സൗ­ദി­യിൽ പൊ­തു­മാ­പ്പ് അവസാ­നി­ച്ചു ­: നി­യമലംഘകരെ­ സഹാ­യി­ക്കു­ന്നവർ‍­ക്ക് കടു­ത്ത ശി­ക്ഷ


സൗദി അറേബ്യ : സൗദി അറേബ്യയിൽ പൊതുമാപ്പ് കാലവധി ഇന്നലെ അവസാനിച്ചു. മൂന്നു മാസം നീണ്ടുനിന്ന പൊതുമാപ്പ് കാലാവധിയിൽ നിയമ ലംഘകരായി രാജ്യത്തു കഴിയുന്ന വിദേശികൾക്ക് പൊതുമാപ്പിൽ രാജ്യം വിടാൻ അവസരം നൽകിയിരുന്നു. പൊതുമാപ്പ് അവസാനിച്ച പശ്ചാത്തലത്തിൽ ഇന്ന് മുതൽ രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന ശക്തമാക്കുമെന്ന് പാസ്പോർട്ട് വകുപ്പ് അറിയിച്ചു. 

താമസ, തൊഴിൽ നിയമ ലംഘകർക്കാണ് രാജ്യം വിടാൻ 90 ദിവസം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇവർക്ക് പിഴയും തടവും ശിക്ഷയില്ല ാതെ രാജ്യം വിടാനാണ് അനുമതി നൽകിയിരുന്നത്. പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തിൽ നാളെ മുതൽ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും കർശന പരിശോധന നടത്തുമെന്ന് പാസ്പോർട്ട് വകുപ്പ് അറിയിച്ചു. 

പൊതുമാപ്പിൽ ഫൈനൽ എക്സിറ്റ് നേടിയ വിദേശികൾ ഉടൻ രാജ്യം വിടണമെന്ന് ആഭ്യന്തര വകുപ്പും അറിയിച്ചു. രാജ്യം വിടാതെ കഴിയുന്നവരുടെ ഫൈനൽ എക്സിറ്റ് വിസ റദ്ദാക്കും. ഇവർ പിഴ അടക്കുകയും തടവും ശിക്ഷ അനുഭവിക്കുകയും വേണം. ഇത്തരക്കാർക്ക് വീണ്ടും പുതിയ വിസയിൽ സൗദിയിൽ തൊഴിൽ കണ്ടെത്താന് അനുവദിക്കില്ല. ഇവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തി രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്നും അധികൃതർ പറഞ്ഞു.

നിയമ ലംഘകരെ സഹായിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളുടെ വിവരങ്ങൾ പൊതു സുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി 4,75,000 അനധികൃത താമസക്കാരാണ് ഫൈനൽ എക്സിറ്റ് നേടിയത്. ഇവർ മുഴുവൻ രാജ്യം വിടാത്ത സാഹചര്യത്തിലാണ് പാസ്പോർട്ട് വകുപ്പിന്റെ മുന്നറിയിപ്പ്.

You might also like

  • Straight Forward

Most Viewed