ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി അന്തരിച്ചു


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോർഡിനുടമായ മുത്തശ്ശി അന്തരിച്ചു. തെക്കുപടിഞ്ഞാറൻ ജാപ്പനീസ് നഗരമായ ഫുകുവോക്കയിൽ താമസിക്കുന്ന കെയ്ൻ തനകയാണ് 119ആം വയസിൽ ലോകത്തോട് വിടപറയുന്നത്. ജപ്പാനിലെ ഒരു നഴ്‌സിംഗ് ഹോമിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. 2019ലാണ് ഇവരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളായി ഗിന്നസ് അധികൃതർ പ്രഖ്യാപിച്ചത്.

റൈറ്റ് സഹോദരങ്ങൾ ആദ്യമായി വിജയകരമായി വിമാനം പറത്തിയ വർഷമായ 1903 ജനുവരിയിലാണ് തനക ജനിച്ചത്. 2019 മാർച്ചിൽ 166−ാമത്തെ വയസ്സിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് തനക സ്വന്തമാക്കുന്നത്. ഇനി ഈ റെക്കോർഡിനുടമ 118 വയസ്സും 73 ദിവസവും പ്രായമുള്ള ഫ്രഞ്ചുകാരിയായ ലൂസൈൻ റാൻഡനാണ്.

തനകയുടെ ജീവിതം ജപ്പാൻകാർക്കും ലോകത്തിനാകെയും എക്കാലത്തും പ്രചോദനമായിരുന്നു. ചോക്ലേറ്റ്, സോഡ, ചെസ്സ് കളി, ഗണിതം എന്നിവയിലായിരുന്നു തനകയ്‌ക്ക് താൽപര്യം. തന്റെ ചെറുപ്പകാലത്ത് നിരവധി ബിസിനസുകൾ അവർ നോക്കി നടത്തിയിരുന്നു. ന്യൂഡിൽസ് ഷോപ്പ്, റൈസ് കേക്ക് മിൽ എന്നിവയിൽ നിന്നുള്ള വരുമാനമായിരുന്നു പ്രധാന ജീവിതോപാധി. 2021ലെ ടോക്കിയോ ഒളിന്പിക്‌സിൽ ടോർച്ച് റിലേയിൽ പങ്കെടുക്കാൻ തനക തയ്യാറായിരുന്നു.

വീൽ ചെയറിലിരുന്നാണ് ഇതിനായുള്ള തയ്യാറെടുപ്പുകൾ തനക നടത്തിയത്. എന്നാൽ കൊറോണ കാരണം ഒളിന്പിക്‌സ് അധികൃതർ റിലേ മാറ്റിവെയ്‌ക്കുകയായരുന്നു. പ്രായമായവരെ ബഹുമാനിക്കുന്നതിനായി ജപ്പാനിൽ സെപ്തംബറിൽ ഒരു ദിവസം മാറ്റിവെച്ചിട്ടുണ്ട്. ഇത് ദേശീയ അവധി ദിവസമാണ്. വരുന്ന വർഷം ഇത് കെയ്ൻ തനകയ്‌ക്ക് വേണ്ടി മാറ്റിവെക്കാനാണ് പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനമെന്ന് പ്രദേശത്തെ ഗവർണറായ സെയ്താരോ ഹട്ടോരി പറഞ്ഞു.

You might also like

Most Viewed