“മ്യാവോ” വാദികൾ...


ഇപ്പോൾ നമ്മൾ ദി­­­വസവും കേ­­­ട്ടു­­­കൊ­­­ണ്ടി­­­രി­­­ക്കു­­­ന്ന പദമാ­­­യി­­­മാ­­­റി­­­കൊ­­­ണ്ടി­­­രി­­­ക്കു­­­കയാണ് മാ­­­വോ­­­വാ­­­ദി­­­ എന്നത്. മറ്റേ­­­തോ­­­ ഗ്രഹത്തി­­­ൽ നടക്കുന്ന കാര്യം എന്ന രീ­­­തി­­­യി­­­ലാണ് മലയാ­ളി­കളാ­യ നമ്മൾ കു­റച്ചു­കാ­ലമെ­ങ്കി­ലും ഇത്തരം വാ­ർ­ത്തകളെ­ നോ­ക്കി­ക്കണ്ടത്. ശക്തമായ ഒരു­ നക്സ്ൽ പ്രസ്ഥാ­നം മു­ന്പ് കേ­രളത്തി­ലു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും അതി­നെ­ വേ­രോ­ടെ­ പി­ഴു­തെ­ടു­ത്തു­ എന്ന വി­ശ്വാ­സമാ­യി­രു­ന്നു­ ഓരോ­ തവണയും നമ്മെ­ ഭരി­ച്ച ഗവൺ­മെ­ന്റു­കൾ കഴിഞ്ഞ നാളുകളിൽ നമുക്ക് നൽ­കി­യി­രു­ന്നത്.

1960കളു­ടെ­ ഒടു­വി­ലാണ് ഇന്ത്യയിൽ നക്സലൈ­റ്റ് പ്രസ്ഥാ­നം ശക്തി­പ്രാ­പി­ച്ചു­ തു­ടങ്ങി­യത്. ഫ്യൂ­ഡലി­സത്തിൽ നി­ന്നും, സാ­മ്രാ­ജ്യത്വ ചൂ­ഷണങ്ങളിൽ നി­ന്നും ഇന്ത്യൻ ജനതയെ­ മോ­ചി­പ്പി­ക്കാനായാണ്  ഇത്തരം പ്രസ്ഥാ­നങ്ങൾ സജീ­വമാ­യത്. പി­ന്നീട്1980കളിൽ ഇത്തരം സംഘടനകൾ അമർച്ച ചെയ്യപ്പെട്ടു. ഇന്ന് മു­തലാ­ളി­ത്ത രാ­ജ്യമാ­യി­ അതിവേഗം മാ­റി­ കൊ­ണ്ടി­രി­ക്കു­ന്ന ഇന്ത്യയിൽ  ജനങ്ങളു­ടെ­ ഇടയി­ലു­ണ്ടാ­കു­ന്ന സാ­മൂ­ഹി­കമാ­യ അസന്തു­ലി­താ­വസ്ഥയാണ്  വീ­ണ്ടും മാ­വോ­യി­സം പോ­ലെ­യു­ള്ള സമാ­ന്തര പ്രവർ­ത്തനങ്ങൾ­ക്ക് ആക്കം കൂ­ട്ടി­യി­രി­ക്കു­ന്നത്. 2004-ൽ ആന്ധ്രയി­ലെ­ പീ­പ്പി­ൾ­സ് വാ­ർ‍­ഗ്രൂ­പ്പും മാ­വോ­യി­സ്റ്റ് കമ്യൂ­ണി­സ്റ്റ് സെ­ന്ററും തമ്മിൽ ലയി­ച്ചതി­നു­ശേ­ഷമാണ് ആയു­ധ ശക്തി­യു­ടെ­യും സാ­യു­ധ സംഘങ്ങളു­ടേയും കാ­ര്യത്തിൽ അവർ
ശക്തരാ­യത്. സ്വാ­ഭാ­വി­കമാ­യി ഉണ്ടാകുന്ന പ്രതി­ക്ഷേ­ധങ്ങൾ­ക്ക് പു­റമേ­ അതി­സാ­ഹസി­കമാ­യ അക്രമങ്ങളി­ലേ­യ്ക്കാണ് ഇവർ പലപ്പോ­ഴും എടു­ത്തെ­റി­യപ്പെ­ടു­ന്നത്. അതിനെ ഭീ­കരവാ­ദമാ­യി­ ഗവൺ­മെ­ന്റും, സാ­ധാ­രണ ജനങ്ങളും കണക്കാ­ക്കു­ന്നു­. സാ­ധാ­രണ ജനജീ­വി­തത്തെ­ പോ­ലും ബാ­ധി­ക്കു­ന്ന രീ­തി­യിൽ ഇവർ പ്രവർ­ത്തനങ്ങൾ നടത്തു­ന്പോൾ ആ ഭയം മു­തലെ­ടു­ത്തു­ കൊ­ണ്ടു­ പിന്നീട് ഗവൺ­മെ­ന്റ് ഇവരു­ടെ­ വാ­യ മൂ­ടി­കെ­ട്ടു­ന്നു­.

അക്രമങ്ങൾ ഒഴി­വാ­ക്കി­ ചി­ന്തകളി­ലൂ­ടെ­യും, മറ്റ് സമരങ്ങളി­ലൂ­ടെ­യും സാ­ധാ­രണ ജനങ്ങളെ­ പ്രബു­ദ്ധരാ­ക്കാനും, തങ്ങളുടെ പ്രത്യയശാസ്ത്രവും, ലോകവീക്ഷണവും വ്യക്തമാക്കുവാൻ  ഇവർ ശ്രമി­ക്കു­കയാ­ണെ­ങ്കിൽ ആരും തന്നെ­ മാ­വോ­യി­സ്റ്റു­കളെ­ ഭീ­കരന്മാ­രാ­യി­ ചി­ത്രീ­കരി­ക്കി­ല്ല എന്നതാണ് എന്റെ വിശ്വാസം. ഉന്മൂലന സിദ്ധാന്തത്തിന്റെ വക്താക്കളായി മാറി സമൂ­ഹത്തി­ലെ­ ചി­ല സാ­മൂ­ഹ്യദ്രോ­ഹി­കളു­ടെ­ തലയരി­ഞ്ഞാ­ലോ­, അവരെ­ ഇല്ലാ­യ്മ ചെ­യ്താ­ലോ­ ലോ­കം നന്നാകു­മെ­ന്ന് വി­ശ്വസി­ക്കു­ന്നതാണ് യഥാർത്ഥത്തിൽ മൂ­ഢത്വം. വി­പ്ലവത്തി­ന്റെ­ പാ­തയി­ലാണ് ഇന്ന് ലോ­കം നീ­ങ്ങി­ കൊ­ണ്ടി­രി­ക്കു­ന്നത് എന്നാണ് ഇവരുടെ വാദം. ഇന്ത്യയടക്കമു­ള്ള രാ­ജ്യങ്ങളിൽ  അതാത് ഗവണ്മന്റു­കൾ­ക്ക് എതി­രെ­ നി­ൽ­ക്കു­ന്നവരൊ­ക്കെ­ സാ­മ്രാ­ജ്യത്വത്തി­നെ­തി­രാ­യ കേ­ന്ദ്രങ്ങളാ­യി­ട്ടാണ് മാവോവാദി­കളും, അവരോട് അനുഭാവമുള്ളവരും കാ­ണു­ന്നത്. ഇതി­ന്റെ­ ഉദാ­ഹരണമാ­യി­രു­ന്നു­ ശ്രീ­ലങ്കയി­ലെ­ എൽ.ടി­.ടി­.ഇ പ്രസ്ഥാ­നം. പതി­റ്റാ­ണ്ടു­കൾ നീ­ണ്ടു­നി­ന്ന ഗറി­ല്ല യു­ദ്ധത്തി­നൊ­ടു­വിൽ അവർ­ക്ക് തി­രി­ച്ചടി­ കി­ട്ടി­യപ്പോൾ അവി­ടു­ത്തെ­ ജനങ്ങൾ­ക്ക് ജനാ­ധി­പത്യ സംവി­ധാ­നത്തി­ലേ­യ്ക്ക് നടന്നു­നീ­ങ്ങാ­നു­ള്ള അവസരം കൈ­വന്നു­. ഇതേ­ രീ­തി­യിൽ താ­ലി­ബാ­നെ­യും, മതമൗ­ലി­കവാ­ദി­കളെ­യും സാ­മ്രാ­ജ്യത്വത്തി­നെ­തി­രാ­യി­ പ്രവർ­ത്തി­ക്കു­ന്ന സഖ്യശക്തി­കാ­ളാ­യി­ കാ­ണു­ന്നവരും നമ്മു­ടെ­ നാ­ട്ടിൽ ഏറി­ വരി­കയാ­ണ്.

ഇത്തരം പ്രസ്ഥാ­നങ്ങൾ മു­തലാ­ളി­ വർ­ഗ്ഗത്തിന് എതിര് നി­ൽ­ക്കു­ന്പോൾ തന്നെ­ രാ­ജ്യത്തെ­ ബഹു­ഭൂ­രി­പക്ഷം വരു­ന്ന തൊ­ഴി­ലാ­ളി­വർ­ഗ്ഗം എന്ത് ചെ­യ്യുമെ­ന്ന് പറയു­ന്നി­ല്ല. അവർ എന്നും പറഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്നത് കാ­ർ­ഷി­കജോ­ലി­യിലൂടെ ജീ­വി­തവൃ­ത്തി­ കഴി­ക്കു­ന്നവരെ­ പറ്റി­ മാ­ത്രമാ­ണ്. എന്നാൽ ഒരി­ടത്ത് പോ­ലും കർ­ഷകർ­ക്കാ­യു­ള്ള ഒരു­ പ്രസ്ഥാ­നവും ഇവർ തു­ടങ്ങി­യതാ­യി­ കാ­ണു­ന്നി­ല്ല. ഇന്ന് ഇവർ കു­റച്ചെ­ങ്കി­ലും സജീ­വമാ­യി­രി­ക്കു­ന്നത് ആദി­വാ­സി­ മേ­ഖലകളി­ലാ­ണ്. മലയും, കു­ന്നും, കാ­ടും നി­റഞ്ഞ ഇവി­ടങ്ങളിൽ സ്വാ­ഭാ­വി­കമാ­യും വി­കസനം എത്താൻ എടു­ക്കു­ന്ന കാ­ലതാ­മസത്തെ­യാണ് ഇത്തരക്കാർ ചൂ­ഷണം ചെ­യ്യു­ന്നത്. ഇവി­ടെ­ ഒളി­ച്ചി­രു­ന്ന അക്രമണം നടത്താ­നും എളു­പ്പമാ­ണ്. അപ്പോൾ ഇതാ­ണോ­ രാ­ജ്യത്തെ­ നയി­ക്കാൻ പോ­കു­ന്ന വി­പ്ലവപ്രസ്ഥാ­നം എന്ന് ചോ­ദി­ച്ച് പോ­യാൽ തെ­റ്റുണ്ടോ. ഇവരു­ടെ­ പി­ന്നിൽ ജനങ്ങൾ ഉണ്ടെ­ന്നു­ള്ള അവകാ­ശവാ­ദം വി­പ്ലവ വസന്തത്തി­ന്റെ­ ഇടി­മു­ഴക്കം ആസന്നമാ­യി­രി­ക്കു­ന്നു­ എന്ന മുദ്രാവാക്യം പോ­ലെ തീ­ർ­ത്തും പൊ­ള്ളയല്ലേ എന്ന് സംശയിക്കാതിരിക്കാൻ എന്ത് ന്യായമണ് ഉള്ളത്.

അതേ സമയം നമ്മുടെ ഭരണകൂ­ടം ചെയ്യുന്നതും ശരിയായ കാര്യങ്ങളല്ല. അവർ ശ്രദ്ധി­ക്കേ­ണ്ടത് മാ­വോ­വാ­ദി­കളെ­ അടി­ച്ചമർ­ത്താൻ മാ­ത്രമല്ല, മറി­ച്ച് അവരു­ടെ­ ശക്തി­കേ­ന്ദ്രങ്ങളാ­യ ആദി­വാ­സി­ ഊരുകളിൽ ശക്തവും, നീതിയുക്തവുമായ പ്രവർ­ത്തനങ്ങൾ നടത്തു­വാ­നാ­ണ്്. മല കയറി­ അവി­ടെ­ എത്തേ­ണ്ടത് തണ്ടർ ബോ­ൾ­ട്ടി­ന്റെ­ കരി­ന്പൂ­ച്ചകൾ മാ­ത്രമല്ല, അറി­വി­ന്റെ­യും, സഹാ­യങ്ങളു­ടെ­യും, കാരുണ്യത്തിന്റെയും നീ­ളു­ന്ന കൈ­കൾ കൂ­ടി­യാ­ണ്. അതോടൊപ്പം ഇത്തരം ആളു­കൾ­ക്ക് പ്രധാ­നമാ­യും പി­ന്തു­ണ ലഭി­ക്കു­ന്നത് നഗരങ്ങളി­ലെ­ എല്ലാ­ സൗ­കര്യങ്ങളും ഉപയോ­ഗി­ച്ച് ജീ­വി­ക്കു­ന്ന ബു­ദ്ധി­ജീ­വി­കൾ എന്നറി­യപ്പെ­ടു­ന്നവരിൽ നി­ന്നാ­ണ്. ഇവരോ­ടും തു­റന്ന ചർ­ച്ചകൾ നടത്തേ­ണ്ടതു­ണ്ട്. ഇല്ലെ­ങ്കിൽ ഒരു­ കാ­ലത്തും ഈ പ്രശ്നങ്ങൾ­ക്ക് പരി­ഹാ­രമു­ണ്ടാ­കി­ല്ല എന്നു മാത്രമല്ല, സജീവമായ രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ സാധിക്കുന്ന ഒരിടം കൂടിയായി മാറും മാവോയിസ്റ്റ് ആക്രമണങ്ങൾ.

എന്തായാലും ഒരു­ കാ­ര്യം ഉറപ്പാ­ണ്. അതി­സാ­ഹസി­ക രാ­ഷ്ട്രീ­യത്തിനുള്ള സാ­ധ്യതകളും, സ്വാതന്ത്ര്യവും നമ്മുടെ നാ­ട്ടി­ലു­ണ്ടെ­ങ്കി­ലും, അതു­റപ്പാ­യും ഒരു­ വി­പ്ലവവും ഉണ്ടാ­ക്കാൻ പോകുന്നില്ല. ഒടു­വിൽ ചെ­യ്തു­പോ­യ തെ­റ്റു­കളെ­ ഏറ്റ് പറഞ്ഞ്, നഷ്ടപ്പെ­ട്ട യൗ­വനത്തെ­ ഓർ­ത്ത് വി­ലപി­ച്ച് അത്മീ­യതയിലും, അതിസന്പന്നതയിലും മു­ങ്ങി­നീ­രാ­ടു­ന്ന കു­റേ­ ‘‘മ്യാ­വോ’’വാ­ദി­കളെ­ മാ­ത്രം കാ­ലം ബാ­ക്കി­ വെക്കും. വരാൻ പോകുന്ന തലമുറകൾക്കായി...!!

പ്രദീപ് പുറവങ്കര

pradeeppuravankara@gmail.com

www.pradeeppuravankara.com

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed