നവവർഷ ശാപങ്ങൾ...


എത്ര പി­ടി­ച്ചു­ നി­ൽ‍­ക്കാൻ‍ ശ്രമി­ച്ചാ­ലും  അനന്തമാ­യ കാ­ലത്തി­ന്റെ­ ഒഴു­ക്കി­ൽ­പ്പെ­ട്ട്­ പി­ന്നി­ലോ­ട്ടു­ പോ­യി­ മറയാൻ നമ്മൾ മനു­ഷ്യരെ­ പോ­ലെ­ തന്നെ­ ഓരോ­ വർ­ഷവും വി­ധി­ക്കപ്പെ­ട്ടി­രി­ക്കു­ന്നു­. അവി­ടെ­ സ്വന്തം താ­ല്‍പര്യങ്ങൾ­ക്കു­ യാ­തൊ­രു­ സ്ഥാ­നവു­മി­ല്ല.  തി­രശ്ശീ­ലക്കു­ പി­ന്നിൽ മറഞ്ഞു­പോ­കു­ന്ന വൃ­ദ്ധസംവത്സരങ്ങളെ­ അതി­ജീ­വി­ച്ചു­കൊ­ണ്ട്‌ നമ്മു­ടെ­ സ്വപ്നങ്ങൾ­ക്കും, മോ­ഹങ്ങൾ­ക്കും എന്നും നി­ത്യയൗ­വ്വനമാ­ണ്. പലപ്പോ­ഴും ആ സ്വപ്നങ്ങളെ­ പോ­ലും തകർ­ക്കു­ന്നവി­ധത്തിൽ ഓരോ­ വർ­ഷവും കടന്നു­പോ­കു­ന്പോ­ഴും മങ്ങാ­ത്ത പ്രതീ­ക്ഷയോ­ടെ­ ഓരോ­ പു­തി­യ വർ­ഷത്തെ­യും അനു­ഷ്ഠാ­നപൂ­ർ­വ്വം എതി­രേ­ൽ­ക്കേ­ണ്ടി­വരു­ന്നു­ണ്ട് നമു­ക്ക്‌. അങ്ങി­നെ­ അനന്തമാ­യ സാ­ധ്യതകളു­മാ­യി­ ജനി­ക്കു­ന്ന മറ്റൊ­രു­ ജനു­വരി­ കൂ­ടി­ പടി­വാ­തി­ൽ­ക്കൽ എത്തി­യി­രി­ക്കു­ന്നു­.

സംഭവബഹു­ലമാ­യ ഒത്തി­രി­ പ്രഭാ­തങ്ങളും, സങ്കടക്കടലു­കളു­ടെ­  ഒരു­ പി­ടി­ സാ­യാ­ഹ്നങ്ങളും, ആത്മനൊ­ന്പരങ്ങളാൽ ഹർ­ഷപു­ളകി­തമാ­യ എത്രയോ­ രാ­വു­കളും  2014ലും പെ­യ്തു­ തോ­ർ­ന്നി­രി­ക്കാം. ഇനി­യു­ള്ളത് പു­തി­യ പ്രഭാ­തം, പു­തി­യ ദി­നം, പു­തി­യ വർ­ഷം. ഏതൊ­രു­ വർ­ഷവും പെ­യ്തൊ­ഴി­യു­ന്പോൾ കണക്കെ­ടു­പ്പ് സ്വാ­ഭാ­വി­കം. 2013ന്റെ­ അവസാ­നത്തിൽ നമ്മു­ടെ­യൊ­പ്പമു­ണ്ടാ­യി­രു­ന്ന പ്രതീ­ക്ഷകളൊ­ക്കെ­ നി­റവേ­റ്റി­യോ­.ആഗ്രഹി­ച്ച നന്മയു­ടെ­ വഴി­യി­ലേ­യ്ക്ക് പൂ­ർ­ണ്ണമാ­യും മാ­റി­യോ­. ചി­ന്തകളു­ടെ­ മേ­ച്ചി­ൽ­പു­റങ്ങൾ­ക്ക് പു­തി­യ മാ­നം കൈ­വന്നു­വോ­. സ്വപ്നങ്ങൾ­ക്ക് ചി­റക് മു­ളച്ചോ­. എല്ലാം ഓർ­ത്തെ­ടു­ക്കേ­ണ്ട ദി­നമാണ് ഇന്ന്. അങ്ങി­നെ­ ചെ­യ്യു­ന്പോ­ഴും ആ പോ­രാ­യ്മകളു­മാ­യി­ പോ­രിന് പോ­കാ­തെ­ പു­തി­യ പോ­ർ­ക്കളത്തെ­, 2015നെ­ സ്നേ­ഹത്തി­ന്റെ­യും, സൗ­ഹൃ­ദത്തി­ന്റെ­യും, സഹി­ഷ്ണു­തയു­ടെ­യും പു­തി­യ നാ­ന്പു­കൾ വി­ടർ­ത്താ­നു­ള്ള ഇടമാ­ക്കി­ മാ­റ്റേ­ണ്ടതു­ണ്ട്. യാ­ത്രകൾ എന്നും പ്രതീ­ക്ഷകളാണ് നൽ­കു­ന്നത്. അത്തരമൊ­രു­ യാ­ത്ര തന്നെ­യാണ് കാ­ലവും നടത്തു­ന്നത്. അതു­കൊ­ണ്ട് തന്നെ­ കാ­ലം നമു­ക്ക് നൽ­കു­ന്നതും പ്രതീ­ക്ഷകൾ തന്നെ­യാ­ണ്.

ഒരു­ വർ­ഷം കൂ­ടി­ നമ്മു­ടെ­ ജീ­വി­തത്തിൽ നി­ന്ന് ഇത്തരത്തിൽ പടി­യി­റങ്ങു­ന്പോൾ ഇന്ന് ഏറ്റവു­മധി­കം പേർ ചോ­ദി­ക്കു­ന്ന ഒരു­ ചോ­ദ്യമാ­യി­രി­ക്കും, വൈ­കീ­ട്ടെ­ന്താ­ പരി­പാ­ടി­യെ­ന്ന്. പരസ്പരം ആശംസകൾ നേ­ർ­ന്ന് അടി­ച്ചു­പൊ­ളി­ക്കാ­നും, സൗ­ഹാർ­ദ്ദങ്ങളു­ടെ­ ലഹരി­ പടർ­ത്താ­നും, പു­തി­യ നല്ല തീ­രു­മാ­നങ്ങളെ­ടു­ക്കാൻ പോ­കു­ന്നതിന് മു­ന്പാ­യു­ള്ള കലാ­ശകൊ­ട്ടും ഒക്കെ­യാ­യു­ള്ള  ഒരു­ പു­തു­വത്സര രാ­വാ­യി­രി­ക്കും ഭൂ­രി­ഭാ­ഗം പേ­രും പദ്ധതി­യി­ട്ടി­രി­ക്കു­ന്നത്. കലണ്ടർ എന്ന കാ­ലമാ­പി­നി­യിൽ വി­ശ്വസി­ക്കു­ന്നവർ­ക്കാണ് ഇത്തരം ആഘോ­ഷങ്ങളിൽ മു­ഴു­കാൻ സാ­ധി­ക്കു­ക. എന്നാൽ ജീ­വി­തത്തിൽ ഇതി­നൊ­ന്നും നേ­രമി­ല്ലാ­ത്തവരും നമ്മു­ടെ­ ഇടയിൽ ധാ­രാ­ളമു­ണ്ട്. എന്താണ് കലണ്ടർ എന്നു­ പോ­ലും അറി­യാ­ത്തവരും ഇതിൽ കാ­ണും. കാ­ലം അതി­ന്റെ­ യാ­ത്ര അനുസ്യൂ­തം തു­ടരു­ന്പോൾ നമ്മൾ ആഗ്രഹി­ക്കു­ന്ന, സ്വപ്നം കാ­ണു­ന്ന പു­തു­വർ­ഷങ്ങൾ­ക്ക് വേ­ണ്ടി­ ഇത്തരം ആളു­കൾ അവരു­ടെ­ ജീ­വൻ പോ­ലും കളയു­ന്നു­ണ്ട്. വർ­ഷത്തിൽ ഒരി­ക്കൽ കൊ­ടു­ക്കു­കയും വാ­ങ്ങു­കയും ചെ­യ്ത് അകാ­ലമരണം വരി­ക്കു­ന്ന  പു­തു­വർ­ഷാ­ശംസകളു­ടെ­ മഹാ­ശ്മാ­ശാ­നത്തിൽ നി­ന്ന് ഇത്തരം ആളു­കൾ­ക്ക് എന്താ­ശംസയാണ് നമ്മൾ നേ­രേ­ണ്ടത്.

ഓരോ­ വർ­ഷത്തി­ന്റെ­യും ഒടു­വിൽ എന്നും പറയു­ന്നത് പോ­ലെ­ ശാ­ന്തി­യു­ടെ­യും സമാ­ധാ­നത്തി­ന്റെ­യും ആശംസകൾ ആഘോ­ഷപൂ­ർ­ണ്ണമാ­യി­ കൈ­മാ­റ്റം ചെ­യ്യു­ന്നതി­ലൂ­ടെ­ ഈ ലോ­കം മാ­റി­യി­രു­ന്നെ­ങ്കിൽ എത്ര നന്നാ­യി­രു­ന്നു­. അതു­ കൊ­ണ്ട് തന്നെ­ അങ്ങി­നെ­യൊ­രു­ ആശംസ നേ­രാൻ എന്തോ­ എന്റെ­ മനസ്സ് അനുവദിക്കുന്നില്ല. അതിന് പകരം ചി­ലരെ­ മനസ്സറി­ഞ്ഞ് ശപി­ക്കാ­നാണ് തോ­ന്നു­ന്നത്. നു­ണകളി­ലൂ­ടെ­യും, യു­ദ്ധങ്ങളി­ലൂ­ടെ­യും,  ഉപരോ­ധങ്ങളി­ലൂ­ടെ­യും, ലക്ഷക്കണക്കിന് നി­രപരാ­ധി­കളെ­, കു­ഞ്ഞു­ങ്ങളെ­ കൊ­ന്നൊ­ടു­ക്കു­ന്ന ഏകാ­ധി­പതി­കൾ­ക്കും, ചോ­രകൊ­ണ്ട്‌ ഭൂ­മി­യെ­ അഭി­ഷേ­കം ചെ­യ്യു­ന്ന യു­ദ്ധവെ­റി­യന്മാ­ർ­ക്കും, മനു­ഷ്യമനസു­കളെ­ പാ­പപങ്കി­ലമാ­ക്കു­ന്ന മതഭ്രാ­ന്തമാ­ർ­ക്കു­മാണ്   എന്റെ­ ഹൃ­ദയത്തിൽ  നി­ന്നു­ള്ള ആ നവവർ­ഷ ശാ­പങ്ങൾ. നി­ങ്ങൾ എവി­ടെ­യാ­ണെ­ങ്കി­ലും വരും വർ­ഷങ്ങളി­ലെ­ങ്കി­ലും നശി­ച്ചു­ പോ­കട്ടെ­!!

ഇതോ­ടൊ­പ്പം ഓർ­മ്മ വരു­ന്നത് ഈ വരി­കൾ മാ­ത്രം. “കാ­ലം ഇനി­യുമുരു­ളും, വി­ഷു­വരും വർ­ഷം വരും, പി­ന്നെ­, ഓരോ­രോ­ തളി­രി­നും പൂ­ വരും കായ്‌ വരും, അപ്പോൾ ആരെ­ന്നും എന്തെ­ന്നു­മാ­ർ­ക്കറി­യാം’’...

പ്രദീപ് പുറവങ്കര

pradeeppuravankara@gmail.com

www.pradeeppuravankara.com

You might also like

  • Lulu Exchange
  • Straight Forward

Most Viewed