രാഷ്ട്രപതിയായി കോവിന്ദ് എത്തുന്പോൾ


പ്രദീപ് പു­റവങ്കര

സ്വതന്ത്ര ഇന്ത്യയു­ടെ­ പതി­നാ­ലാ­മത് രാ­ഷ്ട്രപതി­യാ­യി­ അതി­ശയങ്ങളൊ­ന്നും തന്നെ­ ബാ­ക്കി­ വെ­ക്കാ­തെ­ രാംനാഥ് കോ­വി­ന്ദ് തന്നെ­ തി­ര‍ഞ്ഞെ­ടു­ക്കപ്പെ­ട്ടി­രി­ക്കു­ന്നു­. ദളിത് വി­ഭാ­ഗത്തിൽ നി­ന്ന് മലയാ­ളി­യാ­യ കെ­.ആർ‍ നാ­രാ­യണന് ശേ­ഷം ഒരാൾ രാ­ഷ്ടത്തി­ന്റെ­ നാ­ഥനാ­കു­ന്നു­ എന്ന പ്രത്യേ­കതയാണ് ഇത്തവണത്തെ­ ഈ തി­രഞ്ഞെ­ടു­പ്പി­ലൂ­ടെ­ ഉണ്ടാ­യി­രി­ക്കു­ന്നത്. ഇന്ത്യൻ ഭരണഘടന പ്രകാ­രം വളരെ­ ആലങ്കാ­രി­കമാ­യ ഒരു­ പദവി­യാണ് രാ­ഷ്ട്രപതി­യു­ടെ­ത്. രാ­ഷ്ട്രത്തെ­ പ്രതി­നി­ധീ­കരി­ക്കു­ന്പോൾ തന്നെ­ രാ­ഷ്ട്രത്തെ­ ഭരി­ക്കാ­നു­ള്ള അവകാ­ശം രാ­ഷ്ട്രപതി­ക്കി­ല്ലെ­ന്ന് പറഞ്ഞത് ഭരണഘടനയു­ടെ­ ശി­ല്‍പി­ ബി­.ആർ‍ അംബേ­ദ്കറാ­ണ്. ഭരണഘടനയെ­യും നി­യമത്തെ­യും സംരക്ഷി­ക്കു­കയും, പ്രതി­രോ­ധി­ക്കു­കയും ചെ­യ്യു­മെ­ന്നാണ് മറ്റു­ള്ള അധി­കാ­ര കസേ­രകളിൽ നി­ന്ന് വ്യത്യസ്തമാ­യി­ രാ­ഷ്ട്രപതി­യാ­യി­ ചു­മതലയേ­ൽ­ക്കു­ന്ന വ്യക്തി­ സത്യപ്രതി­ജ്ഞ ചെ­യ്യു­ന്നത്. 

കഴി­ഞ്ഞ കാ­ലത്ത് നമ്മു­ടെ­ രാ­ഷ്ട്രപതി­കളാ­യി­ വന്ന 13 പേ­രും പ്രവർ‍­ത്തനശൈ­ലി­കളിൽ‍ ഏറെ­ വ്യത്യസ്തരാ­യി­രു­ന്നു­. ജനകീ­യനാ­യ ഒരു­ രാ­ഷ്ട്രപതി­യാ­യി­ എ.പി­.ജെ­ അബ്ദുൽ‍ കലാം ആ സ്ഥാ­നത്തി­രു­ന്നപ്പോൾ, പണ്ധി­തശ്രേ­ഷ്ഠനാ­യി­ട്ടാണ് ശങ്കർ‍­ദയാൽ ശർ‍­മ്മയെ­ നമ്മൾ ബഹു­മാ­നി­ച്ചത്. ഇതി­നി­ടയിൽ വന്ന രണ്ട് പേർ‍ ഫക്രൂ­ദിൻ അലി­ അഹമ്മദും, നീ­ലം സഞ്ജീ­വ റെ­ഡ്ഡി­യും തങ്ങൾ ചെ­യ്ത സത്യപ്രതി­ജ്ഞ അല്‍പമെ­ങ്കി­ലും മറന്നു­പോ­യവരാ­ണെ­ന്ന് പരാ­തി­പ്പെ­ടു­ന്നവരും നമ്മു­ടെ­ ഇടയി­ലു­ണ്ട്. അടി­യന്തി­രാ­വസ്ഥ എന്ന കാ­ടൻ വ്യവസ്ഥയ്ക്ക് അനു­മതി­ നൽ­കി­യത് ഫക്രു­ദ്ദീൻ അലി­യാ­യി­രു­ന്നവെ­ങ്കിൽ ഒന്പത് സംസ്ഥാ­നങ്ങളിൽ‍ രാ­ഷ്ട്രപതി­ ഭരണമേ­ർ‍­പ്പെ­ടു­ത്തി­യത് നീ­ലം സഞ്ജീ­വ റെ­ഡ്ഢി­യാ­യി­രു­ന്നു­. നി­ലവി­ലെ­ രാ­ഷ്ട്രപതി­ പ്രണബ് മു­ഖർ‍­ജി­ നമ്മു­ടെ­ നാ­ടി­ന്റെ­ ബഹു­സ്വരത നി­ലനി­ർ‍­ത്താ­നാണ് ആ സ്ഥാ­നം ഉപയോ­ഗപ്പെ­ടു­ത്തി­യത്. 

ഇങ്ങി­നെ­ വ്യത്യസ്തമാ­യ ആശയങ്ങളും പ്രവർ‍­ത്തനങ്ങളും കണ്ട് പരി­ശീ­ലി­ച്ച ഒരു­ സ്ഥാ­നത്തേ­ക്ക് ശ്രീ­. രാംനാഥ് കോ­വി­ന്ദ് കടന്നു­വരു­ന്പോൾ‍ ചി­ല ആശങ്കകൾ നി­ലനി­ൽ­ക്കു­ന്നു­ എന്നത് സത്യമാ­ണ്. നമ്മു­ടെ­ രാ­ജ്യം പ്രസി­ഡൻ‍­ഷ്യൽ‍ സംവി­ധാ­നത്തി­ലേ­യ്ക്ക് നടന്നു­ നീ­ങ്ങണമെ­ന്ന് വാ­ദി­ക്കു­ന്നവരാണ് ജനാ­ധി­പത്യ വ്യവസ്ഥി­തി­യി­ലൂ­ടെ­ നമ്മെ­ ഇപ്പോൾ ഭരി­ക്കു­ന്നത്. അത്തരമൊ­രു­ അവസ്ഥയി­ലേ­യ്ക്കും നി­ലപാ­ടി­ലേ­യ്ക്കും നയി­ക്കു­ന്ന തരത്തി­ലു­ള്ള സഹാ­യകരമാ­യി­ മാ­റു­മോ­ നി­യു­ക്ത രാ­ഷ്ട്രപതി­യു­ടെ­ സ്ഥാ­ന ലബ്ധി­ എന്നതാണ് ഇതി­ലെ­ ഏറ്റവും വലി­യ ആശങ്ക. ബീ­ഹാ­റി­ലെ­ ഗവർ‍­ണറാ­യത് മു­തൽ‍ തന്റെ­യു­ള്ളിൽ കക്ഷി­ രാ­ഷ്ട്രീ­യം ഇല്ലെ­ന്ന് ആണയി­ട്ട് ഈ ഗ്രാ­മീ­ണനാ­യ രാ­ഷ്ട്രപതി­ ഉറപ്പി­ച്ച് പറയു­ന്പോ­ഴും ആ സംശയം മു­ഴു­വനാ­യും മാ­റണമെ­ങ്കിൽ‍ വരും കാ­ലങ്ങളിൽ അദ്ദേ­ഹത്തി­ന്റെ­ പ്രവർ‍­ത്തനങ്ങളെ­ കാ­ത്തി­രു­ന്നു­ കാ­ണേ­ണ്ടതു­ണ്ട്.

മതേ­തര ജനാ­ധി­പത്യം പി­ന്തു­ടരു­കയും വ്യത്യസ്ത മതവി­ഭാ­ഗങ്ങൾ ജീ­വി­ക്കു­കയും സംസ്കാ­രങ്ങൾ നി­ലനി­ൽ­ക്കു­കയും ചെ­യ്യു­ന്ന ഒരു­ രാ­ജ്യമാണ് നമ്മു­ടേ­ത്. അത് തി­രി­ച്ചറി­യു­ന്നയാ­ളാ­യി­ കോ­വി­ന്ദ് മാ­റു­മെ­ന്ന ശു­ഭപ്രതീ­ക്ഷ ഭാ­രതത്തി­ലെ­ ഒരു­ പൗ­രൻ എന്ന നി­ലയിൽ നി­ലനി­ർ‍­ത്തു­കയാണ് ഇപ്പോ­ഴത്തെ­ അവസ്ഥയിൽ അഭി­കാ­മ്യം. പു­തി­യ രാ­ഷ്ട്രപതി­ക്ക് അതു­കൊ­ണ്ട് തന്നെ­ ഹൃ­ദയം നി­റഞ്ഞ അഭി­നന്ദനം. നമ്മു­ടെ­ നാ­ടി­ന്റെ­ നന്മ നി­ലനി­ർ‍­ത്താൻ താ­ങ്കൾ‍­ക്ക് സാ­ധി­ക്കട്ടെ­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed