ഫീസ് വര്‍ദ്ധനയ്‌ക്കെതിരേ ജെ.എന്‍.യു വിദ്യാര്‍ത്ഥിസമരം 17 ാം ദിവസത്തിലേക്ക് ; ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കും


ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയ്‌ക്കെതിരേ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിസമരം 17 ാം ദിവസത്തിലേക്ക്. ഇന്ന് മുതല്‍ ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യും. ജെഎന്‍യു അദ്ധ്യാപക അസോസിയേഷനും വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇന്നലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒമ്പതു മണിക്കൂര്‍ നീണ്ട ഉപരോധത്തില്‍ കേന്ദ്രമന്ത്രി രമേഷ് പൊഖറിയാല്‍ കുടുങ്ങിയിരുന്നു. വൈസ് ചാന്‍ലറെ പുറത്താക്കണമെന്നാണ് കുട്ടികളുടെ ആവശ്യം. ഹോസ്റ്റല്‍ഫീസ് കുത്തനെ കൂട്ടുന്നത്, ഹോസ്റ്റലില്‍ നിയന്ത്രണം കൊണ്ടുവരല്‍, ക്യാമ്പസിലെ ഡ്രസ്‌കോഡ് എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിന് കാരണമായിരിക്കുന്നത്. 2500 രൂപയായിരുന്ന ഹോസ്റ്റല്‍ ഫീസ് ഏഴായിരത്തിലേറെയായി വര്‍ദ്ധിപ്പിച്ചതാണു പ്രതിഷേധത്തിനിടയാക്കിയത്. ഫീസ് വര്‍ധനയ്ക്കു പുറമേ ഹോസ്റ്റല്‍ നിയമപരിഷ്‌കരണം, വസ്ത്രധാരണ നിയന്ത്രണം എന്നിവയ്‌ക്കെതിരേയാണു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

യൂണിയനുമായി ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുകയും നടപ്പിലാക്കാന്‍ ശ്രമിക്കുകയുമാണെന്നാണ് ആരോപണം. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പോലും വൈസ് ചാന്‍സലര്‍ തയ്യാറാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഒരാഴ്ചയായി നടന്നുവന്ന വിദ്യാര്‍ഥിസമരം ഇന്നലെ അക്രമാസക്തമായി. എ.ഐ.സി.ടി.ഇ. ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദദാനച്ചടങ്ങിനുശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി. തുടര്‍ന്നു നടന്ന സെമിനാറിലും പങ്കെടുത്ത കേന്ദ്രമന്ത്രിക്ക്, വിദ്യാര്‍ഥികള്‍ ഇരച്ചെത്തിയതോടെ പുറത്തുകടക്കാനായില്ല. പ്രതിഷേധക്കാരെ നേരിടാന്‍ പോലീസിനു പുറമേ കേന്ദ്രസേനയേയും നിയോഗിക്കേണ്ടിവന്നു. തുടര്‍ന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചും വലിച്ചിഴച്ചു നീക്കിയുമാണ് മന്ത്രിയെ പുറത്തേക്ക് കൊണ്ടു പോയത്. മന്ത്രി ആറുമണിക്കൂര്‍ കാമ്പസില്‍ കുടുങ്ങി. രാവിലെ 11-നു മുമ്പ് കാമ്പസിലെത്തിയ കേന്ദ്രമന്ത്രിക്ക് െവെകിട്ട് അഞ്ചിനാണു പുറത്തുകടക്കാനായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed