ആർബിഐ റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു; ബാങ്കുകൾക്ക് 50,000 കോടി രൂപയുടെ സഹായം

ന്യൂഡൽഹി : കൊറോണ പ്രതിസന്ധി മറികടക്കാൻ റിവേഴ്സ് റിപ്പോ നിരക്ക് കുറച്ച് ആർബിഐ. 25 ശതമാനമാണ് റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചത്. 3.75 ശതമാനമായി ആണ് റിവേഴ്സ് റിപ്പോ നിരക്ക് കുറഞ്ഞത്. അതേ സമയം റിപ്പോ നിരക്കിൽ മാറ്റമില്ല.
ബാങ്കുകളുടെ പണ ലഭ്യത ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിയ്ക്കും. നാബാഡ്, സിഡ്ബി എന്നിവയ്ക്ക് 50,000 കോടി രൂപ വീതം നൽകും. ബാങ്കുകൾക്ക് 50,000 കോടി രൂപയുടെ സഹായമാണ് നൽകുക.ബാങ്കിങ് ഇതര മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും തുക ലഭ്യമാക്കും. ബാങ്കുകൾക്കും സഹായം നൽകും. കൂടുതൽ പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകും. കൊറോണ വൈറസ് ബാധ തടയാൻ സാധ്യമായത് എല്ലാം ഇന്ത്യ ചെയ്യുമെന്ന് ആർബിഐ ഗവർണർ. നിലവിലെ സാഹചര്യത്തിൽ ബാങ്കിങ് സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളാണ് ആർബിഐ ഗവർണർ സ്വീകരിച്ചത്. ആളുകൾക്ക് കൂടുതൽ വായ്പാ ലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്നതാണ് നടപടി. ബാങ്കുകൾ ഡിവിഡൻറ് നൽകരുത് എന്ന പ്രഖ്യാപനമുണ്ട്. അതേസമയം ധനകാര്യ സ്ഥാപനങ്ങൾക്കപ്പുറം പ്രഖ്യാപനങ്ങൾ കൊണ്ട് കാര്യമായ നേട്ടം ഉണ്ടാകില്ല എന്ന വിമർശനവും സാമ്പത്തിക വിദഗ്ധർ ഉന്നയിക്കുന്നുണ്ട്.