കോ­ൺ­ഗ്രസി­ന്‍റേത് വി­കസനത്തെ­ കളി­യാ­ക്കു­ന്ന പ്രചരണം : അരുൺ ജെ­യ്റ്റ്ലി­


ശ്രീനഗർ : ഗുജറാത്തിൽ വികസനത്തെ കളിയാക്കുന്ന അസാധാരണ പ്രചരണമാണ് കോൺഗ്രസ് നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. വികസനം മറന്ന് മതസ്പർധയാണ് കോൺഗ്രസ് വളർത്തുന്നത്. ജി.എസ്.ടിയെ കളിയാക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെയും മന്ത്രി വിമർശിച്ചു. രാഹുലിന് ജി.എസ്.ടിയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം പരിഹാസം ചൊരിയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഗുജറാത്തിലെ കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് നരേന്ദ്ര മോഡി എന്ന വ്യക്തിയെ മാത്രമാണ് ലക്ഷ്യം വച്ചിരുന്നത്. അതിന് അവർ അധികാരത്തിന്‍റെ എല്ലാ വശവും ഉപയോഗിച്ചിരുന്നു. സി.ബി.ഐയെ പോലും അവർ ദുരുപയോഗം ചെയ്തു. എന്നാൽ ഇത്തവണ വിചിത്രമായ നീക്കവുമായാണ് കോൺഗ്രസ് രംഗത്തു വന്നിരിക്കുന്നത്. ഗുജറാത്തിലെ വികസനങ്ങളെ കളിയാക്കുകയാണ് കോൺ‍ഗ്രസ് ഇപ്പോൾ ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പിൽ ജനങ്ങൾ അവർക്ക് മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.

വികസനത്തിന്‍റെ ചർച്ച മാറ്റി ജാതി രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. അത്തരം വിഷവിത്ത് പാകാൻ വേണ്ടിയാണ് ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി തുടങ്ങിയവരെ കോൺഗ്രസ് ഇപ്പോൾ കൂട്ടുപിടിക്കുന്നത്. ജാതിയുടെ പേരിൽ ഗുജറാത്തിനെ വിഭജിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തിവരുന്നതെന്നും ഇത് അപകടകരമാണെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. 

You might also like

  • Straight Forward

Most Viewed