പത്ത് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം; മലയാളി കന്യാസ്ത്രീകള്‍ക്കെതിരെയുള്ള എഫ്ഐആർ പുറത്ത്


ഷീബ വിജയൻ

റായ്പൂർ I ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ വകുപ്പുകള്‍. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

അതേസമയം സംഭവത്തില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. കേസിലെ രേഖകളെല്ലാം ലഭിച്ച ശേഷം രണ്ട് ദിവസത്തിനകം ജാമ്യാപേക്ഷ നല്‍കാനാണ് സഭാ നേതൃത്വത്തിന്‍റെ ആലോചന.

article-image

AWDSWAEAWQWQWA

You might also like

  • Lulu Exchange
  • Straight Forward

Most Viewed