വയസ്സ് കൂടിയ ചുള്ളന്മാർ...


ഒരു­ ക്രി­സ്തു­മസ്സ് രാവ് കൂ­ടി­ നമ്മു­ടെ­ ജീ­വി­തത്തിൽ നി­ന്ന് മാ­ഞ്ഞി­രി­ക്കു­ന്നു­. ഇനി­യു­ള്ളത് പു­തു­വർ­ഷത്തി­ന്റെ­ പ്രതീ­ക്ഷയാ­ണ്. കഴി­ഞ്ഞ രണ്ടു­ദി­വസമാ­യി­ വി­വി­ധ തരത്തി­ലു­ള്ള ക്രി­സ്തു­മസ്സ് ആശംസ സന്ദേ­ശങ്ങൾ പല രീ­തി­യി­ലും നമ്മെ­ തേ­ടി­യെ­ത്തി­യി­രു­ന്നു­. അതിൽ ക്രി­സ്തു­മസ് അപ്പൂ­പ്പനു­മാ­യി­ ബന്ധപ്പെ­ട്ട ഒരു­ സന്ദേ­ശം കു­റച്ചൊ­ന്നു­മല്ല എന്നെ­ ചി­ന്തി­പ്പി­ച്ചത്. സാ­ൻ­്റാ­ ക്ലോ­സി­ന്റെ­ തൊ­പ്പി­യൊ­ക്കെ­ ഇട്ട് ഒരു­ ‘‘ചു­ള്ളൻ ചെ­ക്കൻ­’’ നി­ൽ­കു­ന്ന ചി­ത്രമാ­യി­രു­ന്നു­ അത്. സാ­ന്റാ­യ്ക്ക് വയസ്സാ­യെ­ന്നും, അദ്ദേ­ഹത്തിന് പകരം ഇനി­ ഈ ചെ­റു­പ്പക്കാ­രനാണ് ആ സ്ഥാ­നം അലങ്കരി­ക്കു­കയെ­ന്നു­മാ­യി­രു­ന്നു­ ആ സന്ദേ­ശത്തി­ന്റെ­ ആശയം. പഞ്ഞി­ക്കെ­ട്ട് പോ­ലെ­യു­ള്ള താ­ടി­യു­മാ­യി­ ലോ­കത്ത് എല്ലാ­യി­ടത്തും പാ­ഞ്ഞെ­ത്തു­ന്ന അപ്പൂ­പ്പന് പകരം ഹോളി­വുഡ് നടന്റെ­ മസി­ലു­കളു­ള്ള ഒരു­ യു­വാ­വാ­യ സാ­ന്റാ­ക്ലോ­സ്!!

എന്താ­യാ­ലും ഇത് കണ്ടപ്പോൾ പ്രാ­യകൂ­ടു­തൽ നമു­ക്ക് സഹി­ക്കാൻ പറ്റാ­ത്ത ഒരു­ കാ­ര്യമാ­യി­ മാ­റു­കയാ­ണെ­ന്ന് തോ­ന്നി­പ്പോ­യി­. ഇന്ന് ഇൻ­ഷൂ­റൻ­സ് കന്പനി­കളു­ടെ­ പരസ്യത്തിൽ പോ­ലും പറയു­ന്നത് നാ­ൽ­പത് വയസിൽ തന്നെ­ റി­ട്ടയർ­മെ­ന്റ് എടു­ത്ത് വീ­ട്ടി­ലി­രി­ക്കാ­നാ­ണ്. ഇങ്ങി­നെ­ ചെ­റു­പ്പക്കാ­ർ­ക്ക് വേ­ണ്ടി­ മാ­ത്രമു­ള്ള ഒരു­ പു­തി­യലോ­കം പടു­ത്തയർ­ത്തു­ന്പോ­ഴും ചി­ല വൃ­ദ്ധന്മാ­രെ­ പറ്റി­യു­ള്ള വാ­ർ­ത്തകൾ നമ്മെ­ ഞെ­ട്ടി­ക്കു­ന്നവയാ­ണ്. കഴി­ഞ്ഞ ദി­വസം കോ­ഴി­ക്കോട് വെ­ച്ച് വടക്കേ മലബാ­റി­ന്റെ­ കഥകളി­യാ­ചാ­ര്യനാ­യ ഗു­രു­ ചേ­മഞ്ചേ­രി­ കു­ഞ്ഞി­രാ­മൻ നാ­യർ അരങ്ങിൽ നി­റഞ്ഞാ­ടി­യത് അദ്ദേ­ഹത്തി­ന്റെ­ നൂ­റാം വയസ്സി­ലാ­ണ്. കൃ­ഷ്ണവേ­ഷത്തി­ലാ­ടി­യ തനി­ക്ക് ഒരു­ ക്ഷീ­ണവും അനു­ഭവപ്പെ­ട്ടി­ല്ലെ­ന്ന് അദ്ദേ­ഹം പറയു­ന്പോൾ തലകു­നി­ക്കേ­ണ്ടത് ചെ­റു­പ്പം പ്രാ­യത്തി­ലാണ് എന്നവകാ­ശപ്പെ­ടു­ന്നവർ തന്നെ­.

കഴി­ഞ്ഞയാ­ഴ്്ച ബഹ്റി­നിൽ വന്നി­രു­ന്ന മാ­പ്പി­ളപാ­ട്ടി­ന്റെ­ സു­ൽ­ത്താൻ ശ്രീ­ എരഞ്ഞോ­ളി­ മൂ­സയും എന്നെ­ കു­റച്ചൊ­ന്നു­മല്ല ഞെ­ട്ടി­ച്ച് കളഞ്ഞത്. 76 വയസാ­യി­ അദ്ദേ­ഹത്തി­ന്. എങ്കി­ലും മി­ഹ്റാജ് രാ­വി­ലെ­ കാ­റ്റേ­ വാ­ എന്ന് ആ കണ്ഠനാ­ളത്തിൽ നി­ന്നും ഉതി­രു­ന്പോൾ ആർ­പ്പ് വി­ളി­ക്കാ­ത്തവർ ഇന്നും ചു­രു­ക്കം. ഇവി­ടെ­ പരി­പാ­ടി­ അവതരി­പ്പി­ക്കു­ന്നതി­ന്റെ­ തലേ­ ദി­വസം സു­ഖമി­ല്ലാ­തെ­ ആശു­പത്രി­യിൽ അദ്ദേ­ഹത്തിന് കഴി­യേ­ണ്ടി­ വന്നി­രു­ന്നു­. എന്നാൽ പി­റ്റേ­ന്ന് അതൊ­ന്നും വകവെ­ക്കാ­തെ­ രാ­ത്രി­ പാ­കി­സ്ഥാ­ൻ­ ക്ലബ്ബിൽ വെ­ച്ച് ഏതൊ­രു­ ചെ­റു­പ്പക്കാ­രനേ­ക്കാ­ളും ആവേ­ശത്തോ­ടെ­ അദ്ദേ­ഹം പാ­ടു­കയും ഏറെ­ നേ­രം ഞങ്ങൾ­ക്കൊ­പ്പം ചെ­ലവഴി­ക്കു­കയും ചെ­യ്തു­. തി­രി­കെ­ എയർ­പോ­ർ­ട്ടി­ലേ­യ്ക്ക് പോ­കു­ന്പോൾ നാ­ട്ടി­ലെ­ത്തി­ അടു­ത്ത ദി­വസം തന്നെ­ തി­രു­വനന്തപു­രത്ത് പങ്കെ­ടു­ക്കേ­ണ്ട പരി­പാ­ടി­യെ­ പറ്റി­ വി­ശദമാ­യി­ വി­വരി­ക്കു­കയാ­യി­രു­ന്നു­ അദ്ദേ­ഹം. ഇതെ­ഴു­തു­ന്ന ദി­വസം നാ­ട്ടിൽ നി­ന്ന് അദ്ദേ­ഹം ദോ­ഹയിൽ എത്തി­യി­രി­ക്കു­ന്നു­. വൈ­കു­ന്നേ­രം അവി­ടെ­യും മാ­പ്പി­ളപാ­ട്ട് പരി­പാ­ടി­യാ­ണ്. വാഹ് ഉസ്താദ് എന്നല്ലാ­തെ­ എന്ത് പറയാൻ.

നൂറ് വയസ്സി­ന്റെ­ മതി­ൽ­കെ­ട്ട് തകർ­ത്ത് നമ്മെ­ സമീ­പകാ­ലത്ത് വി­ട്ടു­പോ­യ വ്യക്തി­യാണ് വി­. ആർ. കൃ­ഷ്ണയ്യർ. സജീ­വമാ­യി­ സാ­മൂ­ഹി­ക പ്രശ്നങ്ങളിൽ ഇടപ്പെ­ട്ട് മലയാ­ളി­യു­ടെ­ മനഃസാ­ക്ഷി­യാ­യി­ മാ­റി­യ ഒരു­ യു­വാ­വാ­യി­ട്ടാണ് അദ്ദേ­ഹത്തെ­ ഞാൻ കാ­ണു­ന്നത്. അതു­പോ­ലെ­ നി­ലവിൽ കേ­രളത്തിൽ ഒരു­ രാ­ഷ്ട്രീ­യ പ്രശ്നം ഉടലെ­ടു­ത്താൽ നമ്മളൊ­ക്കെ­ കാ­തോ­ർ­ക്കു­ന്നത് ഒരു­ 91 വയസു­കാ­രനാ­യ സഖാവ്  വേ­ലി­ക്കകത്ത് ശങ്കരൻ അച്ച്യു­താ­നന്ദൻ എന്ത് പറയു­ന്നു­ എന്നതും ചി­ന്തി­ക്കേ­ണ്ട കാ­ര്യമാ­ണ്.

യഥാ­ർ­ത്ഥത്തിൽ റി­ട്ടയർ­മെ­ന്റ് എന്ന വാ­ക്കി­ന്റെ­ കാഴ്ചപ്പാട് തന്നെ­ മാ­റേ­ണ്ട സമയമാ­യി­രി­ക്കു­ന്നു­. അന്പത്തി­യഞ്ച് വയസ്സ് ആകു­ന്പോ­ഴേ­ക്കും ഇന്ന് പലരും ഇനി­ ഈ ജീ­വി­തത്തിൽ ഒന്നും ചെ­യ്യാൻ ഇല്ല എന്ന രീ­തി­യിൽ റി­ട്ടയർ­മെ­ന്റിന് വേ­ണ്ട തയ്യാ­റെ­ടു­പ്പു­കൾ എടു­ത്തു­തു­ടങ്ങും. പി­ന്നെ­ ഒരു­ മു­രടി­പ്പാണ് അവർ­ക്കു­ണ്ടാ­കു­ന്നത്. സത്യത്തി­ൽ­ എത്രയോ­ വർ­ഷത്തെ­ പ്രവർ­ത്തന പരി­ചയത്തെ­യാണ് ഒറ്റയടി­ക്ക് ഏതൊ­രു­ സ്ഥാ­പനവും ഇല്ലാ­താ­ക്കു­ന്നത്. ഇത്തരം ആളു­കളെ­ അതു­പോ­ലെ­ നി­ർ­ത്തി­യി­ല്ലെ­ങ്കി­ലും, താ­ത്പര്യമു­ള്ളവരെ­ കൺ­സൽ­ട്ടന്റ് ആക്കി­ വെ­ച്ചാൽ അവർ ആർ­ജ്ജി­ച്ചു­ വെ­ച്ച എത്രയോ­ അറി­വു­കൾ അവർ­ക്ക് പങ്ക് വെ­ക്കാ­നു­ണ്ടാ­കും എന്നത് ഉറപ്പാ­ണ്. അതിന് പകരം റി­ട്ടയർ­മെ­ന്റ് എന്നാൽ മരണത്തെ­ കാ­ത്തി­രി­ക്കു­ന്ന സമയമാ­ണെ­ന്ന് വി­ചാ­രി­ക്കു­ന്നതാണ് ഏറ്റവും വലി­യ വി­ഡ്ഢി­ത്തം. ക്യാ­പ്റ്റൻ കൃ­ഷ്ണൻ നാ­യരെ­ പോ­ലെ­യു­ള്ള വ്യക്തി­കളെ­യും ഈ നേ­രത്താണ് ഓർ­ത്തു­പോ­കുന്നത്. 63ാം വയസി­ലാണ് അദ്ദേ­ഹം തന്റെ­ ഹോ­ട്ടൽ ബി­സി­നസ്സി­ലേ­യ്ക്ക് പ്രവേ­ശി­ക്കു­ന്നത് പോ­ലും.

ഇത്തരം ആളു­കളെ­ പറ്റി­ ചി­ന്തി­ക്കു­ന്പോൾ ശരി­ക്കും ആരാണ് യു­വാവ് എന്ന ചോ­ദ്യം മനസ്സി­ലു­ണരു­ന്നു­. ഇതി­നി­ടെ­ വാ­ട്സ് ആപ്പി­ലൂ­ടെ­ ലഭി­ച്ച ഒരു­ ചെ­റു­ കു­റി­പ്പ് താ­ഴെ­ കൊ­ടു­ക്കു­ന്നു­. എഴു­തി­യത് ആരാ­ണെ­ന്ന് അറി­യി­ല്ലെ­ങ്കി­ലും ഏറെ­ പ്രസക്തമാ­യ വരി­കൾ ആണി­വ.

‘‘നാ­ട്ടി­ലി­ല്ല
വീ­ട്ടി­ലി­ല്ല
നാ­ലാൾ കൂ­ടു­ന്നി­ടു­ത്ത് നി­ലവി­ല്ല
അച്ഛനോ­ടൊ­പ്പം വയലി­ല്ല
അമ്മയോ­ടൊ­പ്പം ആശു­പത്രി­യി­ലി­ല്ല
മരണവീ­ടി­ന്റെ­ മഹാ­മൗ­നത്തി­ലി­ല്ല
കല്യാ­ണവീ­ട്ടിൽ മഹനീ­യ സാ­ന്നി­ദ്ധ്യമി­ല്ല
പാ­ർ­ട്ടി­യി­ലി­ല്ല, ജാ­ഥയി­ലി­ല്ല
പ്രത്യയശാ­സ്ത്രത്തി­ലു­മി­ല്ല
വാ­യനശാ­ലയു­ടെ­ പരി­സരത്ത്
നിൻ പൊ­ടി­പോ­ലു­മി­ല്ല
പ്രി­യപ്പെ­ട്ട യു­വാ­വേ­..
നീ­ എവി­ടെ­യാണ് ഒളി­ച്ചി­രി­ക്കു­ന്നത്
നി­ന്നെ­ കാ­ണാൻ കൊ­തി­യാ­വു­ന്നു­...’’

ഒരു­ സു­ഹൃ­ത്ത് ഇതിന് മറു­പടി­ നൽ­കി­യത് ഇങ്ങി­നെ­. “അവൻ പു­തു­വെ­റ്റി­ലയിൽ നൂറ് തേ­ച്ചോ­ണ്ടി­രി­പ്പാ­, കണ്ണു­പൂ­ട്ടാ­തെ­, മു­ഖമയു­ർ­ത്താ­തെ­...”

പ്രദീപ് പുറവങ്കര

pradeeppuravankara@gmail.com

www.pradeeppuravankara.com

You might also like

  • Lulu Exchange
  • Straight Forward

Most Viewed