ഇക്വഡോര്‍ ഭൂചലനം : മരണസംഖ്യ 400 കവിഞ്ഞു

ക്വിറ്റോ : ഇക്വഡോറിൽ ശനിയാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 413 ആയി. 2,500 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടന്നാണു കരുതുന്നത്. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.അതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
പ്രസിഡന്റ് റാഫേല്‍ കൊറയ ദുരന്തബാധിത പട്ടണമായ പോര്‍ട്ടോവിയെജെ സന്ദര്‍ശിച്ചിരുന്നു.
പ്ളായ പ്രിയെറ്റാ തീരദേശപട്ടണത്തില്‍ തകര്‍ന്ന സ്കൂള്‍ കെട്ടിടത്തില്‍നിന്ന് അയര്‍ലന്‍ഡുകാരിയായ മിഷനറി സിസ്റര്‍ ക്ളാരാ തെരേസ ക്രോക്കറ്റിന്റെയും മറ്റ് അഞ്ചു പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്െടടുത്തു.
പസഫിക് തീര പ്രദേശങ്ങളില്‍ കനത്ത നാശം നേരിട്ടു. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു. പുനര്‍നിര്‍മാണത്തിനു കോടിക്കണക്കിനു ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.