ജെ­സ്‌ന കേ­സിൽ സർ­ക്കാ­രിന് കോ­ടതി­യു­ടെ­ വി­മർ­ശനം


കൊ­ച്ചി ­: ജെ­സ്നയു­ടെ­ തി­രോ­ധാ­നവു­മാ­യി­ ബന്ധപ്പെ­ട്ട കേ­സിൽ സംസ്ഥാ­ന സർ­ക്കാ­രിന് ഹൈ­ക്കോ­ടതി­യു­ടെ­ വി­മർ­ശനം. അവി­ടെ­യും ഇവി­ടെ­യും അന്വേ­ഷി­ച്ചിട്ട് കാ­ര്യമി­ല്ല. കാ­ട്ടി­ലും കടലി­ലും അന്വേ­ഷി­ച്ച് നടന്നാൽ പോ­ര, അന്വേ­ഷണം കൃ­ത്യമാ­യ സൂ­ചനകളി­ലേ­യ്ക്കാണ് നീ­ങ്ങേ­ണ്ടതെ­ന്നാ­യി­രു­ന്നു­ ഹൈ­ക്കോ­ടതി­യു­ടെ­ വി­മർ­ശനം. ജസ്നയു­ടെ­ കേസ് സി­.ബി­.ഐക്ക് വി­ടണമെ­ന്ന സഹോ­ദരൻ ജെ­യ്സി­ന്‍റെ­ ഹർ­ജി­ പരി­ഗണി­ക്കു­ന്പോ­ഴാണ് കോ­ടതി­യു­ടെ­ വി­മർ­ശനം. 

അതേ­സമയം ജെ­സ്നയെ­ ആരും വീ­ട്ടിൽ നി­ന്ന് തട്ടി­കൊ­ണ്ട് പോ­യതല്ലെ­ന്ന് സർ­ക്കാർ കോ­ടതി­യെ­ അറി­യി­ച്ചു­. ജെ­സ്നയ്ക്കാ­യു­ള്ള അന്വേ­ഷണത്തിൽ കൃ­ത്യമാ­യ സൂ­ചനകൾ ലഭി­ച്ചി­ട്ടു­ണ്ടോ­യെ­ന്ന കോ­ടതി­യു­ടെ­ ചോ­ദ്യത്തിന് അന്വേ­ഷണം തു­ടരു­കയാ­ണെ­ന്നാ­യി­രു­ന്നു­ സർ­ക്കാർ അഭി­ഭാ­ഷകന്‍റെ­ മറു­പടി­. അന്വേ­ഷണം സി­.ബി­.ഐയെ­ ഏൽ­പ്പി­ക്കു­ന്നത് സംബന്ധി­ച്ച് നി­ലപാട് അറി­യി­ക്കാൻ സംസ്ഥാ­ന സർ­ക്കാ­രി­നും സി­.ബി­.ഐക്കും കോ­ടതി­ നോ­ട്ടീസ് അയക്കും.

അതേ­സമയം ജെ­സ്നയു­ടെ­ ഫോൺ വി­ശദാംശങ്ങൾ പോ­ലീസ് വീ­ണ്ടെ­ടു­ത്തു­. ഫോ­ണി­ലെ­ സന്ദേ­ശങ്ങളും കോൾ വി­വരങ്ങളു­മാണ് വീ­ണ്ടെ­ടു­ത്തത്. നി­ർണ്ണായക വി­വരങ്ങൾ ലഭി­ച്ചെ­ന്നാണ് സൂ­ചന. ജെ­സ്നയു­ടെ­ പി­താവ് ജയിംസ് മു­ണ്ടക്കയം ഏന്തയാ­റിൽ നി­ർമ്­മി­ക്കു­ന്ന കെ­ട്ടി­ടവും പരി­സരവും പോ­ലീസ് വീ­ണ്ടും പരി­ശോ­ധി­ക്കും. കെ­ട്ടി­ടം കു­ഴി­ച്ച് പരി­ശോ­ധി­ക്കി­ല്ല പകരം ഡി­റ്റക്ടർ ഉപയോ­ഗി­ച്ച്­ പരി­ശോ­ധി­ക്കു­മെ­ന്നാ­ണ്­ വി­വരം. ഒരാ­ഴ്ച മു­ൻ­പ് അന്വേ­ഷണ സംഘം ഇവി­ടെ­യെ­ത്തി­ പരി­ശോ­ധന നടത്തി­യി­രു­ന്നു­. മാ­ർ‍­ച്ച് 22-നാണ് രണ്ടാം വർ‍­ഷ ബി­രു­ദ വി­ദ്യാ­ർ­ത്‍ഥി­യാ­യ, വെ­ച്ചൂ­ച്ചി­റ കൊ­ല്ലമു­ള കു­ന്നത്തു­വീ­ട്ടിൽ ജെ­യിംസി­ന്റെ­ മകൾ ജെ­സ്‌നയെ­ കാ­ണാ­താ­യത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed