ഈണങ്ങളാൽ മത മൈ­ത്രി­ ഒരു­ക്കി­ ഫാ­ദർ സേ­വേ­റി­യോസ് തോ­മസ് ബഹ്റൈ­നിൽ


മനാ­മ : ജാ­തി­യു­ടെ­യും മതത്തി­ന്റെ­യും രാ­ഷ്ട്രത്തി­ന്റെ­യു­മെ­ല്ലാം അതി­ർ­വരന്പു­കൾ­ക്കപ്പു­റത്താണ് സംഗീ­തത്തി­ന്റെ­ സ്ഥാ­നമെ­ന്ന് തെ­ളി­യി­ക്കു­കയാണ് പത്തനംതി­ട്ട മല്ലപ്പള്ളി­ മോർ ഗ്രി­ഗോ­റി­യോസ് ദയറാ­യി­ലെ­ സു­പ്പീ­രി­യറാ­യ ഫാ­ദർ സെ­വേ­റി­യോസ് തോ­മസ്. ബഹ്‌റൈ­നി­ലെ­ മലയാ­ളി­കളു­ടെ­ കൂ­ട്ടാ­യ്മയാ­യ ഡി­ഫറന്റ് തി­ങ്കേ­ഴ്‌സ് ജീ­വകാ­രു­ണ്യ പ്രവർ­ത്തനത്തി­ന്റെ­ ഭാ­ഗമാ­യി­ നാ­ളെ­ അൽ രാ­ജ സ്‌കൂ­ളിൽ സംഘടി­പ്പി­ക്കു­ന്ന ‘സ്നേ­ഹ നി­ലാ­വി­ൽ­’ സംഗീ­തപരി­പാ­ടി­ അവതരി­പ്പി­ക്കാൻ ബഹ്റൈ­നി­ലെ­ത്തി­യ ഫാ­ദർ 4 പി­.എം ന്യൂ­സിന് അനു­വദി­ച്ച പ്രത്യേ­ക അഭി­മു­ഖത്തിൽ അദ്ദേ­ഹത്തി­ന്റെ­ സംഗീ­ത വി­ശേ­ഷങ്ങൾ പങ്കു­വെ­ച്ചു­. ‍

സംഗീ­തം പഠി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും പാ­ട്ടു­കൾ പലതും ഹി­റ്റ് ആയതും ആളു­കൾ തി­രി­ച്ചറി­ഞ്ഞതും റി­യാ­ലി­റ്റി­ ഷോ­കളിൽ വന്നതോ­ടു­കൂ­ടി­യാ­ണെ­ന്ന് ഫാ­ദർ പറഞ്ഞു­. അതിൽ തന്നെ­ മാ­പ്പി­ളപ്പാ­ട്ടു­കളോ­ടാണ് കൂ­ടു­തൽ താ­ൽ­പ്പര്യം. ഒരു­ ക്രി­സ്തീ­യ പു­രോ­ഹി­തൻ മാ­പ്പി­ളപ്പാ­ട്ട് പാ­ടു­ന്നു­ എന്നു­ള്ളത് കൊ­ണ്ടു­തന്നെ­ അത് ചാ­നലി­ലും വളരെ­ പെ­ട്ടെ­ന്ന് പ്രശസ്തമാ­വു­കയാ­യി­രു­ന്നു­. സംഗീ­തത്തിന് മതമി­ല്ല. അതു­കൊ­ണ്ട്­ ഇഷ്ടമു­ള്ള ഈണങ്ങളിൽ, ഇഷ്ടമു­ള്ള രാ­ഗങ്ങളിൽ എന്തും പാ­ടാ­നു­ള്ള സ്വാ­തന്ത്ര്യം ഉണ്ട്. എങ്കി­ലും സു­റി­യാ­നി­ക്കാ­രു­ടെ­ ആരാ­ധനാ­ സംഗീ­തത്തിൽ സംഗീ­തം ഒരു­ പഠന ശാ­ഖയാ­ണ്. ഒരു­ പാ­ട്ട് പല ചടങ്ങു­കളു­ടെ­ ഭാ­ഗമാ­യി­ എട്ട്­ വി­ധത്തിൽ പാ­ടാം. അതി­ന്­ ഒരു­ അടി­ത്തറയു­ണ്ട്. ശാ­സ്ത്രീ­യ വശമു­ണ്ട്. എങ്കി­ലും ഈ ഈണങ്ങളെല്ലാം മാ­പ്പി­ളപ്പാ­ട്ടു­കളി­ലെ­ വി­വി­ധ ശാ­ഖകളു­ടെ­ വളരെ­യധി­കം സാ­മ്യമു­ള്ളതാ­ണ്. വി­രു­ത്തം, ഒപ്പന ചാ­യൽ, ഒപ്പന മു­റു­ക്കം തു­ടങ്ങി­യവയു­ടെ­യെ­ല്ലാം സാ­മ്യമാ­യ രാ­ഗങ്ങളും വൃ­ത്തങ്ങളി­ലു­ള്ളതും സു­റി­യാ­നി­ക്കാ­രു­ടെ­ മാ­ർ­ഗ്ഗം കളി­യി­ലും കാ­ണാം. അതു­കൊ­ണ്ടു­ തന്നെ­ മാ­പ്പി­ളപ്പാ­ട്ട് പാ­ടു­ന്നതിന് കൂ­ടു­തൽ എളു­പ്പമാ­യി­.

കൊൽ­ക്കത്തയി­ലെ­ സെ­റാ­ന്പൂർ സർ­വ്വകലാ­ശാ­ലയിൽ നി­ന്ന് സംഗീ­തത്തിൽ ബി­രു­ദമെ­ടു­ത്തത് സംഗീ­തം ഒരു­ അഭി­നി­വേ­ശം ആയതു­കൊ­ണ്ട് മാ­ത്രമാ­ണെ­ങ്കി­ലും ഇപ്പോൾ ഇത്തരത്തിൽ ഒരു­ തലത്തി­ലേ­യ്ക്കെ­ത്തു­മെ­ന്ന്­ കരു­തി­യി­ല്ലെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ഇന്നി­പ്പോൾ റി­യാ­ലി­റ്റി­ ഷോ­യി­ലെ­ താ­രം എന്ന നി­ലയിൽ ലോ­കത്ത് എല്ലാ­ രാ­ജ്യങ്ങളി­ലും േസ്റ്റജ് ഷോ­കൾ ചെ­യ്യാ­നു­ള്ള അവസരം കൈ­വന്നി­രി­ക്കു­കയാ­ണ്. കൂ­ടാ­തെ­ അടു­ത്ത്­ തന്നെ­ മലയാ­ളത്തി­ലെ­ പ്രമു­ഖ ചാ­നലിൽ ഒപ്പന റി­യാ­ലി­റ്റി­ ഷോ­യിൽ മാ­പ്പി­ളപ്പാ­ട്ടി­ലെ­ വി­ദഗ്ദ്ധർ­ക്കൊ­പ്പം വി­ധി­കർ­ത്താ­വാ­യി­ ഇരി­ക്കാ­നു­ള്ള നി­യോ­ഗവും ഉണ്ടാ­യി­.

സംഗീ­തത്തി­ന്റെ­ അഭി­രു­ചി­ പാ­രന്പര്യമാ­യി­ ലഭി­ച്ചതാ­ണ്. പി­താവ് ഗാ­നമേ­ളകളിൽ തബലി­സ്റ്റാ­യി­രു­ന്നു­. സഹോ­ദരൻ ഗി­റ്റാർ വാ­യി­ക്കും, കസി­ൻ­സൊ­ക്കെ­ പാ­ടും എല്ലാ­വരും ഒത്ത്­ ചേ­രു­ന്പോൾ വീട് ചെ­റി­യ ഒരു­ സംഗീ­ത ട്രൂ­പ്പാ­യി­ മാ­റി­യി­രു­ന്നു­വെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

സമൂ­ഹ മാ­ധ്യമങ്ങളിൽ പണ്ട്തൊ­ട്ടേ­ സജീ­വമാ­യി­രു­ന്നു­. ഇപ്പോൾ സമൂ­ഹ മാ­ധ്യമങ്ങൾ വഴി­ ഒത്തി­രി­ പേർ തന്റെ­ സംഗീ­ത സപര്യയ്ക്ക് പി­ന്തു­ണയു­മാ­യി­ എത്തു­ന്നു­ന്നു­­ണ്ട്. വേ­ദി­കളിൽ നി­ന്ന് വേ­ദി­കളി­ലേ­യ്ക്ക് പോ­കാ­നും സംഗീ­ത പരി­പാ­ടി­കൾ അവതരി­പ്പി­ക്കാ­നും ഏറ്റവും കൂ­ടു­തൽ പി­ന്തു­ണ ലഭി­ച്ചത് ബി­ഷപ്പിൽ നി­ന്നാ­ണ്. ഡോ­. ഗീ­വർ­ഗീസ് മാർ കു­റി­ലോസ് തി­രു­മേ­നി­യു­ടെ­ മത നി­രപേ­ക്ഷ സ്വഭാ­വം കൂ­ടി­യാണ് അതിന് കാ­രണവും. ചാ­നലിൽ പെ­ർ­ഫോം ചെ­യ്ത ഫോ­ട്ടോ­ അയച്ചു­ കൊ­ടു­ത്തപ്പോൾ ബി­ഷപ്പ് തന്റെ­ ഫെ­യ്‌സ്ബു­ക്ക് പേ­ജിൽ അത് പോ­സ്റ്റ് ചെ­യ്‌തത്‌ തനി­ക്കു­ള്ള അംഗീ­കാ­രമാ­യി­ കണക്കാ­
ക്കു­ന്നു­.

ബഹ്‌റൈ­നിൽ ജീ­വകാ­രു­ണ്യ പ്രവർ­ത്തനത്തിന് വേ­ണ്ടി­ ഡി­ഫറന്റ് തി­ങ്കേ­ഴ്‌സ് നടത്തു­ന്ന പരി­പാ­ടി­ക്ക് എത്താൻ സാ­ധി­ച്ചതിൽ അതി­യാ­യ സന്തോ­ഷമു­ണ്ടെ­ന്നും എല്ലാ­വരും പരി­പാ­ടി­യിൽ എത്തി­ച്ചേ­രണമെ­ന്നും ഫാ­ദർ അഭ്യർ­ത്ഥി­ച്ചു­. ബു­ദ്ധി­മാ­ന്ദ്യം സംഭവി­ച്ചവർ­ക്ക് വേ­ണ്ടി­ നി­യാ­ർ­ക്ക് നടത്തു­ന്ന ശ്രമങ്ങൾ­ക്ക് പി­ന്തു­ണയും ധന സമാ­ഹരണത്തി­നും വേ­ണ്ടി­യാണ് ഡി­ഫറന്റ് തി­ങ്കേ­ഴ്‌സ് സ്റ്റാർ ക്രി­യേ­ഷൻ­സി­ന്റെ­ സഹകരണത്തോ­ടെ­ ഈ പരി­പാ­ടി­ സംഘടി­പ്പി­ച്ചി­രി­ക്കു­ന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed