ജാ­തി­ക്കാ­ലത്തെ­ ദൈ­വദശകപ്പെ­രു­മ


വി.ആർ. സത്യദേവ്

മതം എന്നാൽ അഭി­പ്രാ­യം എന്നർ­ത്ഥം. അഭി­പ്രാ­യങ്ങൾ നമ്മിൽ പലർ­ക്കും പലതാ­ണ്. ബഹു­ജനം പലവി­ധം എന്ന് പ്രമാ­ണം. അങ്ങനെ­യു­ള്ള സമൂ­ഹത്തിൽ ഒരേ­ അഭി­പ്രാ­യമു­ള്ളവർ ഒന്നി­ച്ചു­ ചേ­രു­ന്നത് സ്വാ­ഭാ­വി­കം. അവരു­ടെ­ താ­ൽ­പ്പര്യങ്ങളി­ലെ­ സമാ­നത പ്രവൃ­ത്തി­കളി­ലെ­ സമാ­നതക്ക് വഴി­ വെയ്ക്കു­ന്നു­. അത് ആചാ­രങ്ങളു­ടെ­ പി­റവി­ക്കും കാ­രണമാ­കു­ന്നു­. സ്വാ­ഭാ­വി­കമാ­യി­ ഗോ­ത്രങ്ങളും ജാ­തി­കളും പി­റവി­ കൊ­ള്ളു­ന്നു­. ആധു­നി­ക സമൂ­ഹങ്ങളി­ലെ­ രാ­ഷ്ട്രീ­യ കക്ഷി­കളു­ടെ­ കാ­ര്യവും ഇങ്ങനെ­യൊ­ക്കെ­ തന്നെ­യാ­ണ്. ചി­ന്തകളി­ലെ­യും താ­ൽ­പ്പര്യങ്ങളി­ലെ­യും പ്രവർ­ത്തന ശൈ­ലി­യി­ലെ­യും സമാ­നതകൾ തന്നെ­യാണ് മതങ്ങളെ­ന്നും കക്ഷി­കളെ­ന്നു­മൊ­ക്കെ­ നമ്മൾ പേ­രി­ട്ടു­ വി­ളി­ക്കു­ന്ന കൂ­ട്ടാ­യ്മകളി­ലെ­ അംഗങ്ങളെ­ ഒന്നി­ച്ചു­ ചേ­ർ­ക്കു­ന്നത്. കു­റെ­ കഴി­യു­ന്പോൾ ഈ സംഘങ്ങളി­ലെ­ അംഗങ്ങൾ­ക്ക് തങ്ങളു­ടെ­ രീ­തി­കളോ­ടു­ള്ള ആഭി­മു­ഖ്യം വർദ്­ധി­ക്കു­ന്നു­. ഒടു­വിൽ തങ്ങൾ മാ­ത്രമാണ് ശരി­യെ­ന്ന ചി­ന്തയും വി­ശ്വാ­സവും അവരിൽ രൂ­ഢമൂ­ലമാ­കു­ന്നു­.

അസഹി­ഷ്ണ­തയു­ടേതാണ് അടു­ത്ത ഘട്ടം. അന്യ മതങ്ങളും രാ­ഷ്ട്രീ­യ സംഘടനകളും ശരി­യല്ലെ­ന്ന നി­ലപാ­ടി­ലാണ് ഇത്തരക്കാർ ആദ്യം എത്തി­ച്ചേ­രു­ക. ഇതര മതങ്ങളും സംഘടനകളും പാ­ടി­ല്ല എന്ന തീ­രു­മാ­നമാണ് അടു­ത്തത്. സ്വയം വളർ­ന്നു­ പന്തലി­ച്ചാൽ പോ­ര ഇതര മതങ്ങളും കൂ­ട്ടാ­യ്മകളും സംഘടനകളും ഭൂ­മു­ഖത്ത് നി­ന്ന് തന്നെ­ ഇല്ലാ­താ­വണം എന്നു­മു­ള്ള തീ­രു­മാ­നത്തി­ന്റെ­യും അതി­ന്റെ­ ഭാ­ഗമാ­യ ഉന്മൂ­ലനത്തി­ന്റെ­യും തലമാണ് ഇതി­ന്റെ­ തു­ടർ­ച്ച. അതോ­ടെ­ പൊ­തു­ നന്മകൾ­ക്കാ­യി­ രൂ­പം കൊ­ണ്ട മതങ്ങളും രാ­ഷ്ട്രീ­യ കക്ഷി­കളു­മൊ­ക്കെ­ മനു­ഷ്യകു­ലത്തെ­ത്തന്നെ­ വി­ഭജി­ക്കു­കയും നശി­പ്പി­ക്കു­കയും ചെ­യ്യു­ന്ന ഛി­ദ്രശക്തി­കളാ­കു­ന്നു­.

ഈ കൂ­ട്ടാ­യ്മകൾ വളർ‍ന്നു­ വലു­പ്പമേ­റു­ന്നതോ­ടെ­ അവയിൽ ജാ­തി­കളെ­ന്നും ഗ്രൂ­പ്പു­കളെ­ന്നും ഒക്കെ­ പേ­രു­ള്ള അവാ­ന്തര വി­ഭാ­ഗങ്ങളും രൂ­പം കൊ­ള്ളു­ന്നു­. കാ­ലക്രമത്തിൽ ആശയപരവും അതി­ലേ­റെ­ ആമാ­ശയപരവു­മാ­യ കാ­രണങ്ങൾ മൂ­ലം ഈ അവാ­ന്തര വി­ഭാ­ഗങ്ങൾ തമ്മിൽ തന്നെ­ തല്ലു­ കൂ­ടു­കയും പോ­ർ­വി­ളി­ക്കു­കയും കു­ത്തി­ച്ചാ­വു­കയും ഒക്കെ­ ചെ­യ്യു­ന്ന നി­ല സംജാ­തമാ­കു­ന്നു­. വർ­ത്തമാ­നകാ­ല സാ­മൂ­ഹി­ക ജീ­വി­തത്തിൽ നമ്മൾ എത്രയോ­ തവണ അഭി­മു­ഖീ­കരി­ക്കേ­ണ്ട ഒരു­ സാ­ഹചര്യമാണ് ഇത്. കണ്ണു തു­റന്നൊ­ന്നു­ ചു­റ്റും നോ­ക്കി­യാൽ കാ­ണു­ന്നത് ഒരു­ യു­ദ്ധഭൂ­മി­യെ­  അനു­സ്മരി­പ്പി­ക്കു­ന്ന കാ­ഴ്ചകളാ­ണ്. ജാ­തി­ക്കോ­മരങ്ങൾ ഉറഞ്ഞു­ തു­ള്ളു­കയാ­ണ്. അതി­ന്റെ­ ദു­രന്തം പേ­റി­ മരവി­ച്ചു­ നി­ൽ­ക്കു­കയാണ് വലി­യൊ­രു­ വി­ഭാ­ഗം.

സങ്കു­ചി­തത്വത്തി­ന്റെ­ മതി­ൽ­ക്കെ­ട്ടു­കൾ തകർ­ത്തെ­റി­ഞ്ഞ് ഇതര മതങ്ങളും സമൂ­ഹങ്ങളു­മാ­യി­ സാ­ഹോ­ദര്യവും സഹവർ­ത്തി­ത്വവും പു­ലർ­ത്താൻ ഓരോ­ മതങ്ങൾ­ക്കും കഴി­യു­ന്പോ­ഴേ­ ഈ പ്രശ്നം പരി­ഹരി­ക്കപ്പെ­ടൂ­. ഇതി­നു­ള്ള ശ്രമങ്ങളാണ് ഉണ്ടാ­വേ­ണ്ടത്. അത്തരത്തി­ലു­ള്ള ശ്രമങ്ങൾ നമ്മു­ടെ­ സ്വന്തം ഭൂ­മി­ മലയാ­ളത്തിൽ നി­ന്നു­ തന്നെ­ ഉണ്ടാ­വു­ന്നു­ എന്നത് പ്രതീ­ക്ഷ പകരു­ന്നു­.
ഇവി­ടെ­യാണ്‌ ഇന്നു­ ശതാ­ബ്ദി­ ആഘോ­ഷി­ക്കു­ന്ന ദൈ­വദശകം പ്രസക്തമാ­കു­ന്നത്. മലയാ­ളക്കരയു­ടെ­ നവ സാംസ്കാ­രി­ക നവോ­ത്ഥാ­നത്തി­ന്റെ­ നാ­ഴി­കക്കല്ലാണ് ശ്രീ­നാ­രാ­യണ ഗു­രു­ദേ­വൻ. മതവും വി­ശ്വാ­സവു­മൊ­ക്കെ­ യാ­ഥാ­ർ­ത്ഥ്യങ്ങളാണ് എന്ന നി­ലപാ­ടിൽ നി­ന്നു­ മാ­റാ­തെ­ തന്നെ­ സാ­മൂ­ഹി­കമാ­യ അനാ­ചാ­രങ്ങൾ­ക്കും അസമത്വങ്ങൾ­ക്കു­മെ­തി­രെ­ കലാ­പക്കൊ­ടി­യു­യർ­ത്താ­നും അതിൽ വലി­യ അളവ് വി­ജയി­ക്കാ­നും ഗു­രു­ദേ­വന് കഴി­ഞ്ഞു­. ഞാൻ എന്ന സങ്കു­ചി­തത്വി­നും അപ്പു­റത്തേ­യ്ക്ക്  സമൂ­ഹത്തി­ന്റെ­ ചി­ന്തയെ­ വളർ­ത്തി­യാൽ മാ­ത്രമേ­ ലക്ഷ്യ പ്രാ­പ്തി­യു­ണ്ടാ­വൂ­ എന്ന് തി­രി­ച്ചറി­ഞ്ഞ മഹാ­ത്മാ­വാ­യി­രു­ന്നു­ അദ്ദേ­ഹം.

‘ദൈ­വമേ­ കാ­ത്തു­കൊ­ൾ­കങ്ങ്
കൈ­വി­ടാ­തി­ങ്ങു­ ഞങ്ങളെ­
നാ­വി­കൻ നീ­ ഭവാ­ബ്ധി­ക്കോ­
രാ­വി­വൻ തോ­ണി­ നി­ൻ­പദം’

ഗു­രു­ദേ­വൻ നൂ­റു­ വർ­ഷങ്ങൾ­ക്ക്  മു­ന്പെ­ഴു­തി­യ ദൈ­വ ദശകത്തി­ന്റെ­ തു­ടക്കമാണ് ഇത്. ശി­വഗി­രി­യി­ലെ­ കു­ട്ടി­കൾ ആവശ്യപ്പെ­ട്ടതനു­സരി­ച്ച് എഴു­തി­യ പ്രാ­ർ­ത്ഥനാ­ ഗീ­തമാ­യി­രു­ന്നു­ അത്. ഞാൻ എന്നതി­നപ്പു­റം ഞങ്ങൾ എന്നും നമ്മൾ എന്നു­മൊ­ക്കെ­യു­ള്ള ബോ­ധം കു­രു­ന്നു­ മനസ്സു­കളിൽ തന്നെ­ ഉറപ്പി­ക്കു­ന്നതാണ് ദൈ­വദശകത്തി­ലെ­ ഓരോ­ വരി­കളും. ശി­വഗി­രി­യിൽ നി­ന്നും ആ മഹനീ­യ പ്രാ­ർ­ത്ഥന വി­ശ്വമാ­കമാ­നം പകർ­ന്നു­ നൽ­കപ്പെ­ടു­കയാ­യി­രു­ന്നു­. ഇഹലോ­ക ജീ­വി­ത നി­സ്സാ­രതകൾ വ്യക്തമാ­ണെ­ങ്കി­ലും ഭൗ­തി­ക ജീ­വി­ത യാ­ഥാ­ർ­ത്ഥ്യങ്ങളേ­ക്കു­റി­ച്ച് കൃ­ത്യമാ­യ ബോ­ധ്യം വരു­ത്തു­ന്നവയാണ് ഇതി­ലെ­ വരി­കൾ. ഭൗ­തി­കജീ­വി­ത സാ­ഗരം തരണം ചെ­യ്യാൻ ദൈ­വാ­ധീ­നം ഉണ്ടാ­വണം എന്നും അതി­നു­ മഹാ­ദേ­വൻ അഥവാ­ ജഗദീ­ശ്വരൻ കനി­യണം എന്നും ദൈ­വദശകം നമ്മളെ­ ബോ­ദ്ധ്യപ്പെ­ടു­ത്തു­ക കൂ­ടി­ ചെ­യ്യു­ന്നു­. സാ­ധാ­രണക്കാ­രനു­ പോ­ലും മനസ്സി­ലാ­കു­ന്ന ലളി­തമാ­യ ഘടനയി­ലു­ള്ള ദൈ­വദശകം ദൈ­വവും പ്രാ­ർ­ത്ഥകനും തമ്മി­ലു­ള്ള അകലം കു­റക്കു­കയും ചെ­യ്യു­ന്നു­.
 ദൈ­വദശകത്തി­ന്റെ­ നൂ­റാം വാ­ർ­ഷി­കാ­ഘോ­ഷം ഗു­രു­ദേ­വ സ്വപ്നങ്ങളു­ടെ­ ആഗോ­ള വ്യാ­പനത്തി­നും വഴി­ വെയ്ക്കു­കയാ­ണ്. ആഘോ­ഷങ്ങളു­ടെ­ ഭാ­ഗമാ­യി­ ശി­വഗി­രി­യിൽ നി­ന്നു­ള്ള 65 അംഗ പ്രതി­നി­ധി­ സംഘം പോപ്‌ ഫ്രാ­ൻ­സി­സി­നെ­ ശി­വഗി­രി­യി­ലേ­ക്ക് ക്ഷണി­ക്കാൻ റോ­മി­ലേ­ക്ക് പോ­കു­ന്നു­ണ്ട്. ആശയങ്ങളു­ടെ­ അതി­രു­കൾ­ക്കപ്പു­റത്തേ­യ്ക്കു­ള്ള  മാ­നവി­കതയു­ടെ­ വളർ­ച്ചയിൽ ഒരു­ നൂ­റ്റാ­ണ്ടു­ മു­ന്പ് രചി­ക്കപ്പെ­ട്ട ദൈ­വ ദശകത്തിന് ഇനി­യു­മേ­റെ­ സംഭാ­വനകൾ ചെ­യ്യാ­നാ­വും എന്നു­റപ്പ്.

You might also like

  • Straight Forward

Most Viewed