വാജ്പേയിയും വാപസിക്കാരും


വി.ആർ.സത്യദേവ്

“ഒരാ­ൾ­ക്ക്­ പ്രസംഗി­ക്കാൻ വാ­ചാ­ലത മതി­. എന്നാൽ നി­ശബ്ദനാ­യി­രി­ക്കാൻ വാ­ഗ്സാ­മർ­ത്ഥ്യത്തി­നൊ­പ്പം വി­വേ­ചനവും കൂ­ടി­യേ­ തീ­രൂ”­. ഭാ­രത രത്നം അടൽ ബി­ഹാ­രി­ വാ­ജ്പേ­യി­ 1958ൽ ലോ­ക്സഭയി­ലെ­ തന്റെ­ കന്നി­ പ്രസംഗത്തിൽ അന്നത്തെ­ പ്രധാ­നമന്ത്രി­ പണ്ധി­റ്റ്‌ ജവഹർ­ലാൽ നെഹ്റു­വി­നോട് പറഞ്ഞ വാ­ക്കു­കളാ­യി­രു­ന്നു­ ഇത്. ഇന്ത്യയു­ടെ­ വി­ദേ­ശ നയം സംബന്ധി­ച്ച വാ­ജ്പേ­യി­യു­ടെ­ വാ­ക്കു­കളും നി­ലപാ­ടും നെഹ്റു­വി­ന്റെ­ പ്രശംസ പി­ടി­ച്ചു­പറ്റി­. മറു­പടി­ പ്രസംഗത്തിൽ ഇന്ത്യയു­ടെ­ ഭാ­വി­ പ്രധാ­നമന്ത്രി­ എന്നാണ് വാ­ജ്പേ­യി­യെ­  നെഹ്റു വി­ശേ­ഷി­പ്പി­ച്ചത്. നെഹ്റു­വി­ന്റെ­ സ്വന്തം രാ­ഷ്ട്രീ­യ കക്ഷി­യു­ടെ­ പി­ന്മു­റക്കാ­രെ­ പരാ­ജയപ്പെ­ടു­ത്തി­യി­ട്ടാ­യി­രു­ന്നു­ എങ്കി­ലും പണ്ധി­റ്റ്‌ജി­യു­ടെ­ വാ­ക്കു­കൾ സത്യമാ­ക്കി­ക്കൊ­ണ്ട് പ്രധാ­നമന്ത്രി­ പദവി­യി­ലി­രു­ന്ന് ഭാ­രതത്തെ­ വളർ­ച്ചയു­ടേ­യും വി­കാ­സത്തി­ന്റേയും പു­തി­യ ഉയരങ്ങളി­ലേ­ക്ക് ആനയി­ക്കാൻ വാ­ജ്പേ­യി­ക്ക് കഴി­ഞ്ഞു­.

ഇന്ത്യ കണ്ട എക്കാ­ലത്തെ­യും മി­കച്ച വി­ദേ­ശകാ­ര്യ മന്ത്രി­മാ­രിൽ ഒരാ­ളാ­യാണ് വാ­ജ്പേ­യി­ വി­ലയി­രു­ത്തപ്പെ­ടു­ന്നത്. ഇന്ത്യയിൽ ഇന്ന് ജീ­വി­ച്ചി­രി­ക്കു­ന്നവരിൽ ഏറ്റവും ദീ­ർ­ഘ കാ­ലം പാ­ർ­ലമെ­ന്റംഗമാ­യി­രു­ന്ന വ്യക്തി­യാണ് വാ­ജ്പേ­യി­. ആണവ ശക്തി­യെ­ന്ന നി­ലയിൽ ഇന്ത്യയെ­ പു­തി­യ തലങ്ങളി­ലെ­ത്തി­ച്ചതും കാ­ർ­ഗി­ലിൽ പാ­കി­സ്ഥാ­നെ­തി­രെ­ യു­ദ്ധം ജയി­ച്ചതു­മൊ­ക്കെ­ വാ­ജ്പേ­യി­യു­ടെ­ കാ­ലത്താ­ണ്. രാ­ജ്യത്തിന് നേ­ട്ടങ്ങൾ ഒട്ടേ­റെ­ സമ്മാ­നി­ച്ചപ്പോ­ഴും തന്റെ­ വി­ശ്വാ­സങ്ങളോ­ടും ആശയങ്ങളോ­ടും അദ്ദേ­ഹം മമത പു­ലർ­ത്തി­. എന്നാൽ ഭരണാ­ധി­കാ­രി­ എന്ന നി­ലയിൽ എല്ലാ­  മത വി­ഭാ­ഗങ്ങളോ­ടും ഒരേ­ രീ­തി­യിൽ പെ­രു­മാ­റാ­നും എല്ലാ­വരു­ടെ­യും പ്രധാ­നമന്ത്രി­യാ­യി­രി­ക്കാ­നും അദ്ദേ­ഹത്തി­നു­ കഴി­ഞ്ഞു­. അതൊ­ക്കെ­ കൊ­ണ്ടാണ് വാ­ജ്പേ­യി­ക്ക് ഭാ­രത രത്നം സമ്മാ­നി­ക്കു­ന്പോൾ പൊ­തു­ സമൂ­ഹം അതി­നെ­ സർ­വ്വാ­ത്മനാ­ അംഗീ­കരി­ക്കു­ന്നത്.

ഭാ­രതീ­യ ജനതാ­ പാ­ർ­ട്ടി­യു­ടെ­ ഹി­ന്ദു­ത്വ നി­ലപാ­ടു­കൾ  രഹസ്യമല്ല. ഭാ­രതത്തി­ലെ­ ബഹു­ ഭൂ­രി­പക്ഷവും ജനങ്ങൾ ഹി­ന്ദു­ത്വനി­ലപാ­ടു­കളോട് മു­ഖം തി­രി­ച്ചു­ നി­ന്ന കാ­ലത്ത് അതേ­ നി­ലപാ­ടു­കൾ സ്വന്തം കു­തി­പ്പിന് ഊർ­ജ്ജമാ­ക്കി­യ രാ­ഷ്ട്രീ­യക്കാ­രനാണ് വാ­ജ്പേ­യി­. പക്ഷെ­ ഇന്ത്യൻ ബഹു­സ്വരതയു­ടെ­ യാ­ഥാ­ർ­ത്ഥ്യങ്ങളും സാ­ദ്ധ്യതകളും ഉൾ­ക്കൊ­ള്ളാ­നും അതി­നനു­സരി­ച്ചു­ പ്രവർ­ത്തി­ക്കാ­നും എന്നും അദ്ദേ­ഹത്തി­നു­ കഴി­ഞ്ഞു­. മതേ­തര കക്ഷി­കളിൽ ചി­ലതി­ന്റെ­ നാ­യകസ്ഥാ­നത്തു­ള്ളവർ കാ­ട്ടി­യതി­നേ­ക്കാൾ മതേ­തരത്വം കാ­ട്ടാൻ വാ­ജ്പേ­യി­ എന്നും ശ്രദ്ധി­ച്ചി­രു­ന്നു­. ഇതാണ് അദ്ദേ­ഹത്തി­ന്റെ­ മി­കവ്.


ഇതി­നു­ കടക വി­രു­ദ്ധമാ­യി­ അധി­കാ­രസ്ഥാ­നത്തെ­ത്തി­ക്കഴി­ഞ്ഞാൽ ഒറ്റ രാ­ത്രി­കൊ­ണ്ട് വ്യവസ്ഥി­തി­യെ­ മാ­റ്റി­മറി­ക്കാൻ ശ്രമി­ക്കു­ന്ന നേ­താ­ക്കന്മാ­രു­ണ്ട്. മറ്റു­ ചി­ലർ മാ­റ്റങ്ങൾ വാ­ഗ്ദാ­നം ചെ­യ്ത് അധി­കാ­രത്തി­ലെ­ത്തു­ന്നവരാ­ണ്. പക്ഷെ­ അവരിൽ പ്രയോ­ഗ മതി­കൾ അധി­കാ­രം കി­ട്ടി­ക്കഴി­ഞ്ഞാൽ പൊ­തു­ സമൂ­ഹത്തി­നു­ ഹി­തകരമാ­യ മാ­റ്റങ്ങൾ­ക്ക് മാ­ത്രമാ­വും പ്രാ­മു­ഖ്യം നൽ­കു­ക. വി­കസനോ­ന്മു­ഖമാ­കും അത്തരക്കാ­രു­ടെ­ പ്രവർ­ത്തനം. എന്നാൽ ഇത്തരക്കാ­ർ­ക്കും  വഴി­മു­ടക്കി­കൾ ഉണ്ടാ­കാ­നു­ള്ള സാ­ധ്യത വളരെ­ വലു­താ­ണ്‌. തങ്ങൾ വി­ശ്വസി­ക്കു­ന്ന  രാ­ഷ്ട്രീ­യ പ്രസ്ഥാ­നം അധി­കാ­രത്തി­ലെ­ത്തി­യാൽ പി­ന്നെ­ എന്തു­മാ­വാം എന്ന് ചി­ന്തി­ക്കു­ന്ന ഒരു­ വി­ഭാ­ഗമു­ണ്ട്. ഏറ്റവും അടി­സ്ഥാ­ന വി­ഭാ­ങ്ങളിൽ പെ­ടു­ന്ന പ്രവർ­ത്തകരി­ലാണ് ഇത്തരക്കാർ അധി­കവും ഉണ്ടാ­വു­ക. എന്നാൽ ഇവർ അത്ര അപകടകാ­രി­കളല്ല. മേ­ൽ­ഘടകങ്ങളി­ലെ­ നേ­താ­ക്കൾ­ക്ക് ഇവരെ­ നി­യന്ത്രി­ക്കാൻ കഴി­യും. എന്നാൽ മേ­ൽ­ഘടകങ്ങളി­ലെ­ നേ­താ­ക്കൾ ഇത്തരം നി­യന്ത്രണമി­ല്ലാ­യ്മക്കു­ വഴി­പ്പെ­ട്ടാൽ ഭരണത്തി­ന്റെ­ തലപ്പത്തു­ള്ളയാ­ൾ­ക്ക് കാ­ര്യങ്ങൾ ഏറെ­ ബു­ദ്ധി­മു­ട്ടാ­വും. ഈ ബു­ദ്ധി­മു­ട്ടാണ് പ്രധാ­നമന്ത്രി­ നരേ­ന്ദ്ര മോ­ഡി­ ഇപ്പോൾ അനു­ഭവി­ക്കു­ന്നത്. തലപ്പത്തു­ള്ളയാ­ൾ­ക്ക് ഭരണപരമാ­യ സ്വാ­തന്ത്യം നഷ്ടമാ­യാൽ തങ്ങളനു­ഭവി­ക്കു­ന്ന സ്വാ­തന്ത്ര്യത്തിന്  അല്പാ­യു­സാ­യി­രി­ക്കു­മെ­ന്ന് തി­രി­ച്ചറി­യാ­ത്തവരാണ് പ്രവർ­ത്തകരും നേ­താ­ക്കളും ഒക്കെ­യടങ്ങു­ന്ന മേ­ൽ­പ്പറഞ്ഞ ഉൽ­സാ­ഹകമ്മറ്റി­.
ഇത്തരക്കാ­രു­ടെ­ ലക്ഷ്യ ബോ­ധമി­ല്ലാ­ത്ത ചെ­യ്തി­കളിൽ ഒന്നാം നന്പരാണ് നമ്മു­ടെ­ സംസ്ഥാ­നത്തടക്കം ഇപ്പോൾ നടമാ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഘർ വാ­പസി­. രാ­ജ്യം വോ­ട്ടു­ ചെ­യ്തത് മാ­റ്റങ്ങൾ­ക്ക് വേ­ണ്ടി­യാ­ണ്. അടി­സ്ഥാ­ന സൗ­കര്യ വി­കസനം, അഴി­മതി­ വി­രു­ദ്ധത, ശാ­സ്ത്ര സാ­ങ്കേ­തി­ക വളർ­ച്ച, ആത്യന്തി­കമാ­യ സാ­ന്പത്തി­ക വളർ­ച്ച എന്നി­ങ്ങനെ­യു­ള്ള കാ­ര്യങ്ങളാണ് പൊ­തു­ സമൂ­ഹം മാ­റ്റം എന്നതു­കൊ­ണ്ട് ഉദ്ദേ­ശി­ച്ചത്. എന്നാൽ വർ­ത്തമാ­ന കാ­ല ഇന്ത്യൻ പരി­തോ­വസ്ഥകളെ­ എതെ­ങ്കി­ലു­മൊ­ക്കെ­ രീ­തി­യിൽ മാ­റ്റി­മറി­ക്കാൻ  കഴി­യു­ന്നത ഒരു­ പ്രക്രി­യയല്ല നമു­ക്ക് മു­ന്നിൽ അരങ്ങേ­റു­ന്ന പു­ന: മതപരി­വർ­ത്തന മാ­മാ­ങ്കം.

ഇത് നമ്മു­ടെ­ രാ­ജ്യത്തി­ന്റെ­ മതേ­തര മു­ഖം ഇല്ലാ­താ­ക്കും. ചൈ­നയടക്കമു­ള്ള രാ­ജ്യങ്ങൾ വി­കസന പന്ഥാ­വിൽ വൻ കു­തി­പ്പ് നടത്തു­ന്പോൾ  അതു­ മറന്നു­ വി­ശ്വാ­സത്തി­ന്റെ­ പേ­രി­ലു­ള്ള പേ­ക്കൂ­ത്തു­കൾ­ക്ക്‌ പി­ന്നാ­ലേ­ പാ­യു­കയാണ് നമ്മൾ. ഫലത്തിൽ നമ്മു­ടെ­ വി­കസന സാ­ധ്യതകളു­ടെ­ കടയ്ക്കൽ തന്നെ­യാണ് നമ്മൾ കത്തി­ വെയ്ക്കു­ന്നത്. പണ്ടേ­ക്കു­ പണ്ടേ­ തങ്ങളു­ടെ­ നേ­താ­വാ­യ എ.ബി­ വാ­ജ്പേ­യി­ പറഞ്ഞ വാ­ചകങ്ങൾ പോ­ലും ഘർ വാ­പസി­ക്കാർ മറന്നു­ പോ­കു­ന്നു­. ബഹളങ്ങൾ­ക്കപ്പു­റം നി­ശബ്ദതയു­ടെ­ തലത്തി­ലേ­ക്കു­യർ­ന്നു­ പ്രവർ­ത്തി­ക്കാൻ പക്ഷെ­ അവർ­ക്കു­ കഴി­യു­ന്നി­ല്ല. അതി­നു­ വാ­ജ്‌പേ­യി­ പറഞ്ഞതു­ പോ­ലെ­ വാ­ചാ­ലതക്കൊ­പ്പം വി­വേ­കവും വി­വേ­ചനവും കൂ­ടി­യേ­ തീ­രൂ­...

You might also like

  • Straight Forward

Most Viewed