സേവ് ബോക്സ് തട്ടിപ്പ്: ബ്രാൻഡ് അംബാസഡർ കരാർ ജയസൂര്യയ്ക്ക് കുരുക്കാവുന്നു; പണം കണ്ടുകെട്ടിയേക്കും
ഷീബ വിജയൻ
കൊച്ചി: സേവ് ബോക്സ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യും. ആപ്പിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നടന് ലഭിച്ച തുക കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്ന നിഗമനത്തിലാണ് ഇ.ഡി. ഈ തുക കണ്ടുകെട്ടാനുള്ള നടപടികളിലേക്കും അന്വേഷണ സംഘം നീങ്ങുകയാണ്. ഉടമ സ്വാതിഖ് റഹീമുമായി ബ്രാൻഡ് അംബാസഡർ എന്ന നിലയിലുള്ള ബന്ധം മാത്രമേ ഉള്ളൂവെന്നാണ് ജയസൂര്യയുടെ മൊഴി. എന്നാൽ, ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിച്ച ശേഷം നടന് വീണ്ടും നോട്ടീസ് നൽകാനാണ് അധികൃതരുടെ തീരുമാനം. 43 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്ന കേസിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.
asASAS
