വി­മാ­നത്താ­വള വി­കസനം : യു­.എ.ഇ 8500 കോ­ടി­യു­ടെ­ പദ്ധതി­കൾ നടപ്പാ­ക്കു­ന്നു­


ദു­ബൈ­ : യു­.എ.ഇയി­ലെ­ വി­മാ­നത്താ­വളങ്ങളു­ടെ­ നവീ­കരണത്തിന് 8500 കോ­ടി­ ദി­ർ­ഹത്തി­ന്റെ പദ്ധതി­കൾ. പ്രതി­വർ­ഷം 30 കോ­ടി­യി­ലേ­റെ­ യാ­ത്രക്കാ­രെ­ ഉൾ­ക്കൊ­ള്ളാ­നാ­കും വി­ധമു­ള്ള വി­കസന പ്രവർ­ത്തനങ്ങളാ­ണു­ നടപ്പാ­ക്കു­ക. ദു­ബൈ­ അൽ മക്തൂം രാ­ജ്യാ­ന്തര വി­മാ­നത്താ­വള നവീ­കരണത്തിന് 3000 കോ­ടി­ ദി­ർ­ഹവും ദു­ബൈ­ രാ­ജ്യാ­ന്തര വി­മാ­നത്താ­വള നാ­ലാംഘട്ട നവീ­കരണത്തിന് 2800 കോ­ടി­ ദി­ർ­ഹവും ചെ­ലവഴി­ക്കും. അബു­ദാ­ബി­ രാ­ജ്യാ­ന്തര വി­മാ­നത്താ­വളം 2500 കോ­ടി­ ദി­ർ­ഹം, ഷാ­ർ­ജ രാ­ജ്യാ­ന്തര വി­മാ­നത്താ­വളം 150 കോ­ടി­ ദി­ർ­ഹം എന്നി­ങ്ങനെ­യും. രാ­ജ്യത്ത് വി­മാ­നങ്ങൾ ഇറക്കാൻ കഴി­യു­ന്ന എയർ സ്ട്രി­പ്പു­കൾ ഉൾ­പ്പെ­ടെ­ 14 വി­മാ­നത്താ­വളങ്ങളാ­ണു­ള്ളത്. 

113 വി­മാ­നക്കന്പനി­കൾ ഇവി­ടെ­ പ്രവർ­ത്തി­ക്കു­ന്നു­. പ്രതി­വർ­ഷം 5.4 കോ­ടി­ വി­മാ­നങ്ങൾ വരി­കയും പോ­കു­കയും ചെ­യ്യു­ന്നതാ­യാണ് കണക്ക്. പദ്ധതി­കളോട് അനു­ബന്ധി­ച്ച് വ്യോ­മയാ­ന മേ­ഖലയി­ലെ­ ഏറ്റവും വലി­യ ഉച്ചകോ­ടി­യാ­യ ഗ്ലോ­ബൽ ഇൻ­വെ­സ്റ്റ്മെ­ന്റ് ഇൻ ഏവി­യേ­ഷൻ സമ്മി­റ്റ് (ജി­.ഐ.എ.എസ്) ജനു­വരി­ 27 മു­തൽ 29വരെ­ ദു­ബൈ­യിൽ നടക്കും. 40 രാ­ജ്യങ്ങളിൽ നി­ന്നു­ള്ള 500 പ്രമു­ഖ നി­ക്ഷേ­പകരും വി­വി­ധ കന്പനി­കളു­ടെ­ പ്രതി­നി­ധി­കളും ഉദ്യോ­ഗസ്ഥരും പങ്കെ­ടു­ക്കും. 

യു­.എ.ഇയി­ലെ­ വി­മാ­നക്കന്പനി­കളാ­യ എമി­റേ­റ്റ്സ്, ഫ്ലൈ­ ദു­ബൈ­, ഇത്തി­ഹാ­ദ്, എയർ അറേ­ബ്യ എന്നി­വ കോ­ടി­കളു­ടെ­ നി­ക്ഷേ­പമാണ് നടത്തു­ന്നതെ­ന്ന് യു­.എ.ഇ ജനറൽ സി­വിൽ ഏവി­യേ­ഷൻ അതോ­റി­റ്റി­ (ജി­.സി­.എ.എ) ഡയറക്ടർ ജനറൽ സെയിഫ് മു­ഹമ്മദ് അൽ സു­വൈ­ദി­ പറഞ്ഞു­. 

ഈ വർ­ഷാ­വസാ­നത്തോ­ടെ­ നാ­ലു­ കന്പനി­കൾ­ക്കും കൂ­ടി­ 525 വി­മാ­നങ്ങളു­ണ്ടാ­കും. കൂ­ടു­തൽ വി­മാ­നങ്ങൾ വാ­ങ്ങാ­നു­ള്ള നടപടി­കൾ പു­രോ­ഗമി­ക്കു­കയാ­ണ്. ലോ­കത്ത് ഏറ്റവും കൂ­ടു­തൽ വി­നോ­ദസഞ്ചാ­രി­കൾ എത്തു­ന്ന രാ­ജ്യങ്ങളിൽ മു­ൻ­നി­രയി­ലാണ് യു­.എ.ഇ. 2020 എക്സ്പോ­ ഉൾ­പ്പെ­ടെ­യു­ള്ള രാ­ജ്യാ­ന്തര മേ­ളകൾ വരുംവർ­ഷങ്ങളിൽ സന്ദർ­ശകരു­ടെ­ എണ്ണത്തിൽ വർ­ദ്ധനയു­ണ്ടാ­ക്കും. 2023 ആകു­ന്പോ­ഴേ­ക്കും ദു­ബൈ­ വി­മാ­നത്താ­വളത്തിൽ 11.8 കോ­ടി­ സന്ദർ­ശകരെ­യാണ് പ്രതീ­ക്ഷി­ക്കു­ന്നത്. 

You might also like

Most Viewed