ഇസ്രായേലും ഇറാനും വ്യോമപാത അടച്ചു; മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി, ആക്രമണം അമേരിക്കയുമായി ആലോചിച്ചെന്ന് റിപ്പോർട്ടുകൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ശനിയാഴ്ച പുലർച്ചെ ഇറാനുനേരെ ഉണ്ടായ സൈനിക നീക്കത്തിന് പിന്നാലെ ഇസ്രായേലും ഇറാനും തങ്ങളുടെ വ്യോമപാതകൾ സിവിൽ വിമാനങ്ങൾക്കായി പൂർണ്ണമായും അടച്ചു. മേഖലയിൽ സംഘർഷം വഷളാകുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും ഈ അടിയന്തര തീരുമാനമെടുത്തത്.
ശനിയാഴ്ച രാവിലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ വ്യോമപാത അടച്ചതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊട്ടുപിന്നാലെ, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) അടുത്ത ബന്ധമുള്ള തസ്നിം വാർത്താ ഏജൻസിയും ഇറാന്റെ വ്യോമപാത അടച്ച വിവരം പുറത്തുവിട്ടു.
ഇറാനെതിരെയുള്ള ഈ സൈനിക നീക്കം അമേരിക്കയുടെ പൂർണ്ണമായ അറിവോടും ഏകോപനത്തോടും കൂടിയാണ് നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ ആക്രമണ പദ്ധതികൾ അമേരിക്കയുമായി മുൻകൂട്ടി ചർച്ച ചെയ്തിരുന്നതായി സിഎൻഎൻ (CNN), ഇസ്രായേലിലെ വൈനെറ്റ് ന്യൂസ് (Ynet News) എന്നിവ വെളിപ്പെടുത്തി. അതേസമയം, ആക്രമണത്തെക്കുറിച്ചും ഇതിൽ അമേരിക്കയുടെ പങ്കിനെക്കുറിച്ചുമുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ബിബിസി (BBC) യുഎസ് വൃത്തങ്ങളെ സമീപിച്ചിട്ടുണ്ട്.
asadsads




