എന്തു പറ്റിയെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നിന്ന് തിരുത്തണമെന്ന് എം.എ. ബേബി
ഷീബ വിജയൻ
രാജ്യത്തെ അശരണരുടെ അഭയമാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും അതിന് അനുയോജ്യമായ രീതിയിൽ ഇന്നുള്ള കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ബേബി. തിരിച്ചടിയുടെ പശ്ചാത്തലം ഉണ്ടെങ്കിലും സിപിഎമ്മിനുള്ളത് ഉജ്ജ്വല ചരിത്രമാണ്. എന്ത് പറ്റിയെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നിന്ന് തിരുത്തണം. തെറ്റുകൾ പറ്റാത്തവരല്ല, പറ്റിയ തെറ്റുകളിലെ തുറന്ന് പറയലുകളും തിരുത്തലുകളും ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രം ഓർമയില്ലാത്ത പോലെ ആണ് സിപിഎമ്മിനെതിരായ പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയവും കാരണവും തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ നിർമിതികൾ സിപിഎമ്മിന് തിരിച്ചടിയാണ്. അത് തിരിച്ചറിയാൻ കഴിയാതെ പോയോ എന്നും പരിശോധിക്കണം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ നിർമിതി വിമോചന സമരം ആണെന്നും അത് ഇപ്പോഴും തുടരുകയാണെന്നും ബേബി കൂട്ടിച്ചേർത്തു.
asadsdsadfs

