ദാ­സ്യവേ­ല വി­വാ­ദം : എ.ഡി­.ജി­.പി­ സു­ധേഷ് കു­മാ­റി­നെ­ മാ­റ്റി­


തി­രു­വനന്തപു­രം : പോ­ലീ­സി­ലെ­ ദാ­സ്യവേ­ല വി­വാ­ദത്തിൽ എ.ഡി­.ജി­.പി­ സു­ധേഷ് കു­മാ­റി­നെ­തി­രെ­ കർ‍­ശ്ശന നടപടി­. പോ­ലീസ് ഡ്രൈ­വറെ­ മകൾ‍ മർ‍­ദ്ദി­ച്ച സംഭവത്തെ­തു­ടർ‍­ന്ന് വി­വാ­ദത്തി­ലാ­യ സു­ധേഷ് കു­മാ­റി­നെ­ ആംഡ് ബറ്റാ­ലി­യൻ മേ­ധാ­വി­ സ്ഥാ­നത്തു­നി­ന്ന് മാ­റ്റി­. 

സ്ഥലം മാ­റ്റി­യ സു­ധേഷ് കു­മാ­റിന് പകരം നി­യമനം നൽ‍­കി­യി­ട്ടി­ല്ല. സു­ധേഷ് കു­മാ­റി­ന്‍റെ­ ഒഴി­വിൽ‍ എ.ഡി.­ജി.­പി­ ആനന്ദകൃ­ഷ്ണന് ബറ്റാ­ലി­യന്‍റെ­ ചു­മതല നൽ‍­കി­യി­ട്ടു­ണ്ട്. ബാ­റ്റാ­ലി­യൻ മേ­ധാ­വി­ സ്ഥാ­നത്ത് നി­ന്ന് നീ­ക്കപ്പെ­ട്ട സു­ധേഷ് കു­മാ­റി­നെ­ പോ­ലീസ് സേ­നയ്ക്ക് പു­റത്ത് നി­യമി­ക്കാ­നാണ് സർ­ക്കാർ ആലോ­ചി­ക്കു­ന്നതെ­ന്നാണ് സൂ­ചന. ഏതെ­ങ്കി­ലും പൊ­തു­മേ­ഖല സ്ഥാ­പനത്തി­ന്റെ­ തലപ്പത്തോ­ അല്ലെ­ങ്കിൽ ഏതെ­ങ്കി­ലും സർ­ക്കാർ വകു­പ്പി­ലോ­ ഡെ­പ്യൂ­ട്ടേ­ഷനിൽ അദ്ദേ­ഹത്തെ­ നി­യമി­ക്കു­മെ­ന്ന് വി­വരം. 

എ.ഡി­.ജി.­പി­യും അദ്ദേ­ഹത്തി­ന്റെ­ കു­ടുംബവും ക്യാന്പ് ഫോ­ളോ­വേ­ഴ്സി­നോട് അങ്ങേ­യറ്റം മോ­ശമാ­യാണ് പെ­രു­മാ­റു­ന്നതെ­ന്ന് നേ­രത്തെ­ തന്നെ­ ആരോ­പണം ഉണ്ടാ­യി­രു­ന്നു­. ഇതി­നി­ടയി­ലാണ് എ.ഡി­.ജി­.പി­യു­ടെ­ മകൾ പോ­ലീസ് ഡ്രൈ­വറെ­ പൊ­തു­നി­രത്തിൽ െവച്ചു­ കൈ­കാ­ര്യം ചെ­യ്തത്.

എ.ഡി.­ജി­.പി­യു­ടെ­ മകൾ‍ പോ­ലീസ് ഡ്രൈ­വർ‍ ഗവാ­സ്‌കറി­നെ­ മർ‍­ദ്ദി­ച്ചെ­ന്ന് പരാ­തി­ നൽ‍­കി­യതോ­ടെ­യാണ് പോ­ലീസ് ഉന്നതരു­ടെ­ കീ­ഴി­ലെ­ ദാ­സ്യപ്പണി­ മറനീ­ക്കി­ പു­റത്തു­വന്നത്. എ.ഡി­.ജി­.പി­യു­ടെ­ മകൾ‍ ഫോൺ ഉപയോ­ഗി­ച്ച് കഴു­ത്തി­ലും മു­തു­കി­ലും ഇടി­ച്ചു­വെ­ന്നാ­യി­രു­ന്നു­ ഗവാ­സ്‌കറു­ടെ­ പരാ­തി­. കഴു­ത്തിന് ഇടി­യേ­റ്റ് കശേ­രു­ക്കൾ‍­ക്ക് ചതവേ­റ്റതാ­യാണ് പരി­ശോ­ധനയിൽ‍ വ്യക്തമാ­യി­ട്ടു­ള്ളത്. വേ­ദനയും നീ­ർ‍­ക്കെ­ട്ടും മാ­റാൻ ആറാ­ഴ്ചയോ­ളം സമയമെ­ടു­ക്കു­മെ­ന്നും റി­പ്പോ­ർ‍­ട്ടിൽ‍ പറയു­ന്നു­.

You might also like

Most Viewed