പഴു­തി­ല്ലാ­ത്ത പ്രതി­രോ­ധം


വി.ആർ. സത്യദേവ്

ഒരു­ പക്ഷെ­ നമ്മൾ ഇപ്പോൾ നമ്മു­ടെ­ നാ­ടി­ന്റെ­ ഹൃ­ദയ ഭൂ­മി­കളിൽ എവി­ടെ­യെ­ങ്കി­ലും നടന്ന കൊ­ടും ഭീ­കരാ­ക്രമണത്തി­ന്റെ­ ആഘാ­തത്തിൽ ആയി­രു­ന്നേ­നെ­.  വാർത്താ ചാ­നലു­കളിൽ ഇപ്പോൾ ആ ആക്രമണത്തി­ലെ­ മരണ സംഖ്യ ഉയരു­ന്നതി­ന്റെ­ ഫ്ളാഷ് ന്യൂ­സു­കൾ മി­ന്നി­ മറഞ്ഞു­കൊ­ണ്ടി­രു­ന്നേ­നെ­. സമാ­നമാ­യ മുൻ ദു­രന്തങ്ങളേ­ക്കു­റി­ച്ചും രേ­ഖാ­ചി­ത്രങ്ങളും സാ­ദ്ധ്യതകളും ഒക്കെ­വി­ശദമാ­യി­ വി­വരി­ക്കു­ന്ന റി­പ്പോ­ർ­ട്ടു­കൾ കൊ­ണ്ട് പത്രങ്ങൾ തങ്ങളു­ടെ­ പേ­ജു­കളും വാ­യനക്കാ­രന്റെ­ മനസും നി­റച്ചേ­നെ­. ചാ­നലു­കളിൽ പ്രതി­രോ­ധ വി­ദഗ്ദ്ധരും മാ­ധ്യമപ്പു­ലി­കളും രഹസ്യാ­ന്വേ­ഷണ വീ­ഴ്ച്ചയെ­ക്കു­റി­ച്ചും നരേ­ന്ദ്ര മോ­ഡി­യു­ടെ­യും രാ­ജ്നാഥ് സിംഗി­ന്റെ­യും അരുണ്‍ ജെ­യ്റ്റ്ലി­യു­ടെ­യും ഒക്കെ­ പി­ടി­പ്പു­ കേ­ടു­കളെ­ കു­റി­ച്ചു­ള്ള വി­ശദമാ­യ ഡി­ബേ­റ്റു­കൾ നടത്തി­യേ­നെ­. പ്രതി­പക്ഷ സിംഹങ്ങൾ തങ്ങളു­ടെ­ എല്ലാ­ നടപടി­ ദോ­ഷങ്ങളും മറന്ന് തൊ­ള്ള തു­റന്നേ­നേ­.

നമു­ക്ക് ആശ്വാ­സത്തി­ന്റെ­ നെ­ടു­വീ­ർ­പ്പി­ടാം. അങ്ങനെ­യൊ­ന്നു­മല്ല സംഭവി­ച്ചത്. സംഘർ­ഷഭരി­തമാ­യ പാ­കി­സ്ഥാ­ന്റെ­ തെ­ക്ക് കി­ഴക്കൻ തു­റമു­ഖ നഗരമാ­യ കറാ­ച്ചി­യിൽ നി­ന്നും കടൽ­മാ­ർ­ഗ്ഗം ഇന്ത്യൻ തീ­രനഗരങ്ങൾ ലക്ഷ്യമാ­ക്കി­ ആക്രമണത്തി­ന്റെ­ കു­ന്തമു­ന നീ­ണ്ടതും ഇരു­ളി­ന്റെ­ മറപറ്റി­ അവർ മുംബൈ­ നഗരത്തിൽ കടന്നു­ കയറി­യി­ട്ടും അറി­യാ­തെ­ പോ­യതും അറി­ഞ്ഞ വി­വരങ്ങൾ­ക്ക് വേ­ണ്ട പരി­ഗണന നൽ­കാ­തെ­ പോ­യതി­ന്റെ­യും ഒക്കെ­ ദു­രന്ത ഫലമാ­യി­രു­ന്നു­ 2008 നവംബർ 26 നു­ണ്ടാ­യ മുംബൈ­ ദു­രന്തം. ആക്രമണങ്ങളിൽ നി­ന്നും നമ്മൾ അതി­വേ­ഗം കരകയറും എന്ന് പലതവണ തെ­ളി­യി­ച്ചി­ട്ടു­ണ്ട്. വി­ലപ്പെ­ട്ട ജീ­വനു­കൾ ബലി­കൊ­ടു­ത്ത ശേ­ഷം അതിൽ നി­ന്നും കരകയറു­ന്നതി­നേ­ക്കാൾ പ്രധാ­നമാണ് ശത്രു­വി­ന്റെ­ കരു­നീ­ക്കങ്ങൾ മു­ൻ­കൂ­ട്ടി­യറി­ഞ്ഞു­ മു­ളയി­ലേ­ നു­ള്ളു­ക എന്നത്. അമേ­രി­ക്കയും ഇസ്രാ­യേ­ലു­മൊ­ക്കെ­ അനു­വർ­ത്തി­ക്കു­ന്ന നയമാ­ണത്. ശത്രു­വി­ന്റെ­ പാ­ളയത്തിൽ നമ്മു­ടെ­യൊ­രു­ ചാ­രക്കണ്ണു­ണ്ടാ­യാ­ലേ­ അത് സാ­ധ്യമാ­കൂ­. അത് എളു­പ്പമല്ല. പ്രത്യേ­കി­ച്ച് നേ­തൃ­ തലത്തിൽ തന്നെ­ സ്വന്തം നാ­ടി­നെ­ വി­ലപറഞ്ഞു­ വി­ൽ­ക്കാൻ മടി­യി­ല്ലാ­ത്ത നാ­യകന്മാ­ർ­ക്കു­ പഞ്ഞമി­ല്ലാ­ത്ത നമ്മു­ടെ­ രാ­ജ്യത്ത്. രാ­ജ്യത്തി­ന്റെ­ ശത്രു­വാ­യ ദാ­വൂദ് ഇബ്രാ­ഹി­മി­നെ­ ഇല്ലാ­താ­ക്കാൻ നി­റതോ­ക്കി­ന്റെ­ കാ­ഞ്ചി­യിൽ വി­രലമർ­ത്താൻ തു­ടങ്ങി­യ ധീ­രനാ­യ പോ­രാ­ളി­യെ­ ഫോ­ണി­ലൂ­ടെ­ വി­ലക്കി­യത് നമ്മു­ടെ­ ഭരണ സംവി­ധാ­നത്തി­ലെ­ ഒരു­ ഉന്നതൻ തന്നെ­യാ­ണെ­ന്ന വർ­ത്തമാ­നം പു­റത്തു­ വന്നി­ട്ട് അധി­ക കാ­ലമാ­യി­ല്ല.

ഇത്തവണ അങ്ങനെ­യൊ­ന്നു­മു­ണ്ടാ­യി­ല്ല. സ്വന്തം അക്കൗ­ണ്ടിൽ വീ­ഴു­ന്ന പണത്തേ­ക്കാൾ പ്രധാ­നം രാ­ജ്യ താ­ൽ­പ്പര്യങ്ങൾ­ക്കാ­ണെ­ന്നു­ വി­ശ്വസി­ച്ചു­ പ്രവർ­ത്തി­ക്കു­ന്ന നമ്മു­ടെ­ ഭരണ നേ­തൃ­ത്വത്തെ­ ഇക്കാ­ര്യത്തിൽ എത്ര പ്രശംസി­ച്ചാ­ലും മതി­യാ­വി­ല്ല. മുംബൈ­ ഭീ­കരാ­ക്രമണത്തി­നു­ സമാ­നമാ­യ ശൈ­ലി­യിൽ കറാ­ച്ചി­യിൽ നി­ന്ന് പു­റപ്പെ­ട്ട ബോ­ട്ടി­നെ­ക്കു­റി­ച്ചു­ള്ള വി­വരങ്ങൾ കൃ­ത്യമാ­യി­ അറി­യു­ന്നതി­ലും അതി­നെ­ കടലിൽ വച്ചു­ തന്നെ­ കണ്ടെ­ത്തി­ തടയു­ന്നതി­ലും പ്രതി­രോ­ധ സംവി­ധാ­നങ്ങൾ കാ­ട്ടി­യ മി­കവു­ തന്നെ­യാണ് ഒരു­ ദു­രന്തം ഒഴി­വാ­ക്കി­യത്. പക്ഷെ­ നമു­ക്ക് ആശ്വസി­ക്കാ­നും സമാ­ധാ­നത്തോ­ടെ­ കയ്യും കെ­ട്ടി­യി­രി­ക്കാ­നും സമയമാ­യി­ട്ടി­ല്ല. പാ­കി­സ്ഥാ­ന്റെ­ പക്ഷത്തു­ നി­ന്നും ഏതു­ സമയത്തും ഇത്തരത്തിൽ ഇന്ത്യയെ­ ദു­ർ­ബ്ബലപ്പെ­ടു­ത്താൻ ഉദ്ദേ­ശി­ച്ചു­ള്ള ആക്രമണങ്ങൾ ഇനി­യും ഉണ്ടാ­യേ­ക്കാം.

ഈ റി­പ്പബ്ലിക് ദി­നത്തിൽ രാ­ജ്യത്തി­ന്റെ­ അതി­ഥി­യാ­യി­ അമേ­രി­ക്കൻ പ്രസി­ഡണ്ട് ബറാക് ഒബാ­മ വരും മു­ന്പ് ഇന്ത്യയിൽ ഭീ­കരാ­ക്രമണം നടത്താ­നാണ് അവരു­ടെ­ ശ്രമം. ഇതി­നാ­യി­ കശ്മീർ അതി­ർ­ത്തി­യിൽ പതി­മൂ­ന്നി­ടത്ത് പാക് തീ­വ്രവാ­ദി­കൾ നു­ഴഞ്ഞു­ കയറാൻ തക്കം പാ­ർ­ത്തി­രി­ക്കു­ന്നതാ­യാണ് രഹസ്യാ­ന്വേ­ഷണ റി­പ്പോ­ർ­ട്ട്. അവർ­ക്ക് നു­ഴഞ്ഞു­ കയറ്റത്തിന്  അനു­കൂ­ല സാ­ഹചര്യം ഒരു­ക്കു­ന്നതി­നാ­യാണ് അതി­ർ­ത്തി­യിൽ പലയി­ടത്തും പാക് സേ­ന പ്രകോ­പനമി­ല്ലാ­തെ­ വെ­ടി­വയ്പ്പ് നടത്തു­ന്നത്. ജനാ­ധി­പത്യത്തെ­ പാ­ർ­ശ്വവൽ­ക്കരി­ച്ച്  സൈ­നി­ക മേ­ധാ­വി­ത്വം തീ­വ്രവാ­ദത്തെ­ പോ­റ്റി­ വളർ­ത്തി­യതി­ന്റെ­ ദു­രന്ത ഫലം എത്രയനു­ഭവി­ച്ചി­ട്ടും പാ­കി­സ്ഥാൻ അതിൽ നി­ന്നും പാ­ഠം പഠി­ക്കു­ന്നി­ല്ല. തെ­മ്മാ­ടി­ രാ­ഷ്ട്രങ്ങൾ­ക്കൊ­ക്കെ­ സ്വന്തം ചെ­യ്തി­കൾ നാ­ശം മാ­ത്രമാണ് സമ്മാ­നി­ച്ചി­ട്ടു­ള്ളത്. ഈ സത്യം പാ­കി­സ്ഥാൻ തി­രി­ച്ചറി­യു­ന്നി­ല്ല. അതീ­വ ഫലഭൂ­യി­ഷ്ടവും സാംസ്കാ­രി­കമാ­യി­ അതി­സന്പന്നവു­മാ­യ ഒരു­ മണ്ണാണ് നേ­തൃ­ത്വത്തി­ന്റെ­ ലഷ്യ ബോ­ധമി­ല്ലാ­യ്മ ഒന്നു­ കൊ­ണ്ട് മാ­ത്രം തീ­വ്രവാ­ദത്തി­ന്റെ­ കളി­ത്തൊ­ട്ടി­ലാ­യി­ മാ­റി­യി­രി­ക്കു­ന്നത്.

ഇതി­നൊ­പ്പം നി­ന്ദ്യമാണ് ഇന്ത്യൻ അതി­ർ­ത്തി­ക്കു­ള്ളിലെ ഒരു­ പറ്റം വാ­ർ­ത്താ­ മാ­ധ്യമങ്ങളു­ടെ­ ഇരട്ടത്താ­പ്പും പാക് പ്രണയവും. ഇതര മാ­ധ്യമങ്ങളെ­ല്ലാം പാ­കി­സ്ഥാ­ന്റെ­ ഭീ­കരാ­ക്രമണ ശ്രമം ഇന്ത്യ തടഞ്ഞെ­ന്നു റി­പ്പോ­ർ­ട്ടു­ ചെ­യ്തപ്പോൾ ഗു­ജറാ­ത്ത് തീ­രത്ത് പാക് മത്സ്യബന്ധന ബോ­ട്ട് പൊ­ട്ടി­ത്തെ­റി­ച്ചെ­ന്ന് ഒരു ഇന്ത്യൻ പത്രം വാ­ർ­ത്തയെ­ നി­സാ­ര വൽ­ക്കരി­ച്ച് പാക് പക്ഷപാ­തി­ത്വം വെ­ളി­വാ­ക്കി­.മറ്റൊ­രു­ ദേ­ശീ­യ പത്രത്തി­ലെ­ കോ­ളമി­സ്റ്റാ­വട്ടെ­ തീ­ര സംരക്ഷണ സേ­ന തടഞ്ഞത് ഏതോ­ പാ­വം കള്ളക്കടത്തു­ ബോ­ട്ടു­ മാ­ത്രമാ­യി­രി­ക്കാ­മെ­ന്ന്­ വി­ദഗ്ദ്ധമാ­യി­ വി­ലയി­രു­ത്തി­. സേ­ന വളഞ്ഞപ്പോൾ എങ്ങനെ­, എന്തിന് കള്ളക്കടത്തു­കാർ  ഉഗ്രസ്ഫോ­ടനം നടത്തി­ സ്വയം എരി­ഞ്ഞടങ്ങി­ എന്ന കാ­ര്യത്തെ­ക്കു­റി­ച്ച് ഈ വി­ദഗ്ദ്ധൻ ഒന്നും മി­ണ്ടി­യി­ട്ടേ­യി­ല്ല. അതി­ർ­ത്തി­ക്കപ്പു­റത്തു­ള്ള ശത്രു­ക്കളെ­ക്കാൾ നമ്മൾ സൂ­ക്ഷി­ക്കേ­ണ്ടത് രാ­ജ്യ വി­രു­ദ്ധരാ­യ ഇത്തരം സഹോ­ദരങ്ങളെ­ത്തന്നെ­യാ­ണ്.

You might also like

  • Straight Forward

Most Viewed