ഇന്ത്യയുടെ ചന്ദ്രയാന്‍−3 ന് സര്‍ക്കാരിന്റെ അനുമതി; ഗഗന്‍യാന്‍ ദൗത്യത്തിന് നാല് പേരെ തിരഞ്ഞെടുത്തു: കെ.ശിവന്‍


ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിൽ മൂന്നാമത്തേതായ ചന്ദ്രയാൻ− 3 ന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തുതായും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഐഎസ്ആർഒ ചെയർമാൻ.

2022 ഓടെയാകും ഗഗൻയാൻ ദൗത്യം നടത്തുക. ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ലക്ഷ്യം. ഗഗൻയാന്റെ പല സിസ്റ്റങ്ങളും പരീക്ഷിക്കേണ്ടതുണ്ട്. ക്രൂ പരിശീലനമാണ് ഈ വർഷത്തെ പ്രധാന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ−3 പദ്ധതി അടുത്ത വർഷം വിക്ഷേപിച്ചേക്കുമെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞത്. ചന്ദ്രയാൻ−2 പദ്ധതി വൻ വിജയമായിരുന്നുവെന്നും അതേ സമയം വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തൂത്തുകുടിയിൽ 2300 ഏക്കർ സ്ഥലം ഏറ്റെടുത്തതായും കെ.ശിവൻ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed