സിറിയയില്‍ വൻ ഐഎസ് മുന്നേറ്റം; അവസാന നഗരവും ഐഎസ് പിടിച്ചടക്കി

ദമാസ്കസ്: സിറിയയില്‍ വൻ ഐഎസ് മുന്നേറ്റം. ഐഎസ് ഭീകരര്‍ കൂടുതല്‍ പ്രദേശത്തേക്കു മുന്നേറുകയാണ്. സര്‍ക്കാര്‍ സേനയുടെ കൈവശമുണ്ടായിരുന്ന പടിഞ്ഞാറന്‍ പ്രദേശത്തെ അവസാന നഗരവും സൈന്യത്തില്‍ നിന്നും ഐഎസ് പിടിച്ചടക്കി. ഐഎസ് അനുഭാവമുള്ള സിറിയയിലെ പ്രധാനപ്പെട്ട തീവ്രവാദ ഗ്രൂപ്പായ അല്‍-നസ്റയാണ് ഇഡ്ലിബ് പ്രവിശ്യ സേനയുടെ കൈയില്‍ നിന്നും പിടിച്ചെടുത്തത്. സര്‍ക്കാര്‍ സേനയ്ക്ക് ഏറെ നാളായി ഇവിടെ ശക്തതമായി പ്രതിരോധിക്കുവാന്‍ കഴിഞ്ഞിരുന്നു.
ഇതോടെ സിറിയയുടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും സൈന്യത്തിനു നഷ്ടമായി. ഇഡ്ലിബ് പ്രവിശ്യയിലെ പ്രധാന നഗരമായ അരിഹാസിന്റെ പൂര്‍ണ നിയന്ത്രണം അല്‍-നസ്റ പോരാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഇഡ്ലിബ് സിറിയയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്ഹറിന് ഇഡ്ലിബിന്റെ കാര്യത്തില്‍ വ്യക്തിപരമായ താല്‍പര്യങ്ങളും ഉണ്ടായിരുന്നു. പ്രസിഡന്റിനെതിരേ പോരാടുന്ന സംഘടയെന്ന നിലയിലാണ് അല്‍-നസ്റ നിലവില്‍ വന്നത്. അല്‍-ക്വയ്ദയുമായും ഇവര്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളത്. ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചേര്‍ന്നു സിറിയയില്‍ കൂടുതല്‍ മേഖല തങ്ങള്‍ കീഴടക്കുമെന്നും അല്‍-നസ്റ അറിയിച്ചു.