക്രമി­ച്ച വേ­ളയിൽ തന്റെ­ തു­ണക്കെ­ത്തി­യത് എന്നാ­ണ് ബി­ഗ്സ് പറയു­ന്നത്.

ഇങ്ങനെ­ സ്നേ­ഹത്തി­ന്റെ­ ഒട്ടേ­റെ­ സന്ദർ­ഭങ്ങൾ മൃ­ഗങ്ങളു­മാ­യി­ ബന്ധപ്പെ­ട്ട് നമു­ക്ക് കണ്ടെ­ത്താം. എങ്കി­ലും ഇതി­ലു­മേ­റെ­ മൃ­ഗീ­യ കഥകൾ ഇതി­നെ­തി­രാ­യും പറയാ­നു­ണ്ടാ­വും. ഈ മൃ­ഗ പാ­തകങ്ങളിൽ ചി­ലതി­ലെ­ങ്കി­ലും മൃ­ഗത്തെ­ വെ­റി­ പി­ടി­പ്പി­ച്ചതും മരണത്തിന് ആത്യന്തി­കമാ­യി­ വഴി­ വെച്ചതും അതാ­തി­ടങ്ങളിൽ തന്നെ­യു­ള്ള മനു­ഷ്യർ തന്നെ­യാ­കു­ന്നതും വി­രളമല്ല. ഡൽ­ഹി­ മൃ­ഗശാ­ലയിൽ മൊ­ബൈൽ ഫോ­ട്ടോ­യെ­ടു­പ്പി­നി­ടെ­ കടു­വയു­ടെ­ കൂ­ട്ടി­ലേ­ക്ക് വീ­ണു­ പോ­യ യു­വാ­വി­ന്റെ­ അന്ത്യം ഇതിന്  ഉത്തമ ഉദാ­ഹരണമാ­ണ്.  ഏറെ­നേ­രം യു­വാ­വി­നെ­ ഉപദ്രവി­ക്കാ­തെ­ നോ­ക്കി­നി­ന്ന കടു­വ അയാ­ളെ­ കടി­ച്ചെ­ടു­ത്ത് കൊ­ണ്ട് മാ­റാൻ കാ­രണം മൊ­ബൈൽ വീ­ഡി­യോ­ എടു­ക്കാ­നും കാ­ഴ്ച കാ­ണാ­നും  കല്ലെ­റി­യാ­നും തടി­ച്ചു­ കൂ­ടി­യവരു­ടെ­ ബഹളമാ­യി­രു­ന്നു­ എന്നാ­ണ്­ വി­ലയി­രു­ത്തൽ. ആ യു­വാ­വി­നെ­ അപാ­യപ്പെ­ടു­ത്താൻ കടു­വ ഉദ്ദേ­ശി­ച്ചി­രു­ന്നി­ല്ല എന്നാ­ണ് വി­ദഗ്ദ്ധർ പറയു­ന്നത്.

സ്വന്തം വീ­ടു­കളി­ലെ­ കു­ട്ടി­ നാ­യ്ക്കളും തത്തമ്മയും ആട്ടിൻ കു­ട്ടി­യും ആടും പശു­വു­മൊ­ക്കെ­ നമ്മളോട് ഇണങ്ങി­ ഇടപെ­ട്ടതി­ന്റെ­ കഥകൾ എത്രവേ­ണമെ­ങ്കി­ലും നമു­ക്കൊ­ക്കെ­ ഓർ­ത്തെ­ടു­ക്കാം. മലയാ­ളി­ക്ക് സ്വന്തമാ­യി­ ഉണ്ടെ­ങ്കി­ലും ഇല്ലെ­ങ്കി­ലും ആനയു­മാ­യി­ ബന്ധപ്പെ­ട്ട കഥകളാണ് അടു­ത്തത്. മി­ത്തു­കളിൽ തൊ­ട്ട് നാ­ടൻ വർ­ത്തമാ­നങ്ങളിൽ വരെ­ ഇത്തരം ആന സ്നേ­ഹത്തി­ന്റെ­ എണ്ണമി­ല്ലാ­ത്തത്ര കഥകളു­ണ്ട്. ഗു­രു­വാ­യൂർ കേ­ശവൻ തൊ­ട്ട് പാ­ന്പാ­ടി­ രാ­ജൻ വരെ­യു­ള്ള ആനത്താ­രങ്ങളെ­ കു­റി­ച്ച് പറയു­ന്പോൾ നമ്മിൽ പലർ­ക്കും ആയി­രം നാ­വാ­ണ്. അങ്ങനെ­യൊ­ക്കെ­ ആണെ­ങ്കി­ലും ആനകളു­ടെ­ പരി­പാ­ലനം എളു­പ്പമല്ല. ചങ്കൂ­റ്റമു­ള്ള ഒരു­ പറ്റം പാ­പ്പാ­ന്മാ­രും ആനയു­ടമകളും ആന വൈ­ദ്യന്മാ­രും എലി­ഫന്റ് സ്ക്വാ­ഡു­മൊ­ക്കെ­ ആത്മാ­ർ­ത്ഥമാ­യി­ അദ്ധ്വാ­നി­ക്കു­ന്നതു­കൊ­ണ്ടാണ് നമു­ക്കൊ­ക്കെ­ ആനപ്രേ­മം തു­ടരാ­നാ­വു­ന്നത്.

മാ­ന്യമാ­യ തൊ­ഴി­ലും ശന്പളവും ഒക്കെ­യു­ണ്ടാ­യി­ട്ടും ആനപ്രേ­മത്തി­ന്റെ­ ചു­മലേ­റി­യാണ് അപൂ­ർ­വ്വം മൃ­ഗരോ­ഗ ചി­കി­ത്സകർ എലി­ഫന്റ് സ്ക്വാ­ഡിൽ അംഗങ്ങളാ­കു­ന്നത്. ആനയു­മാ­യി­ ബന്ധപ്പെ­ട്ട ചി­കി­ത്സയ്ക്കും മയക്കു­ വെ­ടി­ക്കും ഒക്കെ­ നേ­രഭേ­ദമി­ല്ലാ­തെ­ ഇവർ സ്വയം സമർ­പ്പി­ച്ചി­രി­ക്കു­ന്നു­. ഇത്തരത്തിൽ ഒരാ­ളാ­യി­രു­ന്നു­ ഡോ­ക്ടർ ഗോ­പകു­മാർ. കഴി­ഞ്ഞ ദി­വസം ഒരാ­നയെ­ മയക്കു­ വെ­ടി­ വച്ച് തളക്കു­ന്നതി­നി­ടെ­ ഉണ്ടാ­യ ഡോ­ക്ടറു­ടെ­  ദാ­രു­ണാ­ന്ത്യത്തി­നു­ പി­ന്നി­ലും ഡൽ­ഹി­ മൃ­ഗശാ­ലയി­ലെ­തി­നു­ സമാ­നമാ­യ സംഭവങ്ങൾ ഉണ്ടാ­യി­രു­ന്നു­ എന്നാ­ണ്­ റി­പ്പോ­ർ­ട്ട്. ഡോ­ക്ടർ ദൗ­ത്യം നി­ർ­വ്വഹി­ക്കു­ന്നതി­ന്റെ­ മൊ­ബൈൽ വീ­ഡി­യോ­ ചി­ത്രങ്ങൾ പകർ­ത്തു­ന്നവരു­ടെ­ ഫ്ളാഷ് ലൈ­റ്റു­കളും ബഹളവു­മാണ് അദ്ദേ­ഹത്തി­ന്റെ­ മരണത്തി­നു­ വഴി­വെച്ചത് എന്നാണ് വി­ലയി­രു­ത്തൽ. കൃ­ത്യ നി­ർ­വ്വഹണത്തി­നി­ടെ­ ഡോ­ക്ടർ നടത്തി­യ ആവർ­ത്തി­ച്ചു­ള്ള അഭ്യർ­ത്ഥനകൾ പോലും മനു­ഷ്യത്വം കൈ­മോ­ശം വന്ന ജനക്കൂ­ട്ടം ചെ­വി­ക്കൊ­ണ്ടി­ല്ല. മി­കച്ച ആക്ഷൻ വീ­ഡി­യോ­ ഫേസ്ബു­ക്കി­ലും വാ­ട്സ് ആപ്പി­ലും അപ്-ലോഡ് ചെയ്താൽ കി­ട്ടു­ന്ന ലൈ­ക്കു­കളെ­യും കമന്റു­കളെ­യും കു­റി­ച്ചു­ള്ള ചി­ന്തക്കി­ടെ­ അവരി­ലെ­ മനു­ഷ്യത്വം മരവി­ച്ചു­ നി­ന്നു­. ഇത്തരം സാ­ഹചര്യങ്ങളിൽ തു­ടക്കത്തിൽ പറഞ്ഞ വാ­ചകം ഏറെ­ പ്രസക്തമാ­കു­ന്നു­.  “ഭൂ­മി­യിൽ സ്നേ­ഹി­ക്കാ­നും വി­ശ്വസി­ക്കാ­നും കൊ­ള്ളാ­ത്ത ഏക ജീ­വി­ മനു­ഷ്യനാ­ണ്.

വി.ആർ. സത്യദേവ്

 

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed