ഒരാഴ്ചക്കുള്ളിൽ ബഹറിൻ സന്ദർശിച്ചത് 255,202 പേർ


മനാമ: ജൂൺ 2 മുതൽ 8 വരെയുള്ള ഒരാഴ്ച കാലയളവിൽ രാജ്യം സന്ദർശിച്ചത് 255,202 പേരെന്ന് കണക്കുകൾ. നാഷണാലിറ്റി, പാസ്പോർട്ട്സ്, റസിഡൻസ് അഫയേഴ്സ് മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്.         
 
മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 207,045 പേരാണ് ഫഹദ് കോസ്വേയിലൂടെ സൌദിയിൽ നിന്നും മറ്റ് ഗൾഫ് കോപ്പറേഷൻ കൌൺസിൽ (ജി.സി.സി.) രാജ്യങ്ങളിൽ നിന്നും രാജ്യത്തെത്തിയത്. 47,886 പേർ ബഹ്രിൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെയും, 271 പേർ പോർട്ടിലൂടെയും രാജ്യത്തെത്തി.     
 
സൗദിയും ബഹ്രിനുമായുള്ള ഭൌമോപരിതല ഗതാഗതത്തിനായി നിർമിച്ച 25 കിലോമീറ്റർ നീളമുള്ള കിംഗ്‌ ഫഹദ് കോസ്വെ 1986 നവംബർ 26 നാണ് തുറന്നത്. ലക്ഷക്കണക്കിന് പേർ സഞ്ചരിക്കുന്ന പാത ഇന്ന് അറബ് രാജ്യങ്ങളിലെ ഏറ്റവും തിരക്കേറിയ ഗതാഗതമാർഗ്ഗമാണ്.  
 

You might also like

Most Viewed